ഞാൻ ആർക്കു വേണ്ടിയും ത്യാഗം ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. സന്തോഷമായി ജീവിക്കണം, ആ സന്തോഷം എനിക്കു ചുറ്റുള്ളവരിലേക്കു പ്രസരിപ്പിക്കുകയും വേണം.'' മറ്റുള്ളവർ എന്തു പറയുമെന്ന ആശങ്ക തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവിതമാണു ഡോ. മേരി മെറ്റിൽഡയുടേത്. അതു തന്നെയാണ് ആറര ദശാബ്ദം പിന്നിട്ട ടീച്ചറുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും.
മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പലായിരുന്ന മേരി മെറ്റിൽഡ ഇന്ന് വ്ളോഗറും ജീവിത നൈപുണ്യ പരിശീലകയുമാണ്. കുറ്റം പറഞ്ഞും പിറുപിറുത്തും തള്ളിനീക്കേണ്ട ഉന്തുവണ്ടിയല്ല ജീവിതമെന്നു പുഞ്ചിരിയോടെ ടീച്ചർ പറയുന്നു.
വഴിത്തിരിവായ കത്ത്
“മഹാരാജാസ്കോളജിൽ ജോലി ചെയ്യുമ്പോൾ അന്നു പ്രിൻസിപ്പലായിരുന്ന എം.കെ. പ്രസാദ് സർ വീട്ടിലേക്ക് ഒരു എഴുത്തയച്ചു.
ആകാംക്ഷ കൊണ്ട് എടുത്തു ചാടിയ ഹൃദയം ഒരുവിധത്തിനു നിയന്ത്രിച്ചാണ് ലെറ്റർ പൊട്ടിച്ചത്. "എൻഎസ്എസ് പ്രോഗ്രാം ഓഫിസറുടെ ഒഴിവുണ്ട്. മെറ്റിൽഡ അതേറ്റെടുക്കണം' എന്നായിരുന്നു ആ കത്ത്
ആലോചിച്ചപ്പോൾ എന്റെ ജോലിയിലെ സുഖം പരുങ്ങലിലാകുമെന്നു തോന്നി. ശനിയും ഞായറുമെല്ലാം ജോലി ചെയ്യേണ്ടി വരും. ആ അവസരം വേണ്ടെന്നു വയ്ക്കാമെന്നുറപ്പിച്ചു പ്രസാദ് സാറിനെ പിറ്റേദിവസം കാണാൻ പോയി.
എഴുതിക്കൊണ്ടിരുന്ന പേപ്പറിൽ നിന്നു കണ്ണടുക്കാതെ സർ ചോദിച്ചത് "മെറ്റിൽഡ 'നോ' പറയാനല്ലല്ലോ, 'യെസ്' പറയാനല്ലേ വന്നത് എന്നായിരുന്നു. ഞാനാ ജോലി ഏറ്റെടുത്തു.
എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പോസ്റ്റ് നല്ല ഗുരുശിഷ്യ ബന്ധങ്ങൾ സമ്മാനിച്ചു. ഇന്നും ഞങ്ങൾ സംഗീതപരിപാടികൾ നടത്താറുണ്ട്. യാത്രകൾ പോകാറുണ്ട്. ക്ലസ്സ്മുറിയും പഠിപ്പിക്കലും മാത്രമായി ഒതുങ്ങിയിരുന്നെങ്കിൽ ഈ നല്ല ബന്ധങ്ങൾ എനിക്കു നഷ്ടമായേനെ.
ഒറ്റയ്ക്കൊരു യാത്ര
മഹാരാജാസിൽ എത്തും മുൻപ് വലപ്പാട് ശ്രീരാമ പോളിടെക്നിക്കിലും തിരുവനന്തപുരം എൻജിനീയറിങ് കോളജിലും ജോലി ചെയ്തിരുന്നു. പോളിടെക്നിക്കിൽ പഠിപ്പിക്കുമ്പോഴാണു കാനഡ - ഇന്ത്യ പ്രോജക്ടിൽ പങ്കെടുത്തത്. കനേഡിയൻ ഗവൺമെന്റുമായി സഹകരിച്ചുള്ള ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് പ്രോഗ്രാമായിരുന്നു.
هذه القصة مأخوذة من طبعة January 21, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 21, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ