പല നാട്ടിലും കല്യാണങ്ങളുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ കൗതുകകരമായ ചില ആചാരങ്ങളുണ്ട്. കാലക്രമത്തിൽ ചിലതൊക്കെ തേഞ്ഞുമാഞ്ഞു പോയി. എങ്കിലും കഥകളായി ഇന്നും അവ നമുക്കിടയിൽ ജീവിക്കുന്നു. എന്നാൽ കാലങ്ങളായി ഇന്നും തുടരുന്നവയുമുണ്ട്. അങ്ങനെ വിവാഹവുമായി ബന്ധപ്പെട്ടു വിവിധധാരകളിൽ പെടുന്നവർ പിന്തുടരുന്ന ആ ചാരങ്ങളുടെ കഥകളറിയാം.
അച്ഛൻ കെട്ടുന്ന താലി
നമ്പൂതിരി വിവാഹങ്ങളിൽ വരനല്ല വധുവിനു താലി കഴുത്തിൽ ചാർത്തുന്നത്. പകരം പെൺകുട്ടിയുടെ അച്ഛനാണു മകൾക്കു താലി കെട്ടുന്നത്. ആൺകുട്ടികൾ ഉപനയനം കഴിയുന്നതോടെ ദേവാരാധന ചെയ്യാനുള്ള മന്ത്രോപദേശം കിട്ടുന്നു. പൂണൂൽ ചരടു കെട്ടുന്നു.
പക്ഷേ, പെൺകുട്ടികൾക്ക് ഉപനയമില്ല. പകരം പെൺകൊടയ്ക്ക് പെണ്ണിനെ കൊടുക്കുക എന്ന വാക്കിൽ നിന്നാണ് പെൺകുട്ടിയുടെ വിവാഹത്തിന് ഈ പേരു വന്നത്. നൂലിനൊപ്പം ലോഹത്തിന്റെ താലി കൂടി ചാർത്തി കൊടുക്കുന്നു. അച്ഛനില്ലെങ്കിൽ സഹോദരൻ അമ്മാവൻ അച്ഛന്റെ അച്ഛനോ സഹോദന്മാരോ അമ്മയോ ഒക്കെ താലി കെട്ടി കൊടുക്കാറുണ്ട്. പണ്ട് പൂണൂൽ ചരടാണ് കെട്ടിക്കുക, ഇപ്പോൾ സ്വർണമാലയായി മാറിയെന്നു മാത്രം.
അമ്മി ചവിട്ടിക്കുക
അമ്മിയും അമ്മിക്കുഴയും മന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടെ വരൻ വധുവിന്റെ കാലുപിടിച്ചു വധുവിനെക്കൊണ്ടു ചവിട്ടിക്കും. ഈ കല്ല് എങ്ങനെയാണോ അതു പോലെ നിങ്ങളുടെ ദാമ്പത്യ ജീവിതം സ്ഥിരമായിരിക്കട്ടേ' എന്നാണു ചൊല്ലുന്ന മന്ത്രത്തിന്റെ പൊരുൾ.
വധുവിനെ വരന്റെ ഇടത്തിലേക്ക് കൊണ്ടുപോകുന്നതാണു കുടിവയ്പ്പ്. അവിടെ വച്ചാണ് അമ്മായിയമ്മ മരുമകൾക്കു കൂട്ടത്താലി ഇട്ടു കൊടുക്കുന്നത്. അതിനർഥം പുതിയ കുടുംബത്തിലേക്കു വരുന്നതിനെ അംഗീകരിക്കുന്നു, ഈ കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഇനി ഒപ്പമുണ്ടാകും എന്നൊക്കെയാണ്.
വരനും വധുവും മീൻപിടിച്ച്...
വിവാഹത്തോട് അനുബന്ധിച്ച് ഒരു വിഭാഗം ബ്രാഹ്മണർക്കിടയിലുള്ള ആചാരമാണു മീൻപിടുത്തം. ചെറുക്കനും പെണ്ണും മനയിലെ കുളത്തിൽ തോർത്തുപയോഗിച്ച് വല പോലെയാക്കി ഒരു മത്സ്യത്തെ പിടിക്കും. അതിനെ തിരികെ ജലത്തിലേക്കു തന്നെ വിടും. ഇതു സംബന്ധിച്ച് പല കഥകളും പ്രചാരത്തിലുണ്ടെങ്കിലും ഏതു കാലത്താണ് ഈ ആചാരം വിവാഹ ചടങ്ങുകളുടെ ഭാഗമായി മാറിയതെന്നതു സംബന്ധിച്ചു വ്യക്തമായ സൂചനകളില്ല.
മൂർധനി സ്പർശം
هذه القصة مأخوذة من طبعة August 05, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 05, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്