ഓല മേഞ്ഞ കൊച്ചു വീട്ടിലായിരുന്നു ചെറുപ്പകാലം. മഴക്കാലത്തു വീട്ടിനകത്തേക്കു വെള്ളം ഇറ്റു വീഴുന്നതും തണുത്തുറഞ്ഞിരിക്കുന്നതും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.'' അരുണിനു മുൻചും ചിസസിലയിലെ സ്കൂളിനു മുന്നിലൂടെ പലരും നട ന്നു പോയിട്ടുണ്ട്. മഴയും പൊരിവെയിലും കൊണ്ട് കുട്ടികൾ പഠിക്കുന്നതും കണ്ടിട്ടുമുണ്ട്. പക്ഷേ, അരുണിന് ആ കാഴ്ച കണ്ടു വെറുത പോകാൻ തോന്നാത്തതിനു പിന്നിൽ ചെറുപ്പത്തിലെ പാഠങ്ങളുണ്ട്. അതാണു മലയാളിയായ അരുൺ ആഫ്രിക്കയിലെ ചിസസിലയിലെ കുട്ടികൾക്കു കേരള ബ്ലോക്ക്' പണിതു കൊടുത്തത്തിലെ പ്രേരക ശക്തി. അതു പലതിന്റെയും തുടക്കമായിരുന്നു.
ഒന്നും മുൻകൂട്ടി തീരുമാനിച്ചതല്ല
“ജോലിക്കുവേണ്ടി 2019ലാണ് ആഫ്രിക്കയിലേക്കു വന്ന ത്. ഒരു ട്രേഡിങ് കമ്പനിയിൽ വെയർഹൗസ് മാനേജറായാണ് ആദ്യം ജോലി ചെയ്തത്. രണ്ടു വർഷത്തിനു ശേഷം പ്ലം കൺസ്ട്രക്ഷനിൽ ജോലി കിട്ടി. ഡാം നിർമാണത്തിന്റെ ഭാഗമായിട്ടാണു മലാവി ഗ്രാമത്തിലെത്തുന്നത്. ഞാൻ ആ സൈറ്റിന്റെ അഡ്മിനായിരുന്നു.
ഡാമിന്റെ ജോലിക്കായി പോകുന്ന വഴി ഇവിടുത്തെ കുട്ടികൾ പഠിക്കുന്ന സ്കൂൾ കണ്ടു. അവർ മഴ നനഞ്ഞ് ഓടുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. പുല്ലു മേഞ്ഞ കട്ടകൾ കൊണ്ടു കെട്ടിയ ഇടിഞ്ഞു പൊളിഞ്ഞു വീഴാറാ യൊരു കെട്ടിടവും ഉണ്ട്. ഞങ്ങൾ വന്ന വണ്ടിയുടെ ഡ്രൈവറോടു ചോദിച്ചപ്പോഴാണ് ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നൊരു സ്കൂളാണിതെന്നു മനസ്സിലായത്. നമ്മുടെ നാട്ടിലൊക്കെ സ്കൂളുകൾ ഹൈടെക് ആയി മാറുന്ന സമയത്ത് അതേ പ്രായമുള്ള കുട്ടികളാണ് ഇവിടെ മഴ നനഞ്ഞു പഠിക്കുന്നത്. വെയിലാണെങ്കിൽ സ്കൂൾ സമയം മുഴുവൻ അവർ വെയിലു കൊള്ളണം. ഈ കാഴ്ച പൊള്ളിക്കാൻ തുടങ്ങിയപ്പോഴാണു ചെറിയൊരു ഷെൽട്ടർ പണിതാലോ എന്നു ചിന്തിച്ചത്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പോത്തുകൽ ആണ് എന്റെ വീട്. ഓല മേഞ്ഞൊരു വീട്ടിലായിരുന്നു ചെറുപ്പകാലം. അന്നു വാർത്ത വീടൊക്കെ കാണുമ്പോൾ അച്ഛനോടു ഞങ്ങൾ ചോദിക്കും എല്ലാവർക്കും വാർത്ത വീടുണ്ടല്ലോ നമുക്കു മാത്രമെന്താ ഇല്ലാത്തതെന്ന്... അതിന് അച്ഛൻ പറയുന്ന ഉത്തരം നമ്മളേക്കാൾ ദുരിതത്തിലുള്ളവരെ കൂടി കാണണം എന്നാണ്. ചെറുപ്പത്തിൽ കേട്ട ആ കാര്യം മനസ്സിൽ പതിഞ്ഞിട്ടുണ്ടാകണം. പിന്നെയിങ്ങോട്ടു ബുദ്ധിമുട്ടു കാണുമ്പോൾ പറ്റും പോലെ സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
هذه القصة مأخوذة من طبعة July 08, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 08, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ