ആദ്യയ്ക്ക് ഓണം എന്ന് പറഞ്ഞാൽ മമ്മി ഉണ്ടാക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങളാണ്. ഓരോ ഓണക്കാലമാവുമ്പോഴും നൂറനാടിൽ ഓടി നടന്നു ഓണം ആഘോഷിച്ചതും വയർ നിറയെ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചതിന്റെയും ഓർമ്മയിലേക്ക് ആദ്യ പോകും. ഈ വർഷത്തെ ഓണം കൊച്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോഴും ആദ്യയുടെ മനസ്സിൽ നിറയെ മമ്മിയ്ക്കൊപ്പവും പപ്പയ്ക്കൊപ്പവും ആഘോഷിച്ച ഓണ ഓർമ്മകളാണ് നിറഞ്ഞു നിൽക്കുന്നത്. മുഖത്ത് നിറഞ്ഞ ചിരിയോട് ആദ്യ ഓണവിശേഷങ്ങൾ പറഞ്ഞു തുടങ്ങി......
അമ്മവീടായ നൂറനാട്ടിലെ ഓണമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണക്കാലം. തിരുവോണത്തിന്റെ അന്നുപോലും എന്നെ വീട്ടിൽ കിട്ടില്ല. ഞങ്ങൾ കൂട്ടുക്കാർ എല്ലാം കൂടി ക്ലബ്ബിൽ ഓണപരിപാടിയുടെ ഓട്ടത്തിലായിരിക്കും. മാമനും മാമന്റെ ഫ്രണ്ട്സുമൊക്കെയായിരിക്കും ഓണപ്പരിപാടികളുടെ മേൽനോട്ടം. ഓണക്കളികളും ഓണപ്പാട്ടും എന്തിന് ഓണത്തല്ല് വരെ ഞങ്ങളുടെ ഓണപ്പരിപാടിയിൽ ഉണ്ടാകും. ഓരോ മത്സരത്തിന് ഫസ്റ്റ് വാങ്ങാൻ ഒരു സ്പിരിറ്റ് ആണ്. ഇപ്പോൾ അവിടെ അങ്ങനെ ഒന്നുമില്ല. ക്ലബ്ബും പരിപാടികളൊന്നുമില്ല. അതെല്ലാം ഒന്നുകൂടെ റീ ക്രിയേറ്റ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. പക്ഷേ അതൊന്നും ഇനി നടക്കില്ല. അന്ന് പരിപാടി നടത്തിയവരും ഓടിനടന്ന സുഹൃത്തുക്കളും ഒന്നും അവിടെയില്ല. തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരു ഓണക്കാലം അതാണ്. ഇപ്പോഴും ആലോചിക്കുമ്പോൾ മനസ്സിന് കുളിർമ നൽകുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ഓണക്കാലം.
هذه القصة مأخوذة من طبعة September 1-15, 2022 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 1-15, 2022 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.