തിക്കും തിരക്കും നിറഞ്ഞ മലയോര ടൗൺഷിപ്പുകൾ. കൊഴുക്കുന്ന അന്തിചന്തകൾ. ടാപ്പിങും ഷോട്ടറും എല്ലാമായി ആളന ക്കമുള്ള റബർ എസ്റ്റേറ്റുകൾ. റബർ കൃഷിയുടെ സുവർണ കാലം. ധനസമൃദ്ധമായ കാലത്തു നിന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു കൂപ്പുകുത്തുകയാണ് റബർ കർഷകരും മലയോര ജനതയും. റബ്ബർ കർഷകരാണെന്ന് പലരും അഭിമാനത്തോടെ പറയുന്ന ഒരു സമയമുണ്ടായിരുന്നു. റബ്ബർ ഷീറ്റിന് മികച്ച വിലയും കിട്ടി യിരുന്ന സമയം. ഉൽപാദന ചെലവു കഴിഞ്ഞ് നല്ലൊരു സംഖ്യ ചെറുകിട ഇടത്തരം കർഷകർക്കുപോലും ലഭിച്ചിരുന്ന കാലം. എന്നാൽ വളരെ വേഗമാണ് റബർ വില കുത്തനെ ഇടിഞ്ഞു. കേരളത്തിലേക്കും ഇന്ത്യയിലേക്കും റബർ സുലഭമായി ഒഴുകിയെത്തി. പ്രാദേശിക റബറിനെക്കാളും വില കുറവിൽ മേന്മ കുറഞ്ഞ റബർ കടൽ കടന്നെത്തി. ഇതോടെ കർഷക ജനതയുടെ ജീവിതം താളം തെറ്റി. കർഷക കൂട്ടായ്മകൾ ഇല്ലാതെയായി, റബർ സംഘങ്ങൾക്കു പൂട്ടുവീണു. ചെറുകിട വ്യവസായികൾക്കൊപ്പം റബർ ഉൽപ്പാദക യൂണിറ്റുകളും ഇല്ലാതെയായി.
ഇല്ലാതായ ഉപജീവനം
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
എന്നാൽ വില കുറഞ്ഞതോടെ ടാപ്പിങ് തൊഴിലാളികൾ ഈ തൊഴിൽ വിട്ടു മറ്റു തൊഴിലിടങ്ങൾ തേടിപ്പോയി. നാമമാത്ര വിലയും കനത്ത ചിലവുകളുമാണ് കർഷകരെ റബർ കൃഷിയിൽ നിന്നും അകറ്റുന്നത്. റബ്ബർ കൃഷി തുടങ്ങി ആദ്യത്തെ ഏഴു വർഷക്കാലം കർഷകന് ഒരു പൈസ പോലും വരുമാനമില്ല. നല്ല ചിലവുകൾ വേണ്ടിയും വരും. കൃഷി ചെയ്യുന്നതിനും വളമിടുന്നതിനും കളകൾ പറിക്കുന്നതിനും മറ്റുമുള്ള ഭീമമായ ചെലവുകൾ കൃഷിക്കാർ തന്നെ വഹിക്കേണ്ടി വരുന്നു.
ടാപ്പിംഗ് ആരംഭിച്ചതിനു ശേഷവും വർഷത്തിൽ രണ്ടു തവണയെങ്കിലും വളവും കൃഷിയിടം ഒരുക്കേണ്ടിയും വരുന്നു. ഇലകൾക്ക് കേടുപാടുകൾ വരാതിരിക്കാൻ തുരിശ്ശടിക്കണം. കുമിൾ രോഗമാണ് കൃഷിയെ ബാധിക്കുന്ന മറ്റൊരു പ്രശ്നം. ഇതിന് ബോർഡോ മിശ്രിതം (തുരിശും ചുണ്ണാ മ്പും വെള്ളത്തിൽ കലർത്തിയെടുക്കുന്ന മിശ്രിതം) പുരട്ടണം. അല്ലെങ്കിൽ മരം ഉണങ്ങിപ്പോകും. മറ്റു മരങ്ങൾക്ക് രോഗം വ്യാപിക്കുകയും ചെയ്യും. കായികാദ്ധ്വാനം നല്ല രീതിയിൽ ആവശ്യമുള്ള ജോലിയാണിത്. മറ്റൊന്ന് ഇലപ്പുള്ളി രോഗമാണ്. അതിനും കൃത്യമായ പരിഹാരം കാണണം.
هذه القصة مأخوذة من طبعة February 2024 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2024 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.