വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ മധ്യകാലത്തെ പ്രധാന പട്ടണമായിരുന്നു. സിയന. 13-ാം നൂറ്റാണ്ടിലെ ഇറ്റലിയിൽ പണമിടപാട് കേന്ദ്രം, സൈനികതാവളം, കച്ചവട കേന്ദ്രം എന്നീ നിലകളിൽ വളരെ പ്രാധാന്യമുള്ള പ്രദേശം. അക്കാലത്ത് അമ്പതിനായിരതോളം പേർ ജീവിച്ചിരുന്ന ഇവിടം പാരിസിനേക്കാൾ പ്രാധാന്യമുള്ളതായാണ് ചരിത്ര രേഖകളിൽ കാണപ്പെടുന്നത്.
അന്ന് അയൽരാജ്യമായിരുന്ന ഫ്ലോറൻസിന്റെ തുടരെയുള്ള ആക്രമണങ്ങളും പ്ലേഗും സിയനയെ തകർത്തുകളഞ്ഞു. എന്നാൽ, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അന്നത്തെ വീഴ്ചയിൽ നിന്ന് ഈ നാട് ഉയിർത്തെഴു മാറ്റിട്ടില്ല. ഒരുപക്ഷേ ഇതായിരിക്കാം നശീകരണത്തിനും പുനരുദ്ധാരണത്തിനും ഇടനൽകാതെ മധ്യകാലത്തെ മിക്ക പ്രധാന മന്ദിരങ്ങളും അതുപോലെതന്നെ നിലനിൽക്കാൻ കാരണം.
വടക്കൻ ഇറ്റലി സന്ദർശിക്കുന്നതിനിടെ ഫ്ലോറൻസിൽ നിന്നുള്ള ഒന്നര മണിക്കൂർ ട്രെയിൻ യാത്രയാണ് ഞങ്ങളെ സിയനയിൽ എത്തിച്ചത്.
"കളറുള്ള പട്ടണം
സിയന എന്നത് മധ്യകാലത്ത് ചിത്രകാരന്മാർ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു നിറത്തിന്റെ പേരാണ്. അയൺ ഓക്സൈഡും മാംഗനീസ് ഓക്സൈഡും അടങ്ങിയ നിറക്കൂട്ട്. സ്വാഭാവിക അവസ്ഥയിൽ ഇത് മഞ്ഞകലർന്ന തവിട്ടുനിറമാണ്. ഇതിനെ റോസിയന' എന്നും ഇത് ചൂടാക്കു മ്പോൾ കിട്ടുന്ന ചുവപ്പ് കലർന്ന തവിട്ടുനിറത്തെ ബേൺട് സിയന' എന്നും വിളിക്കുന്നു. ഇത് കൂടുതൽ വ്യാപകമായി ഉൽപാദിപ്പിക്കപ്പെട്ട നാട്ടുരാജ്യമായതിനാൽ ഇവിടം സിയന എന്നറിയപ്പെട്ടു.
നവോത്ഥാനകാലം മുതൽ, കലാകാരന്മാർ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന നിറങ്ങളിൽ ഒന്നാണിത്. ജോർജിയോ വസാരി, കരെവാജിയോ, റെംബ്രാൻഡ് എന്നിവരുടെ ചിത്രങ്ങളിൽ ഈ നിറം ധാരാളമായി ഉപയോഗിച്ചതായി കാണാം.
പാലിയോ ഡി സിയനയിലെ കുതിരയോട്ട മത്സരം
പിയാസ ഡെൽകാമ്പോയിലാണ് മധ്യകാലം മുതൽ തു ടർന്നുവരുന്ന കുതിരയോ ട്ട മത്സരമായ പാലിയോ ഡി സിയന (Palio di Siena) വർഷത്തിൽ രണ്ടു പ്രാവശ്യം നടക്കു ന്നത് (ജൂലൈ രണ്ടിനും ആഗസ്റ്റ് 16നും). സിയനയുടെ ചുറ്റുമുള്ള 17 ചെറുപട്ടണങ്ങളുടെ പങ്കാളിത്തത്തോടെയാണ് കുതിരപ്പന്തയം നടക്കുന്നത്. മത്സരത്തലേന്ന് പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും സംഘാടകരും ചേർന്ന് വലിയൊരു ഡിന്നർ ഈ ചത്വരത്തിൽ നടത്തും. അതുമായി ബന്ധപ്പെട്ട് ധാരാളം ആഘോഷപരിപാടികളും സംഘടിപ്പിക്കും. രാത്രി ഏറെ വൈകിയും ആഘോഷം നീളും.
هذه القصة مأخوذة من طبعة April 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു