ഫ്രീക്ക് പാട്ടി - പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കൃഷ്ണവേണിയുടെ കയ്യിലെ ടാറ്റു കണ്ട നടൻ മാധവൻ ഒരു പേരിട്ടു. 'ഫ്രീക്ക് പാട്ടി'
Vanitha|July 06, 2024
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത് സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
അഞ്ജലി അനിൽകുമാർ
ഫ്രീക്ക് പാട്ടി - പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കൃഷ്ണവേണിയുടെ കയ്യിലെ ടാറ്റു കണ്ട നടൻ മാധവൻ ഒരു പേരിട്ടു. 'ഫ്രീക്ക് പാട്ടി'

മുല്ലപ്പൂവിന്റെയും കർപ്പൂരത്തിന്റെയും ഗന്ധം പടർന്ന വീഥികൾ. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്, നഗരത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന അഗ്രഹാരത്തെരുവ്, വലിയശാല ഗ്രാമം.

മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന ഗന്ധലോകത്ത് ഇപ്പോൾ പുതിയതൊന്നു കൂടി ഇടം നേടി. ശുദ്ധമായ നെയ്യിൽ കേസരിയും ഉണ്ണിയപ്പവുമൊക്കെ രുചി തൊട്ടൊരുങ്ങുന്ന വാസന. വഴി ചോദിക്കേണ്ട കാര്യമില്ല, ആ വാസനയുടെ കൈപിടിച്ചങ്ങു പോയാൽ മതി. എത്തുന്നതു കൃഷ്ണവേണിയുടെ വീട്ടുമുറ്റത്ത്.

തനതുരുചികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൃഷ്ണവേണി അഞ്ചുവർഷം മുൻപ് "വേണീസ് സമയൽ അറൈ' എന്ന ക്ലൗഡ് കിച്ചൻ തുടങ്ങിയത്.

“അമ്മയുടെ ചേലത്തുമ്പു പിടിച്ച് അടുക്കളയിൽ ചുറ്റിത്തിരിയാൻ വലിയ ഇഷ്ടമായിരുന്നു. ഒരു പ്രത്യേക താളത്തിലാണ് അമ്മയുടെ പാചകം. അമ്മയുടെ രുചികൾ തിരിച്ചുകൊണ്ടു വരാനുള്ള ശ്രമം കൂടിയാണിത്. ''വ്യാസം 226-ാം നമ്പർ വീട്ടിലെ സമയൽ അറൈയിൽ (അടുക്കള) തൈര് സാദം ഉണ്ടാക്കുന്നതിനിടയിൽ കൃഷ്ണ വേണി രുചി സംരംഭത്തിന്റെ കഥ പറഞ്ഞു തുടങ്ങി. പഴയ കാലം പറയുമ്പോൾ വാക്കുകൾക്കു യൗവനത്തിന്റെ പ്രസരിപ്പ്.

“തഞ്ചാവൂരാണ് നാട്. അച്ഛൻ ടി.വി.സ്വാമിനാഥൻ ഐഎഎസിൽ പ്രവേശിച്ച ശേഷമാണു കേരളത്തിലേക്കു വന്നത്. ഞാൻ ജനിച്ചത് പദ്മനാഭന്റെ ഈ മണ്ണിലാണ്. ഞങ്ങളഞ്ചു മക്കൾ. മൂന്നു ചേച്ചിമാരും ചേട്ടനും. ഞാനാണ് ഇളയ ആൾ.

അമ്മ ലളിത സ്വാമിനാഥൻ ടിപ്പിക്കൽ വീട്ടമ്മ. വീട്ടുഭരണം, ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം വിളമ്പൽ. അതൊക്കെയായിരുന്നു അമ്മയുടെ ലോകം. അച്ഛനോളം തന്നെ നയവും കഴിവും അമ്മയ്ക്കും ഉണ്ടായിരുന്നു. '' ഇനി പറയുന്ന രംഗം ചിലപ്പോൾ ഒരു സിനിമയിലേതു പോലെ തോന്നാം. ചേച്ചിയുടെ വിവാഹനിശ്ചയത്തിനു പോയി ഭാവിജീവിതപങ്കാളിയെയും കണ്ടെത്തി വന്നൊരു പ്രണയകഥയാണിത്.

പ്രണയം ചൂടിയ പൂക്കൾ

പട്ടു ദാവണി ചുറ്റി, മുടി നിറയെ മുല്ലപ്പൂ ചൂടിയെത്തിയ കൃഷ്ണവേണിയെ ശേഷാദ്രിനാഥ ശർമ ഇന്നും ഓർക്കുന്നു. ക്യാമറയുമായി അതിഥികളുടെ ചിത്രം പകർത്താൻ ഓടി നടന്ന ഫൊട്ടോഗ്രഫർ പയ്യനെ താനും മറന്നില്ലെന്നു കൃഷ്ണവേണിയുടെ മറുപടി.

“ഞങ്ങളുടെ ആചാരപ്രകാരം വരന്റെ വീട്ടിലാണു വിവാഹനിശ്ചയം നടക്കുന്നത്. അന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം ഞാനും പോയി.

هذه القصة مأخوذة من طبعة July 06, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 06, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
തിരക്കഥയിൽ ഇല്ലാത്തത്
Vanitha

തിരക്കഥയിൽ ഇല്ലാത്തത്

“സിനിമാ ജീവിതത്തിലെ ചില രംഗങ്ങളുണ്ട്. അഭിനയിക്കുമ്പോൾ പോലും അറിയില്ല, അതിനൊടുവിൽ വേദനയാണ് ബാക്കിയാകുന്നതെന്ന് സിനിമ തന്ന സങ്കടങ്ങളെക്കുറിച്ച് ജഗദീഷ്

time-read
4 mins  |
August 17, 2024
ദൈവമേ എല്ലാം പോയല്ലോ
Vanitha

ദൈവമേ എല്ലാം പോയല്ലോ

കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു സൈബർ തട്ടിപ്പിന് ഇരയായവർക്കു നഷ്ടപ്പെട്ടത് 201179 കോടി രൂപയാണ്. അടുത്ത ഇര നിങ്ങൾ ആകാതിരിക്കാൻ തുടർന്നു വായിക്കുക

time-read
6 mins  |
August 17, 2024
വർണ്ണച്ചിറകിൽ അന്നക്കിളി
Vanitha

വർണ്ണച്ചിറകിൽ അന്നക്കിളി

“കൽക്കിയിൽ അഭിനയിച്ച ശേഷം എനിക്ക് വലിയ തിരക്കാണ് എന്നൊക്കെ പലരും പാടി നടക്കുന്നുണ്ട് അതൊന്നും ശരിയല്ല. സത്യത്തിൽ നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണു ഞാൻ \" അന്ന ബെൻ

time-read
4 mins  |
August 17, 2024
പാട്ടിന്റെ സോഡാ സർബത്ത്
Vanitha

പാട്ടിന്റെ സോഡാ സർബത്ത്

സിനിമയുടെ രുചിയായി മാറിയ ഗാനങ്ങളിലൂടെ മനസ്സ് തൊട്ട പാട്ടെഴുത്തുകാരൻ വിനായക് ശശികുമാർ

time-read
3 mins  |
August 17, 2024
സ്വപ്നങ്ങൾ മാറ്റിവയ്ക്കാനുള്ളതല്ല
Vanitha

സ്വപ്നങ്ങൾ മാറ്റിവയ്ക്കാനുള്ളതല്ല

ബോഡി ഷെയിമിങ് കാരണം മനസ്സു മടുത്തുപോയ അശ്വതി പ്രഹ്ലാദൻ എന്ന പെൺകുട്ടി ബിക്കിനി അത്ലീറ്റ് എന്ന ടൈറ്റിൽ സ്വന്തമാക്കിയതിന്റെ പിന്നിൽ ഗംഭീരമായ ഒരു തിരിച്ചുവരവിന്റെ കഥയുണ്ട്

time-read
2 mins  |
August 17, 2024
സ്മാർട്ടാകാൻ മൂന്നു ടിപ്സ്
Vanitha

സ്മാർട്ടാകാൻ മൂന്നു ടിപ്സ്

സ്മാർട് ഫോൺ സ്റ്റോറേജ് കൂട്ടുന്നതിനും സോഷ്യൽ മീഡിയ ഉപയോഗത്തിലും പ്രയോജനപ്പെടുത്താവുന്ന ടിപ്സ് പഠിക്കാം

time-read
1 min  |
August 17, 2024
സന്ധികൾക്ക് വേദന ആർത്രൈറ്റിസിന്റെ ലക്ഷണമോ?
Vanitha

സന്ധികൾക്ക് വേദന ആർത്രൈറ്റിസിന്റെ ലക്ഷണമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
August 17, 2024
രേഖകൾ നഷ്ടപ്പെട്ടാൽ
Vanitha

രേഖകൾ നഷ്ടപ്പെട്ടാൽ

റേഷൻകാർഡ്, ആധാർ കാർഡ് ഇവ നഷ്ട പെട്ടാൽ എന്തൊക്കെയാണു ചെയ്യേണ്ടത്?

time-read
1 min  |
August 17, 2024
നിറങ്ങളെ ഇനിയും പുതുക്കാൻ
Vanitha

നിറങ്ങളെ ഇനിയും പുതുക്കാൻ

ചുവർചിത്രങ്ങളോടുള്ള ഇഷ്ടംകൊണ്ട് അവ വരയ്ക്കാൻ സ്വയം പഠിച്ച എഴുപത്തിരണ്ടുകാരി കല ഹരിഹരൻ

time-read
2 mins  |
August 17, 2024
നൊമ്പരം കൂടിയാണ് ആ ജയഭാരതി
Vanitha

നൊമ്പരം കൂടിയാണ് ആ ജയഭാരതി

തന്നെ ഒരുപാടു സ്വാധീനിച്ച ടീച്ചറിലേക്ക് വർഷങ്ങൾക്കു ശേഷം ഒരു നിയോഗം പോലെ എത്തിച്ചേർന്ന അനുഭവവുമായി രവി മേനോൻ

time-read
3 mins  |
August 17, 2024