
താഴമൺ മഠത്തിൽ നിന്നു നോക്കുമ്പോൾ കാണാം കലങ്ങി മറി ഞ്ഞൊഴുകുന്ന പമ്പാനദി. വൃശ്ചികക്കുളിരിലേക്ക് ഇനി അധികം ദിവസങ്ങളില്ല. എന്നാലും തുള്ളിക്കൊരു കുടം വച്ചു പെയ്യുന്നുണ്ടു തുലാമാസത്തിലെ അന്തിമഴ. വൃശ്ചികം പുലർന്നാൽ ഭക്തന്മാർ മല ചവിട്ടും. നാടായ നാടെല്ലാം നെയ്മണം പടരും. കാറ്റിൽ ശരണമന്ത്രങ്ങൾ ഉയരും.
ഈ മണ്ഡലകാലത്തു താഴമൺ കുടുംബത്തിലെ പുതുതലമുറ തന്ത്രവൃത്തിയിലേക്കു വരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേരത്തെ തന്നെ തന്ത്രത്തിനുണ്ടെങ്കിലും കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തൻ കഴിഞ്ഞ വർഷം തന്ത്രവൃത്തിക്കായി ശബരിമലയിൽ എത്തിയതോടെയാണു പുതുതലമുറയുടെ വരവ് പൂർണമായത്.
ശബരിമലയുടെ ക്ഷേത്രത്തിന്റെ തന്ത്രം താഴമൺ കുടുംബത്തിലേക്ക് എത്തിയതിന്റെ ഐതിഹ്യ കഥയിങ്ങനെ. പരശുരാമനിൽ തുടങ്ങുകയാണു താഴമൺ മഠത്തിന്റെ ഐതിഹ്യപ്പെരുമ. ആന്ധ്രയിലെ കൃഷ്ണാനദിക്കരയിലെ ആദ്യ പരീക്ഷണം രണ്ടു ബ്രാഹ്മണ സഹോദരങ്ങൾ നേരിട്ടതിങ്ങനെ.
ക്ഷേത്രങ്ങളിൽ പരശുരാമൻ പ്രതിഷ്ഠിച്ച താന്ത്രികകർമങ്ങൾ അനുഷ്ഠിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു ആ സഹോദരങ്ങൾ. അല്പം മാത്രം നീരൊഴുക്കുണ്ടായിരുന്ന കൃഷ്ണാനദിയിൽ പെട്ടെന്നു വെള്ളമുയർന്നു. കടത്തുതോണിയില്ലാതെ മറുകരയെത്താൻ പറ്റുമോയെന്നു പരശുരാമന്റെ വെല്ലുവിളി. സഹോദരങ്ങളിൽ മൂത്തയാൾ ജലത്തിനു മീതെ കൂടി നദി കടന്നു. ഇളയയാൾ വെള്ളം തടഞ്ഞുനിർത്തി മണ്ണിലൂടെ നടന്ന് അക്കരെയെത്തി.
വെള്ളത്തിനു മുകളിലൂടെ നടന്ന മൂത്ത സഹോദരൻ പിന്നീട് തരണനല്ലൂർ തന്ത്രിയായും താഴെ മണ്ണിൽ കൂടി നടന്നയാൾ പിന്നീട് താഴമൺ തന്ത്രിയായും അറിയപ്പെട്ടു. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ താന്ത്രിക കർമങ്ങൾക്കുള്ള അവകാശം താഴമൺ തന്ത്രികളിൽ വന്നു ചേർന്നു.ബി.സി നൂറിലാണു താഴമൺ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത് എന്നാണു വിശ്വാസം. എ.ഡി. 55 വരെ താഴമൺമഠത്തിന്റെ ആസ്ഥാനം നിലയ്ക്കലായിരുന്നു എന്നും അതിനുശേഷമാണു ചെങ്ങന്നൂരേക്കു മാറിയത് എന്നുമാണ് താഴമൺ കുടുംബചരിത്രരേഖകളിൽ പറയുന്നത്.
ശബരിമല നിത്യപൂജയില്ലാത്ത ക്ഷേത്രമാണ്. സന്യാസമാണ് ഇവിടുത്തെ ഭാവം. ഭസ്മാഭിഷേകം നടത്തി, രുദ്രാക്ഷമാലയണിയിച്ച്, യോഗദണ്ഡ് നൽകി യോഗീഭാവത്തിലാണു നട അടയ്ക്കുന്നത്. പിന്നീട് 25 ദിവസം കഴിഞ്ഞാണ് ഈ യോഗാവസ്ഥയിൽ നിന്ന് ഉണർത്തി പൂജ നടത്തുന്നത്. കണ്ഠര് മോഹനര് പറഞ്ഞു തുടങ്ങി; ശബരിമല തന്ത്രപൂജയുടെ മാന്ത്രികമായ ചിട്ടകളെക്കുറിച്ച്.
هذه القصة مأخوذة من طبعة November 11, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 11, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം