
"വിവാഹ കാര്യത്തിൽ തീരുമാനമെടുക്കും മുൻപ് നിങ്ങൾ മനുവിനെ കുറിച്ച് ഒരു കാര്യം കൂടി അറിയണം.' ലിസയുടെ ഏറ്റുമാനൂരെ വീട്ടിലെത്തിയ ഡോ. മനുവിന്റെ അങ്കിൾ ജോസ് മാത്യു പറഞ്ഞു. അതിനു മുൻപാണ് ലിസയെ കാണാൻ മനുവും കുടുംബവും എത്തിയത്. മനുവിന്റെ അച്ഛൻ ഡോ. ജോയ് മാത്യു അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു. അമ്മ മേഴ്സി തോമസ് അഗ്രിക്കൾച്ചർ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് ഡയറക്ടറും.
“വിവാഹതീരുമാനത്തിലേക്കു നീങ്ങും മുൻപു കാര്യങ്ങളെല്ലാം പരസ്പരം പറയണമല്ലോ. അതിനാണു ഞാൻ വന്നത്. മനു കാൻസർ സർവൈവറാണ്. മൂന്നുവർഷത്തെ മത്സരത്തിനൊടുവിൽ 2007ൽ കാൻസറിനെ തോൽപിച്ചു ജീവിതം തിരിച്ചു പിടിച്ചയാളാണ്.'' ആമുഖം നീട്ടാതെ അങ്കിൾ കാര്യം പറഞ്ഞു.
പക്ഷേ, അങ്കിൾ നേരിട്ടു വന്നു പറയും മുൻപേ ലിസയുടെ വീട്ടുകാരുടെ അന്വേഷണത്തിൽ അതറിഞ്ഞിരുന്നു. കുസാറ്റിൽ പ്രഫസറായ ഡോ. മനു മെൽവിൻ ജോയ് എന്ന മിടുക്കൻ പയ്യനെ അവർക്ക് ഇഷ്ടമായി. പക്ഷേ, ആലോചനയുമായി മുന്നോട്ടു പോകണോ എന്ന ശങ്കയിലാരുന്നു അവർ.
“അർബുദത്തിൽ നിന്ന് മനു പൂർണമായും മുക്തനാണ്. സംശയമുണ്ടെങ്കിൽ ചികിത്സിച്ച ഡോ. ഗംഗാധരനോടു സംസാരിച്ച ശേഷം തീരുമാനമെടുക്കൂ.'' അങ്കിൾ പറഞ്ഞു.
കൂട്ടായി ലിസ എത്തിയപ്പോൾ
ആലോചനയ്ക്കു മുൻകയ്യെടുത്തു നിന്ന ലിസയുടെ അപ്പൂപ്പൻ എൻ.ടി പോൾ, ഡോക്ടറോടു ഫോണിൽ സംസാരിച്ചു.
“കാൻസർ വന്നിട്ടില്ലാത്ത ഏതൊരു ചെറുപ്പക്കാരനും കാൻസർ വരാൻ എത്ര സാധ്യതയുണ്ടോ, അത്ര തന്നെ സാധ്യതയേയുള്ളൂ മനുവിനും.'' ഡോക്ടറുടെ വാക്കുകളുടെ ബലത്തിൽ പേടിയുടെ പിടി വിട്ടു. അങ്ങനെ മനുവിന്റെ ജീവിതത്തിലേക്ക് ഐടി പ്രഫഷനലായ ലിസ ജോർജ് വന്നു.
ഇപ്പോൾ കാക്കനാട്ടെ ഫ്ലാറ്റിൽ മനുവും ലിസയും രണ്ടു മക്കളും സന്തോഷത്തോടെ കഴിയുന്നു. നൈപുണ്യ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് സാറ, ഹന്ന രണ്ടാം ക്ലാസ്സുകാരിയും. മക്കൾക്കും ലിസയ്ക്കുമൊപ്പമിരുന്ന് മനു അതിജീവനത്തിന്റെ ദിനങ്ങളെക്കുറിച്ചു പറഞ്ഞു. ഗെയിം കളിച്ചു ജയിക്കും പോലെ ജീവിതം തിരികെ നേടിയ കഥ.
هذه القصة مأخوذة من طبعة November 09, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 09, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം