സ്വന്തം പുരയിടത്തിൽ രണ്ടു വാഴയോചീനിമുളകോ കറി വേപ്പിൻ തയ്യോ നട്ട് കൃഷിയിൽ കൈവയ്ക്കാത്ത മലയാ ളിയുണ്ടാകില്ല. വീട്ടിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും പഴങ്ങളും വീട്ടിൽ തന്നെ വിളവെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അധ്വാനവും സമയവും നൽകാൻ മടിക്കുന്നവരാണ് ഭൂരിപക്ഷവും. അരമണിക്കൂർ മാറ്റിവച്ചാൽ മുറം നിറയെ വിളവെടുക്കാൻ കഴിയുമെന്നുറപ്പു തരുന്നു വിദഗ്ധർ. കൃഷി ചെയ്യാൻ പ്രചോദനമാകുന്ന രണ്ടു സ്ത്രീകളുടെ പുരസ്ക്കാര തിളക്കമുള്ള വിജയഗാഥകൾ. ഒപ്പം, അവർ പിന്തുടരുന്ന ജൈവവള പ്രയോഗ രഹസ്യങ്ങളും.
കൃഷി രക്തത്തിലുള്ളത്: ഭുവനേശ്വരി
പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകരയാണ് എന്റെ വീട്. അച്ഛൻ നരസിംഹ മന്നാഡിയാർ കർഷകനായിരുന്നു. കുട്ടിക്കാലത്തു തന്നെ ഞാനും അനിയൻ ഭുവനനും ജോലികളിൽ ഒപ്പം കൂടും. ''2022 ലെ മനോരമ കർഷകശ്രീ അവാർഡ് ജേതാവ് കൂടിയായ പി. ഭുവനേശ്വരി മാമ്പഴം പറിക്കുന്ന തിരക്കിലാണ്. നൂറിലധികം ഇനത്തിലുള്ള മൂന്നൂറിലധികം മാവുകൾ ഇവിടെയുണ്ട്.
“പതിനഞ്ചു വയസ്സിൽ വിവാഹം കഴിഞ്ഞു എലപ്പുള്ളി പള്ളത്തേരി മാരുതി ഗാർഡൻസിലെത്തിയതാണ്. ഭർത്താവ് എസ്. വെങ്കിടാചലപതി പ്രധാന അധ്യാപകനായാണ് റിട്ടയർ ചെയ്തത്. ഭർത്താവിനു പാരമ്പര്യമായി കിട്ടിയ പന്ത്രണ്ടര ഏക്കർ ഭൂമിയുണ്ട്. കുറച്ചു തെങ്ങു മാത്രമുള്ള പാ ക്കല്ലുകൾ നിറഞ്ഞ കിണർ പോലുമില്ലാത്ത തരിശു ഭൂമി. സ്വാഭാവികമായും ഇത്തരം സ്ഥലത്ത് ആരും കൃഷി ചെയ്യില്ല. പക്ഷേ, കൃഷി എന്റെ രക്തത്തിലുള്ളതല്ലേ, എനിക്കു മുഖം തിരിക്കാനാകില്ലല്ലോ.
ആദ്യം പശു വളർത്തലാണ് തുടങ്ങിയത്. പല ഇനങ്ങളിലുള്ള 14 പശുക്കളുണ്ടായിരുന്നു. അതിന്റെ ഓരോ കാര്യങ്ങൾക്കായി വെറ്ററിനറി സർജനായിരുന്ന ഡോ. ശുദ്ധോദനനെ സമീപിച്ചപ്പോഴാണ് അദ്ദേഹം കൃഷിക്കു വേണ്ട നിർദേശങ്ങൾ തന്നത്. ഒരു പശു ഉണ്ടെങ്കിൽ ഒരു ഏക്കറിൽ കൃഷി ചെയ്യാം എന്നു പറഞ്ഞു.
ആദ്യം ശീമക്കൊന്ന വച്ചുപിടിപ്പിക്കുകയാണ് ചെയ്തത്. ചാണകവും ശീമക്കൊന്നയിലയും മണ്ണിൽ നിക്ഷേപിച്ചു ഭൂമി ഒരുക്കിയെടുത്തു. അമ്ല-ക്ഷാരനില പിഎച്ച് വാല്യു കൂടുതലുള്ള ഭൂമി കൃഷിയോഗ്യമാക്കി പരുവപ്പെടുത്തിയെടുക്കുന്നത് ശ്രമകരമാണ്. അതിനു വേണ്ടി കാക്കകാലിന്റെ പോലും തണലില്ലാത്ത പാറപ്പുറത്തു നിന്നു കൊണ്ട് വെയിലെത്ര.'' ഭുവനേശ്വരിയുടെ ചിരി വെയിലിലും തിളങ്ങി.
هذه القصة مأخوذة من طبعة June 25, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 25, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ