വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha|May 25, 2024
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
ജേക്കബ് വർഗീസ് കുന്തറ
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

പൂത്തുലഞ്ഞു മുറ്റത്തു നിൽക്കുന്ന അരളി ആളെ കൊല്ലുമെന്നതു വിശ്വസിക്കാനാകാത്തവർ ഇപ്പോഴുമുണ്ട്. ആലപ്പുഴയിലെ ഹരിപ്പാട് അരളിപ്പൂവും ഇലയും അറിയാതെ കഴിച്ച യുവതി മരിച്ച സംഭവത്തോടെയാണു ചെടികളിലെ വിഷസാന്നിധ്യത്തെക്കുറിച്ചു പലരും തിരിച്ചറിയുന്നത്. പൂന്തോട്ടവും അകത്തളവും അലങ്കരിക്കാൻ നട്ടു വളർത്താനുള്ള ചില ചെടികളുടെ ഇലയിലും തണ്ടിലും പൂവിലുമെല്ലാം വിഷാംശമുള്ള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഉള്ളിൽ പോയാൽ ചിലപ്പോൾ മരണം വരെ സംഭവിക്കാം.

പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഫലപ്രദമായ മറുമരുന്നുകൾ ലഭ്യമാണ്. ചെടിയിൽ നിന്നുള്ള വിഷ ബാധയ്ക്കു കൃത്യമായ മരുന്നുകൾ ഇല്ല. വിഷബാധയേറ്റൽ എൽ ഇനം ചെടിയിൽ നിന്നാണെന്നു തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ ചികിത്സ ഫലപ്രദമാകും. മുറ്റത്തും അകത്തളങ്ങളിലും നട്ടു പരിപാലിക്കുന്ന ചെടികൾ ജീവനെടുക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

ജീവനെടുക്കും അരളി

വടക്കൻ കേരളത്തിൽ വെള്ള ചെമ്പകത്തിനും പ്ലൂമേറിയ അരളി എന്ന വിളിപ്പേരുണ്ട്. എന്നാൽ വെള്ള, പിങ്ക്, ചുവപ്പ് പൂക്കളുമായി നീറിയം' എന്ന ശാസ്ത്രനാമമുള്ള അരളിയെയാണു സൂക്ഷിക്കേണ്ടത്. സംസ്കൃതത്തിൽ "അശ്വമാരക', "കാജമാരക' എന്നീ പേരുകളിലാണ് അളി അറിയപ്പെടുന്നത്. കുതിരയെ കൊല്ലാൻ തക്ക വിഷം' എന്നാണ് അർഥം.

കാര്യമായ പരിചരണമേകിയില്ലെങ്കിലും നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന അരളി പൂന്തോട്ടങ്ങളിലെ പ്രിയ ഇനമാണ്. ക്ഷേത്രങ്ങളിലെ പൂജയ്ക്കും ഉപയോഗിക്കാറുണ്ട്.

അരളിയുടെ ഇലയിലും പൂവിലും തണ്ടിലുമെല്ലാം വിഷാംശമുണ്ട്. ഗ്ലൈക്കോസൈഡ് വിഭാഗത്തിൽപ്പെട്ട ഡിജിറ്റോക്സിജെനിൻ, ഒലിയാഡിൻ, നീറിൻ തുടങ്ങിയ രാസപദാർഥങ്ങളാണ് അരളിയെ വിഷലിപ്തമാക്കുന്നത്. ഇലയോ പൂവോ മനുഷ്യശരീരത്തിനുള്ളിലെത്തിയാൽ ഛർദി, ക്ഷീണം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകും.

ശരീരത്തിലെത്തുന്ന വിഷാംശത്തിന്റെ അളവു കൂടിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ആമാശയം, നാഡീവ്യൂഹം, ഹൃദയം എന്നിവയെ എല്ലാം ഗുരുതരമായി ബാധിക്കാനിടയുണ്ട്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ ഹൃദയസ്തംഭനമുണ്ടായി മരണം തന്നെ സംഭവിക്കാം.

هذه القصة مأخوذة من طبعة May 25, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة May 25, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 mins  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 mins  |
February 15, 2025