മാനവികതയുടെ തീർഥാടനം
Vanitha|December 24, 2022
 ശിവഗിരി തീർഥാടനത്തിന്റെ നവതി ആഘോഷ വേളയിൽ ശ്രീനാരായണഗുരുവിന്റെ സങ്കൽപ സ്വർഗമായ ശിവഗിരിയിലേക്കു തീർഥാടനം
വി. ആർ. ജ്യോതിഷ്
മാനവികതയുടെ തീർഥാടനം

"ശിവഗിരിക്കുന്നിലെ ഈ ആശ്രമത്തിലിരുന്ന് ശ്രീനാരായണ ഗുരുദേവൻ ഇടയ്ക്കിടെ പറയുമായിരുന്നു, ഇതാണ് നമ്മുടെ സ്വർഗം"

പർണശാലയിൽ ഹോമകുണ്ഡങ്ങൾ എരിഞ്ഞു തുടങ്ങി. ശിവഗിരിയിലെ പ്രധാന പ്രാർഥനാലയം. എല്ലാ ദിവസവും രാവിലെ നാലര മണിക്ക് ഇവിടെ നടക്കുന്ന ശാന്തിഹോമത്തോടെയാണു ശിവഗിരിയിൽ ഒരു ദിവസം തുടങ്ങുന്നത്.

എട്ടുപട്ടത്തിൽ നിർമിച്ചതാണു പർണശാല. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടമായിരുന്നു. ഇതിനുള്ളിലെ ഒറ്റമുറിയിലാണു ഗുരുദേവൻ ഏറെക്കാലം കഴിഞ്ഞിരുന്നത്. ഇതിനോടു ചേർന്ന പുരയിലാണു ഗുരുദേവനു ഭക്ഷണം പാകം ചെയ്തിരുന്നത്. ആ പുര ഇവിടെ ഇപ്പോഴുമുണ്ട്.

ശാന്തിയും സമാധാനവും രോഗമുക്തിയും പ്രശ്നപരിഹാരങ്ങളും തേടി നൂറുകണക്കിന് ആൾക്കാർ ഇവിടെ വരാറുണ്ടായിരുന്നു. അവരെയൊന്നും ഗുരു നിരാശരാക്കിയില്ല. ഇപ്പോഴും ആത്മവിശുദ്ധി തേടി ആയിരങ്ങൾ ഇവിടേക്ക് ഒഴുകുന്നു. അവരുടെ ചുണ്ടുകളിൽ നിന്നു ഗുരുനാമകീർത്തനം ഉണരുന്നു.

"ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ പർണശാലയ്ക്കു മുന്നിലെ വലിയ മാവിലിരുന്നു കിളികൾ ചിലച്ചു. ശിവഗിരി സന്ദർശിച്ച വേളയിൽ ഈ മാവ് ചൂണ്ടിയാണ് മഹാത്മാഗാന്ധി ഗുരുദേവനോടു പറഞ്ഞത്, "നോക്കൂ, ഈ മാവിലുള്ളതെല്ലാം ഇലകൾ ആണെങ്കിലും അവ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്. അതുപോലെയാണ്, മനുഷ്യരൊന്നാണങ്കിലും വിവിധ ജാതി മത ഭേദങ്ങൾ അവർക്കിടയിലുള്ളത്. 'ചെറുപുഞ്ചിരിയോടെ ഗുരുദേവൻ മഹാത്മജിക്കു മറുപടി നൽകി, "ഇലകളുടെ രൂപം പലതാണെങ്കിലും അവ പിഴിഞ്ഞു നീരെടുത്താൽ അതെല്ലാം ഒരു പോലെയാണ്. മനുഷ്യൻ രൂപം കൊണ്ടു പലതാണെങ്കിലും അവന്റെ അന്തഃസത്ത ഒന്നു തന്നെയാണ്...

 മഹാസമാധി മണ്ഡപത്തിലെ മേടയിൽ നിന്നു മണിമുഴങ്ങി. നേരം പുലരാൻ ഇനിയുമുണ്ടു നാഴികകൾ. എങ്കിലും ശിവഗിരി ഇതുവരെ ഉറങ്ങിയിട്ടില്ല. മഹാതീർഥാടനത്തിനുള്ള ഒരുക്കത്തിലാണു ശിവഗിരി. ഇക്കൊല്ലം തൊണ്ണൂറാമത് തീർഥാടനമാണ്.

തീർഥാടനത്തിന്റെ തൊണ്ണൂറു വർഷങ്ങൾ

കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ വച്ചാണു ശിവഗിരി തീർഥാടനത്തിനു ഗുരുദേവൻ അനുമതി നൽകുന്നത്. 1928ൽ. ക്ഷേത്രാങ്കണത്തിലുള്ള തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു ഗുരുദേവൻ. സരസകവി മൂല്ലൂർ എസ്. പത്മനാഭപ്പണിക്കരുടെ നിർദേശപ്രകാരം വല്ലഭശ്ശേരി ഗോവിന്ദനാശാന്റെയും ടി.കെ. കിട്ടൻ റൈട്ടറുടെയും നേതൃത്വത്തിൽ എത്തിയ ഭക്തജനങ്ങൾ ഗുരുവിനടുത്തെത്തി തീർഥാടനത്തിന് അനുമതി ചോദിച്ചു.

هذه القصة مأخوذة من طبعة December 24, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 24, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 mins  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 mins  |
February 15, 2025