ഉയിരും ഊർജ്ജവും ധനവും സർഗ്ഗശേഷിയും നിസ്വാർത്ഥമായി സമൂഹത്തിനു സമർപ്പിക്കണമെങ്കിൽ കുടുംബത്തിന്റെ പിന്തുണ വ്യക്തികൾക്കു കൂടിയേ തീരൂ. ഇത്തരത്തിൽ, ജീവിത പങ്കാളികളുടെ സവിശേഷമായ നിശ്ശബ്ദ ത്യാഗത്തിന്റെ കഥകളേറെയുണ്ട് ഇന്ത്യ ആദരിക്കുന്ന മഹാ ജനകീയ നായകരുടെ വിജയത്തിനു പിന്നിൽ. ഭർത്താവിന്റെ നിഴലാകാൻ പോലും ഇച്ഛിക്കാതെ ഒതുങ്ങി മാറിനിന്ന് ഗാന്ധിയൻ ആദർശങ്ങളുടെ പേരിൽ അസംഖ്യം വിപരീതാനുഭവങ്ങളെ പുൽകിയ കസ്തൂർബാ ഗാന്ധിയുടെ ജീവിതത്തിനാകും ഈ നിരയിൽ ഒന്നാം സ്ഥാനം.
ഏഴുപതിറ്റാണ്ടിനിപ്പുറം, മഹാത്മജിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധിയും ജനിതക ശ്രേണിയിലൂടെ കൈവന്ന തെളിഞ്ഞ പ്രജ്ഞയുടെയും ആത്മനിർഭരതയുടെയും വക്താവായി കുടുംബത്തിനു നിരന്തരം ഉദ്വേഗഭരിത ദിനങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. തന്റെ പ്രപിതാമഹൻ ജീവനേകിയും സംരക്ഷിക്കാൻ യത്നിച്ച ഭാരതീയ യശസ്സിനെ നോക്കുകുത്തിയാക്കി ചിദ്ര പ്രവണതകളിലേക്കു രാജ്യത്തെ നയിക്കുന്ന ഏതൊരു നീക്കത്തിനുമെതിരെ മുൻപിൻ നോട്ടമില്ലാതെ രംഗത്തുവരുന്നു അദ്ദേഹം.
രണ്ടു ദിവസത്തെ കൊച്ചി സന്ദർശനത്തിനെത്തിയ അദ്ദേഹം തിരക്കിട്ട പരിപാടികൾക്കിടെ "മഹിളാരത്നത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സമയം കണ്ടെത്തി.
"മഹാത്മാഗാന്ധിയുടെ ചെറുമകനും അദ്ദേഹത്തെപ്പോലെ ഒരു പോരാളി തന്നെയെന്ന് സൂചന നൽകി പല കാര്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരുന്നു; പോലീസിന്റെ അതിക്രമത്തിനിരയാകുന്നു. ഇന്ത്യൻ ജനത മാത്രമല്ല ലോക രാജ്യങ്ങൾ തന്നെ ഉറ്റുനോക്കുന്നു ഈ സംഭവങ്ങൾ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള ഉത്ക്കണ്ഠ പ്രകടമാണെന്നു "മഹിളാരത്നം' നിരീക്ഷിക്കവേ തുഷാർ ഗാന്ധിയുടെ വക്കുകൾ:
"ഞാൻ എന്നെത്തന്നെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേകയുള്ളയാളായി കരുതുന്നില്ല. ഞാൻ പ്രത്യേക പദവികൾക്ക് അർഹനാണെന്നു ഭാവിക്കുന്നത് ഗാന്ധിയൻ ആദർശത്തോടു പൊരുത്തപ്പെടുന്ന കാര്യമല്ല. അതുകൊണ്ട് മനുഷ്യത്വത്തോടും രാഷ്ട്രത്തോടും എപ്പോഴും എനിക്കു കടമകളുണ്ടെന്ന് വിശ്വസിക്കുന്നു. ഞാൻ ഒരു ഇന്ത്യൻ പൗരനാണ്. അതിനാൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയപ്പോഴും അധികാര കേന്ദ്രങ്ങൾ ഭരണഘടനാ വിരുദ്ധമായി പെരുമാറിയെന്ന് മനസിലാക്കിയപ്പോഴുമെല്ലാം ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
هذه القصة مأخوذة من طبعة December 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും