
നസ്രിയ എന്ന ഉറുദു വാക്കിന്റെ അർഥം "നോക്കിയാൽ കണ്ണെടുക്കാൻ പറ്റില്ല' എന്നാണ്. പേരു പോലെ തന്നെയാണ് നസ്രിയയും മലയാളസിനിമയിൽ അഭിനയിച്ചിട്ട് നാലുവർഷമാകുന്നു. എന്നിട്ടും പ്രേക്ഷകർക്കു തോന്നുന്നു നസ്രിയ ഇവിടെയൊക്കെ തന്നെയുണ്ട്. നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ലെന്നു മാത്രമല്ല, അവർക്ക് അത്രമേൽ പ്രിയപ്പെട്ട ആളും കൂടിയാണ്.
രണ്ടു വർഷത്തിൽ ഒരു സിനിമ അതാണ് നസ്രിയയുടെ ഇപ്പോഴത്തെ പതിവ്. നാനിക്കൊപ്പമുള്ള തെലുങ്കു സിനിമയിലാണ് അവസാനം അഭിനയിച്ചത്. ഇപ്പോൾ എംസി ജിതിൻ സംവിധാനം ചെയ്യുന്ന "സൂക്ഷ്മദർശിനി'യിലൂടെ ബേസിലിന്റെ നായികയായി വീണ്ടും എത്തുന്നു. ബോൾഗാട്ടി പാലസിൽ വനിതയുടെ കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ട് കാണികൾ എത്തി നോക്കുന്നുണ്ട്. കാറ്റും കായലും നസ്രിയയും കൗമാര വൈബിൽ ഇളകി മറിയുന്നു. ഷൂട്ട് കണ്ടു നിന്ന ഒരു ചേച്ചി ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇടിച്ചു കയറി വന്നു ചോദിച്ചു,
“അത് നസ്രിയ അല്ലേ? ഫഹദിന്റെ നസ്രിയ.
അതെയെന്ന് കേട്ടപ്പോൾ അടുത്ത ചോദ്യം. “ആ കൊച്ചിനോടു ചോദിക്കണം മുടി വെട്ടിക്കളഞ്ഞത് എന്തിനാണെന്ന്. പിന്നൊരു കാര്യം കൂടി പറഞ്ഞേക്കണം. രംഗണ്ണനെ മാത്രമല്ല ആ കൊച്ചിനേം സിനിമയിൽ ഞങ്ങൾക്ക് ഇടയ്ക്കു കാണണം. ''ചേച്ചി കലിപ്പിച്ച് ഒറ്റ പ്പോക്ക്. പേരറിയാത്ത ആ ചേച്ചിയുടെ ചോദ്യത്തിൽ നിന്നു തന്നെ തുടങ്ങാം.
ഇടയ്ക്കൊക്കെ സിനിമയിൽ അഭിനയിച്ചൂടെ? സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ വരുന്നുണ്ടെങ്കിലും എല്ലാ ദിവസവും സിനിമയിൽ തന്നെ ഉണ്ടന്ന തോന്നലാണ് എനിക്ക്. പ്രേക്ഷകർക്കും അങ്ങനെ തന്നെ. അതൊരു വലിയ ഭാഗ്യമാണ്.
വിവാഹം കഴിഞ്ഞു മാറി നിന്നിട്ടും കരിയറിൽ ഇടവേളകളുണ്ടായിട്ടും ഒക്കെ എല്ലാവരുടെയും മനസ്സിൽ നിൽക്കാനാകുന്നത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. ഞാൻ തുടർച്ചയായി സിനിമകൾ ചെയ്ത് എന്റെ സ്ഥാനം പ്രൂവ് ചെയ്യുന്നില്ലല്ലോ. എന്നിട്ടും പലരുടെ മനസ്സിലും ബാംഗ്ലൂർ ഡെയ്സിലെ ദിവ്യയും ഓംശാന്തി ഓശാനയിലെ പൂജയും ഒക്കെയായി നിൽക്കാനാകുന്നു. അതുകൊണ്ടാകും തിരികെ വരുമ്പോൾ അതേ സ്നേഹം അവർ തരുന്നത്.
രണ്ടു വർഷത്തിൽ ഒരു സിനിമ, സൂക്ഷ്മദർശിനിയിലെ പ്രിയദർശിനി മനസ്സിൽ തൊട്ടത് എങ്ങനെ?
هذه القصة مأخوذة من طبعة November 23, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 23, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം