പാട്ടുടുത്ത സാരികൾ
Vanitha|April 27, 2024
ഉടുക്കുന്നതിനേക്കാൾ, സാരി ഉടുത്തു പാട്ടുപാടുന്ന ചിലരോടാണു തന്റെ ഇഷ്ടമെന്നു ഗായിക സിതാര കൃഷ്ണകുമാർ
സിതാര കൃഷ്ണകുമാർ
പാട്ടുടുത്ത സാരികൾ

സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി മാത്രമല്ല, ചുറ്റും പ്രസരിക്കുന്ന വായുവും വെളിച്ചവുമെല്ലാം സംഗീതമായി മാറുകയാണ്. പക്ഷേ, എന്റെ മനസ്സിൽ മൈക്കിനുമുന്നിൽ സാരിയുടുത്തു തലയുയർത്തി നിന്നു പാടുന്ന മറ്റൊരു രൂപം കൂടി മിഴിവോടെ തെളിഞ്ഞു വരും. അത് ഉഷാ ദീദിയാണ്. നമ്മുടെ സ്വന്തം ഉഷാ ഉതുപ്പ്.

പൊട്ടും വളയും മുല്ലപ്പൂവും പിന്നെ, വിരൽതുമ്പുകൊണ്ടു സാരിയുടെ അറ്റം പിടിച്ചുള്ള ആ നിൽപ്പും. സംഗീതത്തിൽ താൻ പ്രതിനിധാനം ചെയ്യുന്ന ജോണറിൽ ഉഷാ ദീദിക്കു സാരിയെ കൂട്ടുപിടിക്കേണ്ട കാര്യമേയില്ല. പക്ഷേ, സാരിയെ എത്ര ഭംഗിയായാണ് ഉഷാ ദീദി സംഗീതവുമായി ശ്രുതിചേർത്തത്. സാരിക്ക് യുണീക് ആയ ഐകോണിക് ആയ ഒരു സ്പേസ് ഉണ്ടാക്കി കൊടുത്തത്. അതൊരു ബ്രില്യൻസ് തന്നെയാണ്.

സാരികളെ ഞാൻ അമിതമായി മോഹിച്ചിട്ടൊന്നുമില്ലെങ്കിലും ചെറുപ്പം മുതലേ ഉഷാ ദീദിയോടുള്ള ഇഷ്ടം മൂലമാകാം ഞാൻ സാരിയേയും പരിഗണിച്ചു തുടങ്ങിയത്. ഒരിക്കൽ ഉഷാദീദിയിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ ഒരവസരം ലഭിച്ചു എന്നതൊഴിച്ചാൽ പറയത്തക്ക ബന്ധമൊന്നുമില്ല. എങ്കിലും എന്റെ റോൾ മോഡലുകളിൽ ഒരാൾ എല്ലാക്കാലത്തും ഉഷാ ദീദിയാണ്.

ഭൂരിപക്ഷം പെൺകുട്ടികളും ആദ്യം ഉടുക്കുക അമ്മയുടെ സാരി ആകും. അതുപോലെ തന്നെ ഞാനും. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല സാരി ഒരുപക്ഷേ, അമ്മയുടെ കല്യാണ സാരി ആയിരിക്കും. ഐവറി നിറത്തിൽ ചുവന്ന ബോർഡറും അതിൽ വെള്ളിക്കസവുമുള്ള ബനാറസി സാരിയായിരുന്നു അത്. എൽകെജിയിൽ പഠിക്കുമ്പോൾ നൃത്തവേദിയിൽ കയറാൻ അതു മടക്കിത്തുന്നി നൃത്തവേഷംപോലെ ആക്കിത്തന്നു അമ്മ. ആ ചിത്രങ്ങൾ ഇപ്പോൾ കാണുമ്പോൾ ആദ്യമായി സ്റ്റേജിൽ കയറിയ പരിഭ്രമമെല്ലാം ഓർമവരും. അതകറ്റാൻ ആകും അമ്മ ആ സാരി കൊണ്ട് അന്നെന്നെ ചുറ്റിപ്പിടിച്ചത്.

This story is from the April 27, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the April 27, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 mins  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 mins  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 mins  |
May 25, 2024
യൂറോപ്പിൽ ജോലി കണ്ടെത്താം
Vanitha

യൂറോപ്പിൽ ജോലി കണ്ടെത്താം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
2 mins  |
May 25, 2024
മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha

മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ

time-read
2 mins  |
May 25, 2024
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
Vanitha

സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ

ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം

time-read
1 min  |
May 25, 2024
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
Vanitha

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്

time-read
1 min  |
May 25, 2024
വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

time-read
3 mins  |
May 25, 2024
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024