ആ പ്ലാസ്റ്റിക് കുപ്പി എടുത്തേക്ക്. ഇവിടെ പ്ലാസ്റ്റിക് ഇടാൻ പാടില്ല. 'ഒരു ബ്രേക്ക് അപ് സീനിൽ കാമുകി കാമുകനോടു പറഞ്ഞ വാചകമാണിത്. കരഞ്ഞു കലങ്ങിയ കണ്ണുകളോ, ദുഃഖഭാരത്താൽ കുനിഞ്ഞ ശിരസ്സോ ഇല്ല. പിണിക്കയർ പിന്നിയ പോലെയുള്ള തലമുടി കെട്ടിവച്ച് തനിക്ക് മീൻ പിടിക്കാൻ പൊയ്ക്കൂടേടോ' എന്നു കാമുകനോടു ചോദിക്കുന്ന ബേബിമോൾ, ആ പണിക്കു പോകുന്നതിൽ സംശയിച്ചു നിന്ന കാമുകനോട് "ഇന്നു കാലത്തും കൂടി മഞ്ഞക്കൂരിം കൂട്ടി ചോറു തിന്നിട്ടു വന്ന എന്നോടോ ബാലാ....' എന്ന് ആശ്വസിപ്പിക്കുന്ന കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളെ ആർക്കെങ്കിലും മറക്കാൻ പറ്റുമോ?
കൽക്കി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായ അന്നയ്ക്ക് സിനിമാ രംഗത്ത് ഇപ്പോൾ പാൻ ഇന്ത്യൻ ഇമേജുണ്ട്. എങ്കിലും അന്ന ഒട്ടും മാറിയിട്ടില്ല. അച്ഛൻ മുപ്പതിലേറെ ഹിറ്റുകൾ മലയാളികൾക്കു നൽകിയ ബെന്നി പി. നായരമ്പലം, അമ്മ ഫലൂജ, സഹോദരി സൂസന്ന ബെൻ എല്ലാവരുമുണ്ട് ഇവിടെ. എപ്പോഴും ചിരിക്കാനും തമാശ പറയാനും ഇഷ്ടപ്പെടുന്ന ബേബിമോളെപ്പോലെ എറണാകുളം നായരമ്പലത്ത് പുളിമൂട്ടിൽ വീട്ടിലിരുന്ന് അന്ന് ബെൻ പറഞ്ഞുതുടങ്ങി.
എങ്ങനെയാണ് കൽക്കി സിനിമയിൽ എത്തിയത് ?
ഒരു ഇ-മെയിലിന്റെ രൂപത്തിലാണ് കൽക്കി 2898 എഡിയുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു കിട്ടുന്നത്. വൈജയന്തി പ്രൊഡക്ഷൻസിൽ നിന്നായിരുന്നു മെയിൽ. ആരോ പറ്റിക്കാൻ അയച്ചതാണെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ടു ഞാൻ പ്രതികരിക്കാനൊന്നും പോയില്ല. പക്ഷേ, പിന്നെയും മെയിൽ വായി ച്ചപ്പോൾ ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ എന്നൊരു സംശയം.
അങ്ങനെ മറുപടി അയച്ചു. പിന്നെ, സൂം മീറ്റിങ് വഴി സംവിധായകൻ നാഗ് അശ്വിനുമായി സംസാരിച്ചു. അദ്ദേഹം കഥ പറഞ്ഞു തന്നു. ഇതിൽ കൈറ ആണ് എന്റെ കഥാപാത്രം. ചെറിയ കഥാപാത്രമാണെങ്കിലും ശ്രദ്ധിക്കപ്പെടും'. അദ്ദേഹം പറഞ്ഞു. കോവിഡ് ഒഴിഞ്ഞുതുടങ്ങുന്ന സമയത്താണ് ഇതൊക്കെ നടക്കുന്നത്.
അതു ശരിയായിരുന്നുവെന്നു സിനിമ ഇറങ്ങിയതിനുശേഷം മനസ്സിലായി. കൽക്കിയിൽ അഭിനയിച്ചതിനുശേഷം എനിക്കു ഭയങ്കര തിരക്കാണ്. ബോളിവു ഡിൽ ഒരുപാടു സിനിമകളിൽ കരാറായി എന്നൊക്കെ പലരും പാടി നടക്കുന്നുണ്ട്. അതൊന്നും ശരിയല്ല. ഞാനിപ്പോൾ മലയാളം സിനിമയിൽ നല്ലൊരു കഥാപാത്രത്തെ കിട്ടും എന്ന പ്രതീക്ഷയിലിരിക്കുകയാണ്.
ഒരുപാട് ആക്ഷൻ സീനുകൾ ഉള്ള കഥാപാത്രമായിരുന്നല്ലേ കൽക്കിയിലെ കൈറ
هذه القصة مأخوذة من طبعة August 17, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 17, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത