സിനിമ ബ്ലാക് & വൈറ്റിൽ നിന്നു കളറിലേക്കു മാറിത്തുടങ്ങിയ കാലം. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കണ്ണൂർകാരൻ ബാലന്റെയും സരസ്വതിയുടെയും മൂത്ത മകൻ പി.വി. ശശിധരൻ അന്നു വിദ്യാർഥിയാണ്. പക്ഷേ, പഠനത്തിലല്ല, കളികളിലാണ് കക്ഷിക്കു കമ്പം. ഫുട്ബോളും കബഡിയും കളിച്ചു നടന്ന് മകൻ ഉഴപ്പുമോയെന്നു പേടിച്ച് ബാലൻ ഒരു തീരുമാനമെടുത്തു, ശശിധരനെ കണ്ണൂരിലുള്ള അനിയന്റെ അടുത്തേക്ക് അയയ്ക്കുക.
ചിറയ്ക്കൽ രാജാസ് ഹൈസ്കൂളിലെത്തിയ ശശിധരൻ പഠനത്തിനൊപ്പം മറ്റൊന്നു കൂടി പഠിച്ചു, കളരി. മദ്രാസ് വിട്ടു വന്നതിന്റെ വിഷമം മറികടക്കാൻ കൂടിയായിരുന്നു അത്. ചന്ദ്രശേഖരൻ ഗുരുക്കൾ ആണ് ആശാൻ. രണ്ടുവർഷം കഴിഞ്ഞു മദ്രാസിലേക്കു മടങ്ങിയ ശശിധരനൊപ്പം ഗുരുക്കളും കൂടി. വടക്കൻപാട്ടു കഥകളെഴുതിയിരുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സിനിമയാണ്. മദ്രാസിലെ ഒരു മലയാളി ക്ലബ്ബിൽ ഇരുവരും ചേർന്നു കളരി ക്ലാസ് തുടങ്ങി.
പത്താം ക്ലാസ് കഴിഞ്ഞതോടെ ശശിധരൻ ഉറച്ച തീരുമാനമെടുത്തു. ഇനി പഠനം വേണ്ട, സിനിമ മതി! അതിനിടെ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട അനിയൻ ദിനചന്ദ്രനായിരുന്നു പ്രചോദനം. കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പതിനെട്ടാം വയസ്സിൽ ആദ്യ അവസരം. ഹരിഹരൻ സംവിധാനം ചെയ്ത "പൂച്ചസന്യാസി'യിൽ ഒരു കോമഡി റോൾ. പടവും സീനും ഹിറ്റ്. തുടർന്ന് "അ നുരാഗക്കോടതി', 'ഭീമൻ' തുടങ്ങി കുറേയേറെ സിനിമകളിൽ ചെറിയ റോളുകൾ. പക്ഷേ, കാര്യമായ വരുമാനമില്ല. അപ്പോഴാണ് സിനിമയിലെ ഫൈറ്റ് ടീമിലുള്ള സുഹൃത്തുക്കൾ ക്ഷണിച്ചത്, "നിനക്ക് കളരി അറിയാമല്ലോ. ഞങ്ങളുടെ കൂടെ വാ. നല്ല പ്രതിഫലം കിട്ടും...
അത് പുതിയ തുടക്കമായിരുന്നു. ആ യാത്ര 40 വർഷം പിന്നിട്ട്, "അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ മികച്ച ആക്ഷൻ കൊറിയോഗ്രഫർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെത്തി നിൽക്കുന്നു. കോമഡി വേഷത്തിൽ നിന്നു മാഫിയ ശശി' എന്ന ബ്രാൻഡ് നെയിമിലേക്കുള്ള വളർച്ചയുടെ കഥ പറയുകയാണ് ശശിധരൻ. കണ്ണർ മലയാളവും തനിത്തമിഴും കലർത്തി, തെളിമയുള്ള ചിരിയോടെ...
ഇത്ര ശാന്തമായ മനസ്സിൽ നിന്ന് എങ്ങനെയാണ് ഈ അടിപിടിയൊക്കെ വരുന്നത് ?
هذه القصة مأخوذة من طبعة August 06, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 06, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ