തൃശ്ശൂർ ജില്ലയിലെ പാലയ്ക്കലിൽ പ്രഭാകരൻ - രാധ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തമകനായി ജനനം. തൃശ്ശൂരിൽ സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂർ ബി എം എസ് ലോ കോളജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം 2001 ൽ അഭിഭാഷകനായി എൻട്രോൾ ചെയ്തു. പതിനായിരത്തിലധികം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ളതിൽ ആയിരത്തിലധികം സെഷൻസ് കേസുകളും പതിനാല് കൊലപാതകക്കേസുകളും പോക്സോ കേസുകളും ഉൾപ്പെടുന്നു. തന്റെ ഇരുപത്തിമൂന്ന് വർഷത്തെ അഭിഭാഷകജീവിതത്തിൽ ഒട്ടേറെ പ്രമാദമായ കേസുകളിൽ ന്യായമായ വിധി നേടുകയും ചെയ്തിട്ടുണ്ട്. നിയമത്തോടൊപ്പം മനുഷ്യത്വത്തിനും നീതിക്കും സത്യസന്ധതയ്ക്കും പ്രാധാന്യം കൽപ്പിക്കുന്ന വ്യക്തിയും പ്രശസ്ത അഭിഭാഷകനുമായ അഡ്വക്കേറ്റ് എ പി വാസവനുമായി യൂണിക് ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം.
അഭിഭാഷകവൃത്തിയിൽ താങ്കൾ കൈകാര്യം ചെയ്ത പ്രത്യേക വെല്ലുവിളി നിറഞ്ഞ ഒരു കേസും അതിന്റെ നിയമസങ്കീർണ്ണതകളും ഞങ്ങളുമായി പങ്കുവെയ്ക്കാമോ?
ഏറ്റവും സങ്കീർണ്ണതയുള്ള കേസ് എന്താണ് എന്നുചോദിച്ചാൽ അതൊരു പോക്സോ കേസ് ആണ്. വലിയ കോളിളക്കം സൃഷ്ടിച്ച തൃശ്ശൂർ പോക്സോ കേസ്. പ്രതി നിരപരാധിയാണെന്ന് പരിപൂർണ്ണബോധ്യമുള്ള കേസ് ആയിരുന്നുവതെന്നതാണ് ആ കേസിന്റെ പ്രത്യേകത. പോക്സോ കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അതിൽ ഇരയാക്കപ്പെട്ടയാൾ എന്തുപറയുന്നുവോ അതിനാണ് പ്രാധാന്യം കൊടുക്കുക. പ്രസ്തുതകേസിൽ കുറ്റാരോപിതനെതിരെ പെൺകുട്ടി ശക്തമായ തെളിവുകൾ നിരത്തിയിരുന്നു. വിചാരണയിൽ ആ പെൺകുട്ടി മറ്റാരെയോ രക്ഷിക്കാനായി ഈ ആൺകുട്ടിയെ ബലിയാടാക്കുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഒടുവിൽ ആ കുറ്റാരോപിതൻ നിരപരാധിയാണെന്ന് തെളിയുകയും കോടതി അയാളെ നിരുപാധികം വിട്ടയ്ക്കുകയുമായിരുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് നിരപരാധിയാണെങ്കിൽ കഠിനമായി പരിശ്രമിച്ചാൽ സത്യം തെളിയിക്കാനാകുമെന്നത്.
കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും അടിയന്തിരമായ ജുഡീഷ്യൽ പരിഷ്കാരങ്ങൾ ഏതൊക്കെയാണന്നതാണ് താങ്കൾ കരുതുന്നത്?
This story is from the March - April 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March - April 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ബുള്ളറ്റ്ബാബക്ഷേത്ര വിശേഷങ്ങൾ
മനുഷ്യരും മനുഷ്യദൈവങ്ങളുമൊക്കെ ആരാധനാ മൂർത്തികളാകുന്നത് വിചിത്രമെന്നു തോന്നുന്ന രാജസ്ഥാനിൽ അതിവിചിത്രമെന്നു തോന്നുന്ന ഒരു ക്ഷേത്രമുണ്ട്. ബുള്ളറ്റ് ബാബ ക്ഷേത്രം. ദേശീയ പാത 62 ലൂടെ ജോധ്പൂരിൽ നിന്ന് മൗണ്ട് അബുവിലേക്കുള്ള വഴിയിലൂടെ ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്യുമ്പോൾ പാലി ജില്ലയിലെ ബനായി ഗ്രാമത്തിലെത്തും. അവിടെയാണ് ബുള്ളറ്റ് ബാബക്ഷേത്രം. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് (350 cc Royal Enfield Bullet RNJ 7773.) ആണ് ഇവിടുത്തെ പ്രതിഷ്ഠ. കണ്ണാടിക്കൂട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്
ഇടതൂർന്ന കാർകൂന്തൽ സ്വന്തമാക്കാനുള്ള ചില പൊടിക്കൈകൾ
സൗന്ദര്യം
"ഇല്ല" എന്നത് ഒരു പൂർണ്ണ വാക്യമാണ്.
കുട്ടിക്കാലത്ത് നമ്മുടെ മാതാപിതാക്കൾ, മുതിർന്നവർ, അധ്യാപകർ തുടങ്ങിയ നമ്മുടെ അടുത്ത കുടുംബാംഗങ്ങളെ പോലും ആരാധിക്കുന്നുണ്ടാകാം. അവർ ശാരീരികമായി നമുക്ക് മീതെ ഉയരത്തിൽ നിൽക്കുന്നു, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും നമ്മോട് പറയുന്നു. ഈ ആദ്യ വർഷങ്ങളിൽ, നിങ്ങളുടെ മനസ്സ് ഒരു സ്പോഞ്ചായി മാറുമ്പോൾ, നിങ്ങൾക്ക് നൽകുന്ന ഏത് വിവരവും പെട്ടെന്ന് ആഗിരണം ചെയ്യും, എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളോട് പറയുന്ന ഈ ആളുകൾ യഥാർത്ഥത്തിൽ “ശരി” ആളുകളാണെന്നും നിങ്ങൾ ശരിയല്ല\" എന്നും നിങ്ങളുടെ തലച്ചോറിന് വളരെ ബോധ്യപ്പെടുത്തുന്നു. ഇത് ഓരോ കുട്ടിയുടെയും സ്ഥിരസ്ഥിതിയാണ്.
സ്ത്രീകളിലെ വെള്ളപോക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആർത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ യോനിസ്രാവത്തിന്റെ ഘടനയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണ്. പ്രായപൂർത്തിയാകുന്ന സന്ദർഭം (Puberty), ആർത്തവം തുടങ്ങുന്നതിനു മുമ്പ്, അണ്ഡോല്പാദനം നടക്കു മ്പോൾ(Ovulation), ലൈംഗിക ഉത്തേജനം, ഗർഭിണി ആയിരിക്കുമ്പോൾ, മുലയൂട്ടൽ തുടങ്ങിയ സന്ദർഭങ്ങളിൽ എല്ലാം ഇത്തരം സ്വാഭാവികമായ യോനി സ്രാവം കാണപ്പെടുന്നു.
ചിരി ശക്തമായ ഔഷധമാണ്
നർമ്മം നമ്മുടെ ഭാരങ്ങളെ ലഘൂകരിക്കുന്നു, പ്രത്യാശയെ പ്രചോ ദിപ്പിക്കുന്നു, മറ്റുള്ളവരുമായി നമ്മെ ബന്ധിപ്പിക്കുന്നു, ഒപ്പം നമ്മെ അടിസ്ഥാനപ്പെടുത്തുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നു. കോപം ഒഴിവാക്കാനും വേഗത്തിൽ ക്ഷമിക്കാനും ഇത് നമ്മെ സഹായിക്കുന്നു.
ഒരു അപൂർവ്വ ടാംഗോ
ഏഷ്യൻ ഫിനാൻഷ്യൽ വേളയിൽ നമ്മൾ കണ്ടതുപോലെ, കോ-ഇന്റഗ്രേറ്റഡ് മാർക്കറ്റുകളുടെ യാഥാർത്ഥ്യവും - വ്യത്യസ്ത അസറ്റ് ക്ലാസുകൾ തമ്മിലുള്ള അടുത്ത ബന്ധവും - വിപണിയുടെ ഒരു പോക്കറ്റിൽ ഒരു തകർച്ചയുടെ അപകടസാധ്യതകളും പാറ്റേൺ നൽകുന്നു.
നിങ്ങളുടെ എഴുത്ത് കഴിവുകൾ വികസിപ്പിക്കുന്നതിന് ജനറൽ എഐയുമായി എങ്ങനെ മികച്ച രീതിയിൽ സഹകരിക്കാനാകും
എഴുത്ത് കാലഹരണപ്പെടുന്നില്ല എന്ന വാദത്തിന്റെ കേന്ദ്രം സർഗ്ഗാത്മകത, സഹാനുഭൂതി, സന്ദർഭോചിതമായ സൂക്ഷ്മത എന്നിവയുടെ അന്തർലീനമായ മാനുഷിക വശങ്ങളാണ്. എഐയ്ക്ക് ചില ശൈലികൾ അനുകരിക്കാനും വിവരങ്ങൾ സമന്വയിപ്പിക്കാനും കഴിയുമെങ്കിലും, മനുഷ്യ വികാരങ്ങളെയോ സാംസ്കാരികവും ചരിത്രപരവുമായ സന്ദർഭങ്ങളിൽ ഉൾച്ചേർത്ത സൂക്ഷ്മതകളെയോ യഥാർത്ഥത്തിൽ മനസ്സിലാക്കാനുള്ള കഴിവില്ല.
അനുപമം, ഗംഭീരം; മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, 'യൂണിക് ടൈംസ് കോൺക്ലേവ് 2024"
സംരംഭകത്വ ലോകത്തെ സ്ത്രീകളുടെ നേട്ടങ്ങളും വെല്ലുവിളികളും കേ ന്ദ്രീകരിച്ചുള്ള ചർച്ചയുടെ വേദിയായിരുന്നുവത്. സാധൻ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ശ്രീ ജിജി മാമ്മന്റെ അവിസ്മരണീയമായ ഉദ്ഘാടനപ്രസംഗവും ഉൾപ്പെടെ വിവിധ വ്യവസായ പ്രമുഖരുടെ അനു ഭവസമ്പത്തും കോൺക്ലേവിന്റെ മാറ്റുകൂട്ടി. സ്ത്രീകൾ അഭിമുഖീകരിക്കുന്ന സംരംഭകത്വത്തിന്റെ സങ്കീർണ്ണതകളിലേക്കും ശാക്തീകരണത്തിനും വിജയത്തിനുമുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തു.
മണപുറം ഫിനാൻസ് ലിമിറ്റഡ്, യൂണിക് ടൈംസ് വിമൻസ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു
s
യുണീക് ടൈംസ്, ഡി ക്യു മിസിസ് കേരള ഗ്ലോബൽ 2024 കിരീടം രേവതി മോഹന് സ്വന്തം
ലോകത്താകമാനമുള്ള വിവാഹിതരായ മലയാളി വനിതകളിൽ നിന്നും ഒഡിഷനിലൂടെ തെരഞ്ഞെടുത്ത 12 മത്സരാർത്ഥികളാണ് ഗ്രാൻഡ്ഫി നാലെയിൽ റാംപിൽ ചുവടുവച്ചത്.