ആകാശവാണിയിൽ വയലിൻ ആർട്ടിസ്റ്റായിരുന്ന അമ്മ ശ്രീമതി ലളിതയുടെയും, മൃദംഗം ആർട്ടിസ്റ്റായ അച്ഛൻ ശ്രീ. ഹരിയുടെയും സ്വാധീനം ആണ് നൃത്തത്തിലേക്കുള്ള ആദ്യത്തെ പടി. എന്നാൽ, നർത്തകിയാവണം എന്ന ആഗ്രഹം വളരെ കാര്യമായി ഒന്നും അന്ന് എടുത്തിരുന്നില്ല. പിന്നീടാണ് സ്വന്തം കഴിവിന്റെ സാധ്യതകളും, അതുകൊണ്ടുള്ള ശാരീരികവും, മാനസികവുമായ ഗുണങ്ങളെപ്പറ്റി മനസ്സിലാക്കുന്നതും, നൃത്തം പഠിപ്പിക്കാൻ സ്വന്തമായി ഒരു ഇടം വേണം എന്ന ചിന്തയിലേക്ക് എത്തിച്ചേരുന്നതും. അങ്ങനെ ആണ് കാക്കനാട്ട് സ്വന്തമായി ക്ഷേത്ര എന്ന പേരിൽ ഒരു ഡാൻസ് സ്ക്കൂൾ തുടങ്ങുന്നത്. വളരെ ചുരുക്കം കുട്ടികളെ വച്ച് തുടങ്ങിയ ഡാൻസ് സ്ക്കൂളിൽ ഇന്ന് ഇരുന്നു റോളം വിദ്യാർത്ഥികൾ ഉണ്ട്. ഡാൻസ് പഠിപ്പിക്കലും സ്റ്റേജ് ഷോകളും, കൊറിയോഗ്രാഫിയും സോഷ്യൽ മീഡിയ ജീവിതവും യാത്രകളും അങ്ങനെ എല്ലാം കൊണ്ടും ജീവിതം തിരക്കിട്ടതാണ്!!
എന്റെ തുടക്കം സ്ത്രീകൾക്കുവേണ്ടി
വളരെ ലേറ്റായിട്ടാണ് ഞാൻ ഡാൻസ് ഒരു കരിയറായി തെരഞ്ഞെടുക്കുന്നത്. അന്ന് എല്ലാ സ്ത്രീകളെയുംപോലെ എനിക്കും, ഇതൊക്കെ പറ്റുമോ, എന്റെ ശരീരം അതിന് തയ്യാറാണോ എന്നുള്ള ചിന്തകളൊക്കെ മനസ്സിലേക്ക് ഓടിയെത്തിയിരുന്നു. പിന്നീടാണ് ഓർത്തത്, ഇതേ ചിന്താഗതി കൊണ്ട് പാഷൻ വേണ്ടെന്നു വെച്ച അനേകം സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ടാകും എന്ന്. എന്തുകൊണ്ട് അവർക്കു വേണ്ടി ഞാൻ ചുവടുവച്ചു കൂടാ എന്നുകരുതി. അതു കൊണ്ടുതന്നെ ഡാൻസ് സ്ക്കൂൾ തുടങ്ങിയപ്പോൾ, എന്റെ ഫോക്കസ് സ്ത്രീകളിലായിരിക്കുന്നു. പലപ്പോഴും സ്ത്രീകളെ അവരുടെ ഇഷ്ടങ്ങളിൽനിന്ന് അകലം പാലി ക്കാൻ പ്രേരിപ്പിക്കുന്നത് കുടുംബപ്രാരാബ്ധങ്ങളും, കുട്ടികളെ നോക്കലും, ശാരീരിക ബുദ്ധിമുട്ടുകളും, സ്വന്തം ഇൻസെക്യൂരിറ്റീസും, മറ്റുള്ളവർ സമ്മതം മൂളാൻ വേണ്ടി കാത്തുനിൽക്കുന്നത് കൊണ്ടുമൊക്കെയാണ്. അവരോടെനിക്ക് പറയാനുള്ളത്, നമ്മുടെ ജീവിതം, നമ്മുടെ ചോയ്സ് ആണ് ആൻഡ്, ഇറ്റ് ഈസ് നോട്ട് റ്റു ലേറ്റ് ടു സ്റ്റാർട്ട് എനിതിങ്!!
സോഷ്യൽമീഡിയ തന്ന കയ്യടികൾ
هذه القصة مأخوذة من طبعة October 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സ്പെഷ്യൽ വെജിറ്റബിൾ കറികൾ
ഈ കറികൾ ചപ്പാത്തിയുടെ കൂടെ കഴിക്കാം
കളരിപ്പയറ്റും റൈഫിൾ ഷൂട്ടും പിന്നെ പൈലറ്റും....?
കേരളത്തിന്റെ തനത് ആയോധനകലയാണ് 'കളരിപ്പയറ്റ്. സ്വയം പ്രതിരോധിക്കാൻ കഴിയുന്നു, മാനസികവും ആത്മീയവുമായ വികസനം ഉണ്ടാകുന്നു എന്നുതുടങ്ങിയ സവിശേഷതകൾ ഈ അഭ്യാസമുറയുടെ പിന്നിലുണ്ട്
സ്ത്രീകൾക്ക് അവരുടേതായ ഐഡന്റിറ്റി വേണം
നർത്തകിയും കൊറിയോഗ്രാഫറും, സോഷ്യൽ മീഡിയ താരവുമായ രഞ്ജിനി തോമസ് മനസ്സ് തുറക്കുന്നു
ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക
ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമാണെങ്കിലും തനിക്കുണ്ടാകുന്ന നീണ്ട ഇടവേളകളെക്കുറിച്ച് വിമലാരാമൻ മനസ്സ് തുറക്കുന്നു
പ്രമേഹവും വ്യായാമവും
പ്രമേഹം ഇപ്പോൾ ആഗോളതലത്തിൽ, വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെയാണ് ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത്
അമൃത് ചുരത്തുന്ന മാലാഖ
മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.
ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ
വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്
ഷാജി പാപ്പൻ പ്രണയത്തിലാണ്
സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ കല്യാണം
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'
ടൈം മാനേജ്മെന്റ്
ടൈം മാനേജ്മെന്റിനെ മെച്ചപ്പെടുത്തുവാനുള്ള ചില കുറിപ്പുകൾ...