അന്നൊരു പെരുന്നാൾ യാത്ര കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ജീവിതമാകെ തകിടം മറിച്ച്, അപകടം ബഷീറിന്റെ ജീവിതത്തിലേക്ക് വില്ലൻ വേഷത്തിൽ കടന്നുവരുന്നത്. ഗുരുതര പരിക്കേറ്റ് കിടപ്പിലാവുന്നു. ജീവനും ജീവിതവും എല്ലാം അവസാനിച്ചെന്ന് കരുതി. എന്നാൽ, ആ ദിവസത്തെ പാഴ്കിനാവെന്നു വിളിക്കും ബഷീർ പാണപ്പുഴ.
അരക്കുതാഴെ തളർന്ന ഈ മനുഷ്യൻ ഇന്ന് ജീവിതം തിരികെപ്പിടിക്കുന്നത് യാത്രയിലൂടെയാണ്. ദിവസങ്ങളും ആഴ്ചകളും കടന്ന് മാസങ്ങൾ നീളുന്ന യാത്രകൾ. ബഷീർ ഇപ്പോൾ സഞ്ചാരത്തിന്റെ പര്യായപദമാണ്. സഞ്ചാരത്തിനുവേണ്ടി സ്വന്തമായി വണ്ടിവരെ നിർമിച്ചു അദ്ദേഹം.
കൊഴിഞ്ഞാമ്പാറയിലെ ആ രാത്രി
വർഷം 1992. ഊട്ടി-കൊടക്കനാലിൽ പെരുന്നാൾ ആഘോഷിക്കാനാണ് കണ്ണൂർ പയ്യന്നൂരിനടുത്ത പാണപ്പുഴയിലെ കുറച്ച് യുവാക്കൾ ഇറങ്ങിയത്. ജീപ്പിൽ അടിച്ചുപൊളിച്ച് യാത്ര പോയി. തിരിച്ചുവരുമ്പോൾ എല്ലാവരും പാതിമയക്കത്തിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിയപ്പോൾ പെട്ടെന്ന് കൂട്ടിയിടിയുടെ ഘോരശബ്ദം. ജീപ്പിന്റെ മുൻ സീറ്റിലിരുന്ന ബഷീർ എന്ന 21കാരന്റെ കണ്ണിൽ ഇരുട്ടു കയറി, ജീവിതത്തിലും.
ഇവർ സഞ്ചരിച്ച ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചു. ബഷീറിന്റെ നട്ടെല്ലിന് പരിക്ക്. സുഷുമ്ന നാഡിയിൽ പൊട്ടൽ. ആദ്യം പാലക്കാട് ജില്ല ആശുപത്രിയിൽ. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു ദിവസം. അവിടെ തിരിഞ്ഞു നോക്കാതായതോടെ നേരെ മംഗലാപുരം ഫാ. മുള്ളേഴ്സ് ആശുപത്രിയിൽ.
അപകടം നടന്ന് 48 മണിക്കൂറിനുള്ളിലെങ്കിലും എത്തിയിരുന്നെങ്കിൽ വല്ലതും ചെയ്യാമായിരുന്നുവെന്ന് ഡോക്ടർമാർ. പക്ഷേ, ആ വിലപ്പെട്ട സമയം കോഴിക്കോട് മെഡിക്കൽ കോളജിൽ അവഗണന ഏറ്റുവാങ്ങി നഷ്ടമായി. രണ്ടുമാസം മംഗലാപുരത്ത് ചികിത്സ. ജീവിത കാലം മുഴുവൻ കിടക്ക തന്നെ ശരണമെന്ന് ഡോക്ടർമാർ വിധിയെഴുതി. വീട്ടിലേക്ക് മടങ്ങി. പിന്നീട് രണ്ടുവർഷത്തോളം പല ചികിത്സയും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി വിധിയെ പഴിച്ച് കിടന്നു.
കിടക്കയിലെ ഇലക്ട്രോണിക് റിപ്പയർ
هذه القصة مأخوذة من طبعة October 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...