കോമഡി കൊല്ലികൾ
Manorama Weekly|July 16, 2022
ലാൽ സലാം
ലാൽ
കോമഡി കൊല്ലികൾ

ഒരു ചെറിയ സദസ്സിൽ ആയാൽ പോലും കോമഡി പറഞ്ഞു  ഫലിപ്പിക്കാൻ കഴിയുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. പലപ്പോഴും ഇങ്ങനെ കഷ്ടപ്പെട്ട് ഒരു കഥ പറഞ്ഞ് അതിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോഴായിരിക്കും കൂട്ടത്തിൽ ആരുടെയെങ്കിലും മൊബൈൽ ഫോൺ ശബ്ദിക്കുന്നത്. ബാക്കി പറയല്ലേ'എന്ന അഭ്യർഥനയോടെ അയാൾ ഫോണിൽ സംസാരിക്കും.  അവിടെ തന്നെ തമാശയുടെ പകുതി ജീവൻ നഷ്ടപ്പെടും. ഇനി അയാൾ തിരിച്ചു വന്ന് നമ്മൾ കഥ തുടർന്നാൽ തന്നെ ആ തമാശക്കഥ ഒരു മരിച്ച അവസ്ഥയിൽ ആയിരിക്കും അവസാനിക്കുക. ഈ കാരണം കൊണ്ടുതന്നെ നമ്മുടെ മുകേഷ് മൊബൈൽ ഫോണിനെ വിളിക്കുന്ന ഓമന പേരാണ് "കോമഡി കൊല്ലി. മൊബൈൽ ഫോൺ മാത്രമല്ല, പലതും ഇങ്ങനെ കോമഡി കൊല്ലികളായി എത്താറുണ്ട്. എന്നാൽ, ഇങ്ങനെ തടസ്സം വന്നതുകൊണ്ട് മറ്റൊരു കോമഡി പുതുതായി പിറക്കുന്ന ചില സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അതിൽ ചിലതു പറയാം.

മലയാളത്തിൽ നൂറു ദിവസം ഓടിയ ഒരു ചിത്രത്തിന്റെ ആഘോഷ പരിപാടി ഒരു വൈകുന്നേരം വിപുലമായി നടത്തപ്പെടുകയാണ്. സ്റ്റേജിൽ പലരും ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ചു സംസാരിക്കുന്നു. ഇപ്പോൾ ഒരു വലിയ സംവിധായകൻ (ആളുടെ പേര് ഞാനിപ്പോൾ വെളിവാക്കുന്നില്ല) സംസാരിക്കാൻ മൈക്കിനു മുന്നിലെത്തി. വളരെ വ്യത്യസ്തമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങിയത്.

“ഇതൊരു തല്ലിപ്പൊളി സിനിമയാണ്. 'സദസ്സിലും സ്റ്റേജിലും ഇരുന്നവർ അതുകേട്ട് ശരിക്കും ഞെട്ടി. പുള്ളി പ്രസംഗം തുടർന്നു: ഇത്രയും വൃത്തികെട്ട ഒരു സിനിമ എന്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇതുവരെ നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ ഒരു കാരണവശാലും ചിത്രം കാണരുത്.''

മൊത്തത്തിൽ അവിടെ എല്ലാവരും വല്ലാത്തൊരു അവസ്ഥയിൽ ആയി. അവിടിവിടെയായി മുറുമുറുപ്പും അസ്വസ്ഥതയും. ആ പ്രസംഗം കൂടുതൽ നീണ്ടാൽ സംവിധായകന് അടി ഉറപ്പായ ആ നിമിഷം പ്രസംഗകന്റെ ഭാഗ്യം കൊണ്ടായിരിക്കണം കൂടുതൽ പറയിപ്പിക്കാതെ കറന്റ് കട്ടായി. പ്രസംഗം താൽക്കാലികമായി നിന്നെങ്കിലും, പ്രസംഗകൻ മൈക്കിനു മുൻപിൽ കറന്റ് വരാനുള്ള കാത്തിരിപ്പിലാണ്. സമയം പതിയെ നീണ്ടു. കറന്റ് വന്നിട്ടില്ല. പ്രസംഗകനെ തല്ലാൻ വരെ പുറത്ത് പ്ലാൻ നടക്കുന്നുണ്ട്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

Diese Geschichte stammt aus der July 16, 2022-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 16, 2022-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen
സൈബർ സാമ്പത്തിക തട്ടിപ്പുകൾ
Manorama Weekly

സൈബർ സാമ്പത്തിക തട്ടിപ്പുകൾ

സൈബർ കുറ്റകൃത്വങ്ങൾക്കെതിരെ ഏത് പൊലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്യാം. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.

time-read
2 Minuten  |
February 22,2025
ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം
Manorama Weekly

ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം

പാട്ടിൽ ഈ പാട്ടിൽ

time-read
1 min  |
February 22,2025
നായ്ക്കളിലെ മോണിങ് സിക്നെസ്
Manorama Weekly

നായ്ക്കളിലെ മോണിങ് സിക്നെസ്

പെറ്റ്സ് കോർണർ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കുഷ്ക

time-read
2 Minuten  |
February 22,2025
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

ചേന എരിശേരി

time-read
1 min  |
February 22,2025
കളിയല്ലിത്
Manorama Weekly

കളിയല്ലിത്

കഥക്കൂട്ട്

time-read
2 Minuten  |
February 22,2025
ദാസേട്ടൻ പഠിപ്പിച്ച പാഠം
Manorama Weekly

ദാസേട്ടൻ പഠിപ്പിച്ച പാഠം

വഴിവിളക്കുകൾ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

പനീർ മഷ്റൂം സോയ ചില്ലി

time-read
1 min  |
February 15, 2025
ബ്ലീച്ചടിക്കും മുൻപ്
Manorama Weekly

ബ്ലീച്ചടിക്കും മുൻപ്

കഥക്കൂട്ട്

time-read
2 Minuten  |
February 15, 2025
നായ്ക്കളിലെ കപടഗർഭം
Manorama Weekly

നായ്ക്കളിലെ കപടഗർഭം

പെറ്റ്സ് കോർണർ

time-read
1 min  |
February 15, 2025