ജീവിതത്തിൽ സംഭവിച്ച പലതും മാജിക്ക് പോലെയെന്ന് തോന്നിയിട്ടുണ്ട്. സ്വപ്നത്തിൽ പോലും കാണാത്ത സിനിമ എന്ന മഹാത്ഭുതത്തിനൊപ്പം ഓരം ചേർന്ന് യാത്ര തുടങ്ങി. ഇന്ന് ജീവനോളം സ്നേഹിക്കുന്ന നൃത്തത്തിനൊപ്പം അഭിനയവും സിനിമയും സ്ഥാനം പിടിച്ചുകഴിഞ്ഞു. ഓരോ സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഓരോ ജീവിതങ്ങൾ പോലെയാണ്. ഒരുപാട് സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു ഇടം കൂടി യാണ് ഇന്ന് സിനിമ. കുറുക്കനും കൊറോണ ധവാനുമാണ് ശ്രുതിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ശ്രുതി ജയൻ സംസാരിച്ചുതുടങ്ങി.
കൊറോണ ധവാൻ ദിനങ്ങൾ
സന്തോഷകരമായ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായ ഒരു സെറ്റായിരുന്നു കൊറോണ ധവാന്റേത്. നവാഗത സംവിധായകൻ സി.ഡി നിധിൻ അടക്കം ഒരുപാട് പുതിയ ടെക്നീഷ്യന്മാരുടെ അരങ്ങേറ്റം കൂടിയാണ് കൊറോണ ധവാനിലൂടെ സാധ്യമായത്. സിനിമയിൽ പറയുന്ന തൃശൂരിലെ ആളുർ എന്ന ഗ്രാമത്തിലെ ആനത്തടം എന്ന കൊച്ചുപ്രദേശത്തിലെ ആൾക്കാർക്കിടയിൽ നടക്കുന്ന ചില സംഭവങ്ങൾ ഹാസ്യരൂപത്തിൽ പറയുന്ന ചിത്ര മാണ് കൊറോണ ധവാൻ. തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കാൻ സിനിമയ്ക്ക് കഴിഞ്ഞുവെന്നതിൽ അതിയായ സന്തോഷമുണ്ട്. കൊറോണ സമയത്ത് ആനത്തടം ഗ്രാമത്തിലെ ഗ്രാമവാസികൾക്ക് മദ്യം കിട്ടാതെയായപ്പോൾ അവിടെയുള്ളവരുടെ ജീവിതത്തിലുണ്ടായ ഉണ്ടായ ചില മാറ്റങ്ങളാണ് സിനിമയിൽ പറയുന്നത്. ഇത് തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭിച്ചു. ആ നാടും നാട്ടുകാരും കൊറോണ ധവാനായി ഒരുങ്ങുകയായിരുന്നു. കുറച്ചുദിവസത്തെ ഷൂട്ടായിരുന്നുവെങ്കിലും ആ ദിവസങ്ങൾ എല്ലാം സെലിബ്രേഷൻ മൂഡായിരുന്നു. സ്വപ്ന എന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ വേഷമായിരുന്നു എനിക്ക്.
Diese Geschichte stammt aus der September 16-30, 2023-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 16-30, 2023-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.