വഴികൾ മഞ്ഞുമൂടും മുമ്പേ

സുഹൃത്ത് ഷമീമിന്റെ അപ്രതീക്ഷിത വാട്സ്ആപ് മെസേജാണ് എന്നോ മറന്ന നാഗാലാൻഡ് യാത്രയെ വീണ്ടും മനസ്സിലേക്കെത്തിച്ചത്. ഒരു ബുള്ളറ്റുമെ ടുത്ത് ഇന്ത്യ മുഴുവൻ ചുറ്റാൻ മലയാളിക്ക് പ്രേരണ നൽകിയ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' സിനിമ കണ്ടത് മുതൽ കൂടെ കൂടിയതായിരുന്നു നാഗാലാൻഡ്, സിനിമയിൽ ചുരുക്കം ചില സീനുകളിൽ മാത്രമാണ് നാഗാലാൻഡ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ഇന്ത്യയിൽ ഒരിലെങ്കിലും കണ്ടിരിക്കേണ്ട വ്യത്യസ്തമായ സംസ്കാരം പുലരുന്ന ആ സ്ഥലത്തേക്ക് എന്നെങ്കിലും പോവണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു.
ലീവ് പൾപ്പെടെ ഒരുപാട് വെല്ലുവിളികൾ മറികടക്കാനുണ്ടായിരുന്നെങ്കിലും ഒന്നും നോക്കാതെ തന്നെ ഷമീമിന്റെ 'നാഗാലാൻഡിലേക്ക് പോരുന്നോ എന്ന ചോദ്യത്തിന് യെസ് മുളി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെപ്പോലെ ഒരു ബാക്ക്പാക്കുമായി ലാഘവത്തോടെ ചെന്നുകയറാൻ പറ്റുന്ന സ്ഥലമല്ല. മുപ്പതിലേറെ ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലമായ നാഗാലാൻഡിലേക്ക് പോവണമെങ്കിൽ പ്രത്യേക പെർമിറ്റെടുക്കണം. യാത്രയിലെ ആദ്യ കടമ്പ അതായിരുന്നു. എന്നാൽ, വളരെ വേഗത്തിൽ ഓൺലൈനായി പെർമിറ്റെടുക്കാൻ സാധിച്ചു പെർമിറ്റ് ലഭിച്ചയുടൻ വിമാന, ഹോട്ടൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്രക്കൊരുങ്ങി.
ആഡംബര കാഴ്ചകളില്ലാത്ത ഗുവാഹതി
അനസിനും ഷമീമിനുമൊപ്പം ബംഗളൂരുവിൽനിന്ന് വിമാനത്തിൽ കയറുമ്പോൾ വിട്ടുകളഞ്ഞ ആ സ്വപ്നത്തെ തിരികെ പിടിക്കുന്ന ആവേശമായിരുന്നു. ബംഗളുരുവിൽ നിന്ന് ഉച്ചക്ക് തുടങ്ങിയ യാത്ര വൈകീട്ടോടെയാണ് ഗുവാഹതിയിൽ അവസാനിച്ചത്. നേരിട്ടുള്ള വിമാനത്തിൽ ടിക്കറ്റ് കിട്ടാത്തത്തിനാൽ കൊൽക്കത്ത വഴിയാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നായ ഗുവാഹതിയിലേക്ക് എത്തിയത്.
മോദി സർക്കാർ അദാനിക്ക് കൈമാറിയ വിമാനത്താവളങ്ങളിലൊന്നായിലും അതിനൊത്ത പകിട്ട് ഗുവാഹതിക്ക് ഉണ്ടായിരുന്നില്ല. ടാക്സിയിൽ ഹോട്ടലിലേക്ക് പോവുമ്പോൾ ഇതു വരെയുള്ള ഉത്തരേന്ത്യൻ യാത്രകളിൽ കണ്ട കാഴ്ചകളല്ല ഗുവാഹതിയിൽ വർധവാനുണ്ടായിരുന്നത്.
هذه القصة مأخوذة من طبعة October-2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October-2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,500 مجلة وصحيفة.
بالفعل مشترك? تسجيل الدخول

കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...

"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...

റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു

മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...

കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

സ്നേഹമെന്ന പിടിവള്ളി
അധ്യാപികയായി നിയമനം ലഭിച്ച ആദ്യനാളുകളിലെ, ദേഷ്യവും സങ്കടവും ഒരുപോലെയുണ്ടായ അനുഭവങ്ങളും ഒടുവിൽ അതിനെ തരണം ചെയ്തതും ഓർത്തെടുക്കുകയാണ് ലേഖിക

മരിച്ചവരുടെ കുന്നിലേക്ക്
'മരിച്ചവരുടെ കുന്ന് എന്ന് അർഥമുള്ള ഹാരപ്പൻ നഗരമായ ലോഥലിലേക്കൊരു യാത്ര

മാറുന്ന അധ്യാപക വിദ്യാർത്ഥി ബന്ധങ്ങൾ
കാലത്തിനനുസൃതമായി അധ്വാപക-വിദ്യാർഥി ബന്ധങ്ങളിലും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മാറുന്ന കാലത്ത് അധ്യാപകർ സ്വയം പരിഷ്കരിക്കേണ്ടതുണ്ട്. മാറ്റങ്ങൾ ഉൾക്കൊണ്ട് മികച്ച പഠനാന്തരീക്ഷവും ബന്ധങ്ങളും നിലനിർത്താം. അതിനുള്ള വഴികളറിയാം

സഹലിന്റെ ഹോം ടീം
ഇന്ത്യൻ ഫുട്ബാൾ ടീമിലെ യുവ നക്ഷത്രവും ഐ.എസ്.എൽ കിരീടം നേടിയ മോഹൻ ബഗാൻ സൂപർ ജയന്റിന്റെ മുന്നണിപ്പോരാളിയുമായ സഹൽ അബ്ദുൽ സമദ് മനസ്സുതുറക്കുന്നു