![നാഞ്ചിനാട്ടിലെ യക്ഷിയും ദൈവങ്ങളും നാഞ്ചിനാട്ടിലെ യക്ഷിയും ദൈവങ്ങളും](https://cdn.magzter.com/1347858309/1653909826/articles/P81wkknf21655544439188/1655547852315.jpg)
"ജ്ഞാനവും പഴവും നീതന്നെയല്ലേ മുരുകാ, പിന്നെന്തിനാണ് അതുതേടി അലഞ്ഞത്', ശ്രീമുരുകനോട് മഹാകവയി അവ്വയാർ പാടിച്ചോദിക്കുകയാണ്. ലോകത്തെ വലംവയ്ക്കാൻ പുറപ്പെട്ടതാണ് മുരുകൻ. എങ്കിൽ മാത്രമേ അച്ഛന്റെ കൈയിൽനിന്ന് ജ്ഞാനപ്പഴം ലഭിക്കൂ. എന്നാൽ സഹോദരനായ ഗണപതി ലോകം ചുറ്റാനൊന്നും നിന്നില്ല, പരമശിവനെയും ശ്രീപാർവതിയെയും മൂന്നുവട്ടം വലം വെച്ചു. അതായിരുന്നു ഗണപതിയുടെ ലോകം. അങ്ങനെ ജ്ഞാനപ്പഴം സ്വന്തമാക്കി. തിരിച്ചുവന്നപ്പോൾ മുരുകൻ പരിഭവിച്ചു. കൈലാസം വിട്ടിറങ്ങി ഒരു മലയിൽ താമസമാക്കി. പരമശിവനും പാർവതിയും മകന്റെ അടുത്തെത്തി, ജ്ഞാനപ്പഴം നീ തന്നെ എന്നുപറഞ്ഞ് അവനെ ശാന്തനാക്കി. പഴം നീ അങ്ങനെ പഴനിയായി, മുരുകന്റെ പഴനിമലയായി.
തിരുവനന്തപുരത്തു നിന്ന് തക്കലയിലേക്ക് പോകവേ പണ്ടെങ്ങോ കേട്ട കഥ വീണ്ടും ഓർമയിലെത്തി. ഈ യാത്ര മുരുകനെ കാണാൻ വേണ്ടിയാണ്. അത് പക്ഷേ പഴനിയിലേക്കല്ല, വേളി മലയിലേക്കാണ്. നാഞ്ചി നാടിന്റെ ജീവൻ തുടിപ്പായ വേളിമലയുടെ താഴ്വാരത്തിലാണ് കുമാരകോവിൽ. സുബ്രഹ്മണ്യനും വള്ളീദേവിയും അവിടെയാണ് വാണരുളുന്നത്.
നെയ്യാറ്റിൻകര പിന്നിട്ട് കളിയിക്കാവിളയിലേക്ക് പ്രവേശിച്ചു. തമിഴ് മണ്ണിന്റെ മണം. കന്യാകുമാരിയും തോവാളയും അഗസ്തീശ്വരവും ഉൾപ്പെടുന്ന നാഞ്ചിനാട് മലയാളികൾക്ക് സ്വന്തം നാടുപോലെയാണ്. പഴയ തിരുവിതാംകൂറിന്റെ തെക്കേത്തല. സ്വാതന്ത്ര്യം കിട്ടുന്നതുവരെ അങ്ങിനെതന്നെ ആയിരുന്നു. പിന്നീട് ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ നിലവിൽ വന്നപ്പോഴാണ് തമിഴ്നാട്ടിലേക്ക് പോയത്.
"കുൻഡിരിക്കും (കുന്നിരിക്കും) ഇടമെല്ലാം കുമരനുക്ക്' എന്നൊരു ചൊല്ലുണ്ട് തമിഴിൽ. എവിടെയെല്ലാം കുന്നുണ്ടോ അവിടെയെല്ലാം മുരുക ക്ഷേത്രം കാണുമെന്നാണ് മലയാളത്തിൽ അർഥം. സുബ്രഹ്മണ്യന്റെ പ്രധാന ക്ഷേത്രങ്ങളാണ് ആറുപടെ വീടുകൾ. കുംഭകോണം, പഴനി, തിരുച്ചെന്തൂർ, തിരുപ്പറംകുൻഡ്രം, തിരുത്തണി, പഴമുതിർച്ചോലൈ എന്നിവയാണ് അവ. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് വേളിമലയിലെ കുമാരകോവിൽ, മുരുകൻ വള്ളിയെ വിവാഹം ചെയ്തത് ഇവിടെയാണ്.
പ്രശസ്ത സംവിധാ യകൻ മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ കൺകണ്ട ദൈവമായിരുന്നു കുമാരകോവിൽ മുരുകൻ. മെരിലാൻഡ് സിനിമകളിലെ ലോഗോയിൽ കാണുന്നത് ഇവിടുത്തെ മുരുകനാണ്.
هذه القصة مأخوذة من طبعة June 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം](https://reseuro.magzter.com/100x125/articles/1421/1294537/C-WjacSeB1684304132766/1684305830855.jpg)
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
![മലമ്പുഴയുടെ തീരങ്ങളിലൂടെ മലമ്പുഴയുടെ തീരങ്ങളിലൂടെ](https://reseuro.magzter.com/100x125/articles/1421/1294537/OZsFNeZoY1684229984023/1684303473338.jpg)
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
![തളിർത്തും തപിച്ചും കാനനഭാവങ്ങൾ തളിർത്തും തപിച്ചും കാനനഭാവങ്ങൾ](https://reseuro.magzter.com/100x125/articles/1421/1294537/YQeYpg4JN1684217307735/1684217900879.jpg)
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
![പണിതീരാത്ത മരക്കൊട്ടാരത്തിൽ... പണിതീരാത്ത മരക്കൊട്ടാരത്തിൽ...](https://reseuro.magzter.com/100x125/articles/1421/1294537/FsTvumwsg1684215572999/1684216974414.jpg)
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
![തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി](https://reseuro.magzter.com/100x125/articles/1421/1294537/hGulDUJ4Q1683790758755/1683815792960.jpg)
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
![കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ](https://reseuro.magzter.com/100x125/articles/1421/1294537/pUAYBuwzn1683790661155/1683815280371.jpg)
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
![തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ](https://reseuro.magzter.com/100x125/articles/1421/1294537/TjtiHeF9j1683790540955/1683802630719.jpg)
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
![പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ](https://reseuro.magzter.com/100x125/articles/1421/1294537/5J6M5ROJW1683790422771/1683801989968.jpg)
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
![മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി](https://reseuro.magzter.com/100x125/articles/1421/1294537/D4himbtSb1683619091738/1683631382030.jpg)
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
![ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക് ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്](https://reseuro.magzter.com/100x125/articles/1421/1294537/TqQmYu3Q21683618300006/1683629184617.jpg)
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി