
മലയാളസിനിമയിലെ നിത്യവസന്തമായിരുന്ന പ്രേംനസീറും ഉലകനായകൻ' എന്ന് പുകഴ്ത്തി തമിഴ് ജനത ആരാധിക്കുന്ന കമൽഹാസനും ഒരേയൊരു സിനിമയിൽ മാത്രമേ ഒരുമിച്ചഭിനയിച്ചിട്ടുള്ളൂ. ആ മലയാളചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്യാന്‍ എനിക്കാണ് ഭാഗ്യമുണ്ടായത്. എറണാകുളം സ്വദേശിയായ കെ.പി. മോഹന്‍ വന്ദന” എന്ന ബാനറില്‍ നിര്‍മിച്ച തിരുവോണമാണ് പ്രസ്തുതചിത്രം. എല്ലാ തിരുവോണദിനത്തിലും മലയാളികള്‍ മുടങ്ങാതെ കേള്‍ക്കുന്ന ഇഷ്ടഗാനമായ തിരുവോണപുലരി തന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി” എന്ന ഗാനം ഈ സിനിമയിലുള്ളതാണ്. ആ ത്രിസന്ധ്യ തന്‍ അനഘമുദ്രകള്‍ ആരോമലേ നാം മറക്കുവതെങ്ങനെ എത്ര സുന്ദരി, എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി...' എന്നീ ഗാനങ്ങളും തിരുവോണത്തിലുള്ളവയാണ്.
നിര്‍ഭാഗ്യവശാല്‍ ഈ സിനിമയുടെ നെഗറ്റീവ് ചെന്നൈയിലെ ആര്‍.കെ.ലബോറട്ടറി എന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്വക്കുറവ് മൂലം ഉരുകിനശിച്ചു. സിനിമയുടെ ഫിലിം നെഗറ്റീവുകള്‍ എയര്‍ക്കണ്ടീഷന്‍ ചെയ്ത മുറികളില്‍ വേണം സൂക്ഷിക്കാന്‍. അങ്ങനെ ചെയ്യാത്തതിനാല്‍ തിരുവോണം' അടക്കം അനവധി മികച്ച മലയാളചിത്രങ്ങളുടെ നെഗറ്റീവുകള്‍ നഷ്ടപ്പെട്ടു. ഈ കൂട്ടത്തില്‍ ഞാന്‍ നിര്‍മിച്ച നാലു സിനിമകളുടെ നെഗറ്റീവുകളും ഇല്ലാതായി. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത നഷ്ടം. അക്കാലത്ത് ചിത്രങ്ങള്‍ ഫിലിമില്‍ നിന്ന് വീഡിയോയിലേക്കു പകര്‍ത്തുന്ന രീതി പ്രാബല്യത്തില്‍ വന്നിരുന്നില്ല. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഫിലിം പ്രിന്റുകളും അവശേഷിച്ചിരുന്നില്ല. പിന്നീട് ആ ലബോറട്ടറി തന്നെ ഇല്ലാതായി. ചെന്നൈയില്‍ ആര്‍.കെ.ലബോറട്ടറി സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് ഉയര്‍ന്നുനില്‍ക്കുന്നത് ഒരു ത്രീസ്റ്റാര്‍ ഹോട്ടലാണ്, ഹോട്ടല്‍ ആദിത്യ,
هذه القصة مأخوذة من طبعة October 2022 من Star & Style.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2022 من Star & Style.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ