ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പോകുകയാണ്. ദേശം മുഴുവൻ കണ്ണീരും വിലാപവുമായി അവരെ അനുഗമിച്ചു. വനത്തിൽ പ്രവേശിക്കുന്നതിനു മുൻപു ശ്രീരാമൻ തിരിഞ്ഞു പ്രജകളോടു കൽപിച്ചു. പുരുഷാരവും സ്ത്രീജനങ്ങളും തിരിച്ചു ദേശത്തു പോയി ജീവിക്കുക. എല്ലാവരും തിരികെ പോയി. 14 വർഷത്തെ വനവാസത്തിനു ശേഷം തിരികെയെത്തിയപ്പോൾ വന കവാടത്തിൽ കുറച്ചു പേർ താമസിക്കുന്നു. നിങ്ങളെന്താ മടങ്ങാഞ്ഞത്?' എന്നു ശ്രീരാമൻ തിരക്കിയപ്പോൾ അവർ മറുപടി നൽകി. അങ്ങ് സ്ത്രീകൾക്കും പുരുഷന്മാർക്കുമല്ലേ മടങ്ങി പോകാൻ ആജ്ഞ കൊടുത്തത്. ഞങ്ങൾക്കു നൽകിയില്ലല്ലോ.
' ആ നിമിഷം ശ്രീരാമചന്ദ്രൻ ഞങ്ങൾക്ക് വിശേഷകരമായൊരു അനുഗ്രഹം തന്നു. കലി യുഗത്തിൽ നിങ്ങളുടേതായ ഒരു രാജ്യം ഉണ്ടായിരിക്കും. ആർക്ക് കുഞ്ഞുങ്ങളുണ്ടായാലും ആരു വിവാഹിതരായാലും നിങ്ങൾ ചെന്ന് അനുഗ്രഹം നൽകണം. ട്രാൻസ്ജെൻഡറുകളുടെ ജീവിതനിയോഗത്തെക്കുറിച്ചു പറയുന്നത് ഇന്ത്യയിലെ ട്രാൻസ്ജെൻഡറുകളുടെ "നായിക് സർദാർ ലക്ഷ്മി സെലിൻ തോമസ് ആണ്. അരികുവൽക്കപ്പെട്ടവരുടെ ജീവതങ്ങളിലെ അവസാന വാക്ക്.
1500 വർഷങ്ങൾക്കു മുൻപ് മുഗൾ ചക്രവർത്തിമാരുടെ കാലഘട്ടത്തിൽ രാജാവിനു ഭരണത്തിനുതകുന്ന തരത്തിൽ "റായി' (അഭിപ്രായങ്ങൾ) കൊടുക്കുന്നവരായിരുന്നു ട്രാൻ ജെൻഡറുകളിലെ റായി വിഭാഗക്കാർ. അവരുടെ പ്രതിപക്ഷമായി വർത്തിച്ചിരുന്നവരാണ് ട്രാൻസ്ജെൻഡറുകളിൽ തന്നെയുള്ള സുജാനികൾ. നാലു വർഷമായി ലക്ഷക്കണക്കിനു വരുന്ന സുജാനികളുടെ റാണിയാണ് ഞാൻ. പത്തനംതിട്ട പന്തളത്തു ജനിച്ചു വളർന്ന ലക്ഷ്മി സെലിന് തിരുവനന്തപുരത്തു സ്വന്തമായി വീടുണ്ട്. അവിടേക്കു ചെറിയൊരു സന്ദർശനത്തിനെത്തിയതാണ്.
എല്ലാവരുടെയും സുൽത്താന
“ഇന്ത്യയിൽ മാത്രമല്ല, പാകിസ്ഥാനിലും സുജാനികളുണ്ട്. വിഭജന കാലത്തു മുസ്ലിംകൾ അവിടേക്കു പലായനം ചെയ്തിരുന്നല്ലോ. അവരും എന്റെ ഭരണത്തിൻ കീഴിൽ വരുന്നവരാണ്. റായി വിഭാഗക്കാരുടെ റാണിയും ദില്ലിയിൽ തന്നെയാണ്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്.
പഴയ ദില്ലിയിൽ സദർ ബസാറിലെ പഹാ ഡിധീരജിലുള്ള ദേരയിലാണ് എന്റെ താമസം. മുഗൾ കാലഘട്ടത്തിൽ ഞങ്ങൾക്കായി ഉയർത്തിയതാണു പ്രൗഢമായ ആ കെട്ടിടം.
هذه القصة مأخوذة من طبعة March 18, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 18, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ