പാടാത്ത പൈങ്കിളി സീരിയലിൽ വില്ലത്തരമൊക്കെ ചെയ്ത് ആളുകളുടെ “അപ്രീതി' വേണ്ടുവോളം നേടിനിന്ന സമയത്താണു സച്ചിൻ സന്തോഷിനെ തേടി തുമ്പപ്പൂവിലെ നായകവേഷമെത്തിയത്. അതും ക്ലിക്കായതോടെ ഒരേസമയം നായകനായും വില്ലനായും സച്ചിൻ ടെലിവിഷനിൽ നിറഞ്ഞു. പിന്നീട് "പാടാത്ത പൈങ്കിളി'യിലെ ഭരത് വില്ലത്തരമൊക്കെ വിട്ട് നല്ല കുടുംബസ്ഥനായി. ഭാര്യയെ പ്രണയിച്ചു കൊല്ലുന്ന റൊമാന്റിക് വില്ലൻ പെൺകുട്ടികളുടെ മനസ്സിൽ ഹീറോയായി.
സീരിയലിന്റെ ലൊക്കേഷനിൽ നിന്നു കവടിയാറിലെ വീട്ടിലെത്തിയതേയുള്ളൂ സച്ചിൻ. അടുത്ത ദിവസം മുതൽ "തുമ്പപൂ' വിന്റെ ഷെഡ്യൂളുണ്ട്. രണ്ടു സീരിയലുകൾക്കിടയിലെ ഈ സംസാരത്തിനിടെ സച്ചിൻ പറഞ്ഞതും പ്രേക്ഷകരുടെ ഇഷ്ടത്തെ കുറിച്ചാണ്.
ഒരു സീരിയലിൽ വില്ലൻ, അടുത്തതിൽ നായകൻ. എങ്ങനെ മാനേജ് ചെയ്തു ?
ഒരു അഭിനേതാവിനു കിട്ടുന്ന വലിയ ഭാഗ്യമല്ലേ ഒരേ സമയം രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ.
ഭരത്തായി കാസ്റ്റ് ചെയ്തപ്പോൾ എന്റെ മുഖം വില്ലനു ചേരുമോ എന്നു ചെറിയ ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടു മാനറിസത്തിലും ഭാവങ്ങളിലും മനപൂർവം വില്ലത്തരം കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ, അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമകരമായ കഥാപാത്രം രമേശന്റേത് ആയിരുന്നു. കാണുന്നവർക്കെല്ലാം സ്നേഹം തോന്നുന്ന കഥാപാത്രമാണ്. കൂടാതെ ഇത്തിരി വിക്കുമുണ്ട്. തികഞ്ഞ ലാളിത്യത്തോടെ അഭിനയിക്കണം.
ചില സമയത്തു രണ്ടു സീരിയലും ഒന്നിച്ചു വരും. ഒരേ ദിവസം നാലു തവണ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്താണ് അഭിനയിക്കുന്നത്. ഒരിക്കൽ തുമ്പപ്പൂവിന്റെ ലൊക്കേഷനിൽ നിന്നു പറഞ്ഞു പാടാത്ത പെങ്കിളിയുടെ സെറ്റിലെത്തി. ഡ്രെസ്സ് മാറി ക്യാമറയ്ക്കു മുന്നിൽ വന്നു നിന്ന് ആക്ഷൻ കേട്ടപ്പോൾ, വില്ലനായ ഭരത് അതാ വിക്കി വിക്കി ഡയലോഗ് പറയുന്നു. എല്ലാവരും ചിരിച്ചുമറിയുന്നതു കണ്ടപ്പോഴാണ് അബദ്ധം മനസ്സിലായത്.
ഇപ്പോൾ അതു മാറി. 10-12 ദിവസമാണ് ഓരോ സീരിയലിന്റെയും ഷെഡ്യൂൾ. ഒന്നു കഴിഞ്ഞു ചെറിയ ബ്രേക്കിനു ശേഷമേ അടുത്തതുള്ളൂ. ഓരോ സെറ്റിലേക്കും വണ്ടി കയറുമ്പോൾ തന്നെ മനസ്സുകൊണ്ട് ആ കഥാപാത്രമാകും.
അഭിനയത്തോടുള്ള ഇഷ്ടം ചെറുപ്പം മുതലേ ഉണ്ടോ ?
هذه القصة مأخوذة من طبعة February 18, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 18, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ