സിനിമാതീയേറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കാൻ സർക്കാർ തലത്തിൽ പുതിയ ആപ്പ് വരുന്നു. സിനിമാപ്രേമികൾ ഏറെ ആഹ്ലാദത്തോടെ കേട്ട വാർത്തയായിരുന്നു ഇത്. എന്നാലിപ്പോൾ സർക്കാരിന്റെ ആപ്പുമായി സഹകരിക്കേണ്ടതില്ല എന്നാണ് ബഹുഭൂരിപക്ഷം വരുന്ന തീയേറ്റർ ഉടമകളുടെ നിലപാട്. സ്വകാര്യ കമ്പനികൾ ഈടാക്കുന്ന അമിതമായ ഇന്റർനെറ്റ് ചാർജ്ജും മറ്റും ഒഴി വാക്കി ജനങ്ങൾക്ക് മിതമായ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു വേദി ഒരുക്കുക എന്നതാണ് സർക്കാർ പുതിയ ആപ്പിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ അമിതനിരക്കിൽ ചാർജ്ജുകൾ ഈടാക്കുന്ന സ്വകാര്യ ഓൺലൈൻ സംവിധാനങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെയാണ് സിനിമാപ്രേമികൾ സർക്കാർ തീരുമാനത്തെ കര ഘോഷത്തോടെ സ്വീകരിച്ചത്.
എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ, സർക്കാർ തീയേറ്ററുകൾ അതായത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നടത്തുന്ന തീയേറ്ററുകളിൽ മാത്രമായി പ്രസ്തുത ആപ്പ് ഒതുങ്ങാനാണ് സാദ്ധ്യത. ഇനി അഥവാ ഏതെങ്കിലുമൊക്കെ സ്വകാര്യ തീയേറ്റർ ഉടമകൾ ഇതിനോട് സഹകരിക്കാൻ തയ്യാറായാൽ അവരുടെ സ്ഥാപനം സ്വകാര്യക്കമ്പനിയുടെ ആപ്പിൽ നിന്നും പുറത്താവുകയും ചെയ്യും. അതു കൊണ്ട് സർക്കാരിനോട് സഹകരിക്കാൻ താൽപര്യമുള്ളവർ പോലും തൽക്കാലം പിൻവാങ്ങി നിൽക്കുകയാണ്. ഏതായാലും ഇടഞ്ഞു നിൽക്കുന്ന തീയേറ്ററുകാരെ മെരുക്കാൻ സർക്കാർ തലത്തിൽ ചില ചർച്ചകൾ നടക്കുന്നതായാണ് വിവരം. ഫലം കണ്ടാൽ അതിന്റെ ഗുണഫലം സ്വാഭാവികമായും സിനിമാപ്രേമികൾക്ക് തന്നെയായിരിക്കും.
هذه القصة مأخوذة من طبعة December 16-31, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 16-31, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.