ഗോഡ്സെയുടെ വെടിയുണ്ടാക്കിരയായി, നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു മാടപ്രാവിനെപ്പോലെ പിടഞ്ഞുവീണ് മരിച്ചപ്പോൾ, ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞരിൽ ഒരാളായ ആൽബർട്ട് ഐൻസ്റ്റയിൽ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞ ഒരു വാചകമുണ്ട്. “മജ്ജയും മാംസവുമുള്ള ഇതുപോലൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നെന്ന് ഇനി വരുന്ന തലമുറക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും'. ആധുനിക ഇന്ത്യയിൽ, ഈ വാചകം ഏറ്റവും അന്വർത്ഥമാക്കിയ ഒരു നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അതുകൊണ്ടാണ്, അദ്ദേഹത്തിന്റെ ശവമഞ്ചവും വഹിച്ചുകൊണ്ട് 2023 ജൂലൈ 18-ന് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൌസിൽ നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപ യാത്രയിൽ ഉടനീളം ജനസഹസ്രങ്ങൾ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചത്.
"ഇല്ലാ ...ഇല്ലാ .....മരിച്ചിട്ടില്ല
ഉമ്മൻചാണ്ടി മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ"
കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായിരുന്നു ഉമ്മൻചാണ്ടി എന്ന നേതാവ്. അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോളും, അദ്ദേഹം ജനങ്ങൾക്കു നടുവിൽ, അവരുടെ പ്രശ്നങ്ങൾ കേട്ടും പരിഹരിച്ചും അവരിൽ ഒരാളായി ജീവിച്ചു. സ്നേഹിച്ചതുപോലെ, ദേഷ്യപ്പെടാനും, ശാസിക്കാനും അദ്ദേഹം ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകി. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏതു അർദ്ധരാത്രിയിലും വീട്ടിലോ, അദ്ദേഹം താമസിക്കുന്നിടത്തോ ഇടനിലക്കാരുടെ ആവശ്യമില്ലാതെ നേരിട്ട് ചെന്ന് കാണാനും, ഫോണിൽ വിളിക്കാനും, പ്രാപ്യനായ ഒരു നേതാവ് ഉമ്മൻചാണ്ടിയല്ലാതെ മറ്റൊരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നില്ല.
هذه القصة مأخوذة من طبعة July 14, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 14, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
ഡൽഹി ഡയറി
ട്രംപിനെ ആര് പിടിച്ച് കെട്ടും?
യു.എസ്. ഇലക്ഷൻ
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
ഡോ. എം.എസ്. വല്യത്താൻ (1934-2024)
സമന്വയങ്ങളുടെ ആചാര്യൻ
ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന വിശേഷണം ഡോ. എം. എസ്. വല്യത്താനെ സംബന്ധിച്ചിടത്തോളം വളരെ സങ്കുചിതമായ ഒന്നാണ്
കല്പതരു
ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷമാണ് കല്പതരു. അറിവ് പകർന്നു തരികയാണ് വല്യത്താൻ സാർ എപ്പോഴും ചെയ്തിരുന്നത്. ഈ വലിയ മനുഷ്യനെ മനസ്സിലാക്കാൻ ഒരു ജീവിതം പോരാ എന്ന് മനസ്സിൽ ഓർത്തു.
അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
ജയപ്രകാശ് നാരായണിന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനം' ആണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്.
നിതീഷ് - നായിഡു ബജറ്റോ?
ഡൽഹി ഡയറി
പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടി ഒന്നാം ചരമദിനം ജൂലായ് 18
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
വിവാഹം
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
യാത്ര