![തട്ടേക്കാടിന്റെ കാനന കൗതുകങ്ങൾ തട്ടേക്കാടിന്റെ കാനന കൗതുകങ്ങൾ](https://cdn.magzter.com/1347858309/1664369502/articles/_vfpJOIcL1666869989293/1666870549044.jpg)
രാത്രിമഴ പെയ്തൊഴിഞ്ഞ കാട്ടിലെ പുലർവേള. നേരിയ മഞ്ഞിന്റെ വെൺപട്ട് ഊർന്നൊഴിഞ്ഞ് കാടി ന്റെ ഇരുൾപ്പച്ച തെളിയുന്നു. ഏതേതെല്ലാമോ ദിശകളിൽനിന്നും കിളിപ്പേച്ചുകളുയരുന്നു. കുയിൽ പാട്ടിനൊപ്പം പ്രതിധ്വനിക്കുന്ന എതിർ പാട്ടുകൾ. ഇലച്ചാർത്തുകളിൽ തങ്ങിനിന്ന നീർക്കണങ്ങൾ ചെറു കാറ്റിലുലഞ്ഞ് ദേഹ ത്തേക്ക് പതിക്കുന്നുണ്ട്. പുൽനാമ്പുകൾക്കിടെ തപം ചെയ്യുന്ന തവളചിന്നൻമാരേയും പുൽ ച്ചാടിയേയും മൃദുചിറകുകൾ വീശി പറക്കുന്ന തുമ്പികളേയും നോവിക്കാതെ, നൂലട്ടകൾ ശരീരത്തിലേക്ക് പടർന്നുകയറുന്നത് ഒഴിവാ ക്കിയാണ് ഓരോ ചുവടും. കൂടെ തട്ടേക്കാടി ന്റെ മിടിപ്പോരോന്നും തൊട്ടറിയുന്ന വഴികാട്ടി രാജീവ് തട്ടേക്കാടും ഭൂമിയുടെ നാനാ കോണുകളിൽ നിന്നും ദേശാടകരായ തൂവൽക്കുപ്പായക്കാർ വന്നെത്തുന്നതേയുള്ളൂ. സെപ്റ്റംബർ മാസത്തോടെ പറന്നെത്തി മാർച്ച് മാസത്തോടെ വിടചൊല്ലി പിരിയുന്ന ദേശാടനപ്പക്ഷികളുടെ കേരളത്തിലെ ഏറ്റവും വലിയ സങ്കേതമാണ് തട്ടേക്കാട്, എന്നാൽ, ഉരഗങ്ങളേയും ഉഭയജീവികളെയും തുമ്പികളെയുമെല്ലാം കാണാനാവുക ഈർപ്പമൊഴിയാത്ത മഴക്കാടിന്റെ ഇലത്തണുപ്പ് വീണ വഴികളിലാണ്. അതുകൊണ്ടായിരുന്നു ഇങ്ങനെയൊരു മഴക്കാല സന്ദർശനം നിലത്ത് ചുറ്റിക്കറങ്ങി തീറ്റതേടുന്ന ഒരു ഉപ്പൂപ്പ നാണ് (Common hoopoe) ആദ്യ കാഴ്ചയൊരുക്കിയത്.
സ്വർണവർണമാർന്ന ശരീരത്തിന്റെ പിറകുവശത്തും ചിറകിലും വെള്ളയും കറുപ്പും കലർന്ന സീബ്രാവ രകളോടുകൂടിയ മേൽക്കുപ്പായം അണിഞ്ഞതായി തോന്നും. ശിരസ്സിൽ വിശറിപോലെ വിടർത്തിയും ഒതുക്കിയും കൗതുകം ജനിപ്പിക്കുന്ന തൂവൽ കിരീടം. നീണ്ട് താഴേക്ക് വളഞ്ഞ സൂചിക്കൊക്കുകൊണ്ട് മണ്ണിൽ കൊത്തിയിളക്കിയും ഉണങ്ങിയ വൃക്ഷശാഖ കളിൽ പുഴുക്കളെ തിരഞ്ഞും ഒരു നിമിഷം പോലും ഒതുങ്ങിയിരിക്കാതെ ഊർജസ്വലതയോടെ നടക്കുകയാണ് കക്ഷി. കേരളത്തിൽ അത്ര സാധാരണമല്ലാത്ത ഉപ്പൂപ്പന്റെ നല്ലൊരു ചിത്രം പകർത്താനായി അത് തറനിരപ്പുവിട്ട് ഒരു ഉണക്ക വൃക്ഷശാഖയിൽ പറന്നിരിക്കും വരെ കാത്തിരുന്നു. ഇതിനിടെ കാട് കൂടുതൽ തെളിയാൻ തുടങ്ങുകയായി.
هذه القصة مأخوذة من طبعة October 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം](https://reseuro.magzter.com/100x125/articles/1421/1294537/C-WjacSeB1684304132766/1684305830855.jpg)
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
![മലമ്പുഴയുടെ തീരങ്ങളിലൂടെ മലമ്പുഴയുടെ തീരങ്ങളിലൂടെ](https://reseuro.magzter.com/100x125/articles/1421/1294537/OZsFNeZoY1684229984023/1684303473338.jpg)
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
![തളിർത്തും തപിച്ചും കാനനഭാവങ്ങൾ തളിർത്തും തപിച്ചും കാനനഭാവങ്ങൾ](https://reseuro.magzter.com/100x125/articles/1421/1294537/YQeYpg4JN1684217307735/1684217900879.jpg)
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
![പണിതീരാത്ത മരക്കൊട്ടാരത്തിൽ... പണിതീരാത്ത മരക്കൊട്ടാരത്തിൽ...](https://reseuro.magzter.com/100x125/articles/1421/1294537/FsTvumwsg1684215572999/1684216974414.jpg)
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
![തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി](https://reseuro.magzter.com/100x125/articles/1421/1294537/hGulDUJ4Q1683790758755/1683815792960.jpg)
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
![കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ](https://reseuro.magzter.com/100x125/articles/1421/1294537/pUAYBuwzn1683790661155/1683815280371.jpg)
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
![തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ](https://reseuro.magzter.com/100x125/articles/1421/1294537/TjtiHeF9j1683790540955/1683802630719.jpg)
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
![പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ](https://reseuro.magzter.com/100x125/articles/1421/1294537/5J6M5ROJW1683790422771/1683801989968.jpg)
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
![മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി](https://reseuro.magzter.com/100x125/articles/1421/1294537/D4himbtSb1683619091738/1683631382030.jpg)
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
![ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക് ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്](https://reseuro.magzter.com/100x125/articles/1421/1294537/TqQmYu3Q21683618300006/1683629184617.jpg)
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി