പ്രതിഫലം താരം തീരുമാനിക്കും

ഹായ് സാന്ദ്ര.. സുഖമാണോ?
അതെ. സുഖം.
കഴിഞ്ഞ കുറച്ചുനാളുകളായി സാന്ദ്രയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നിർമ്മാണ രംഗത്തു നിന്നും കേട്ടിരുന്നത്. ഇന്നത് നിർമ്മാതാക്കൾ വേഴ്സസ് താരങ്ങൾ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്?
പ്രശ്നങ്ങൾക്ക് കുറച്ച് പഴക്കമുണ്ട്. അവ ഇപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്നു മാത്രം.
ഒന്ന് ഡീറ്റെയിൽ ചെയ്യാമോ?
കഴിഞ്ഞ 15 കൊല്ലത്തിനിടെ സിനിമയിൽ കുറേയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനം സാറ്റലൈറ്റ് റൈറ്റ്സും ഒ.ടി.ടിയുമാണ്. മുമ്പ് കയ്യിൽ കാശുള്ളവർ മാത്രമാണ് സിനിമ ചെയ്തിരുന്നത്. ഇന്നതിന്റെ ആവശ്യമില്ല. നന്നായി ഡീൽ ഉറപ്പിക്കാൻ കഴിവുള്ള ആർക്കും പടം ചെയ്യാം. ചാനലുകളിൽ നിന്നുള്ള സാറ്റലൈറ്റ് റൈറ്റും ഒ.ടി.ടി കച്ചവടവുമൊക്കെ പറഞ്ഞുറപ്പിച്ചശേഷം കുറേ പണം റോൾ ചെയ്ത് ആർക്കും സിനിമ നിർമ്മിക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. അങ്ങനെ വന്നതോടെ താരങ്ങൾക്ക് നിർമ്മാതാക്കൾ എന്നാൽ വെറും ക്യാഷ്യർ മാത്രമായി മാറി.
ഒരു നിർമ്മാതാവിനെ സമ്മർദ്ദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കും. അങ്ങനെ വന്നതോടെ പല നിർമ്മാതാക്കൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരുന്നു. ഇത്രയധികം കാശ് മുടക്കി പടമെടുക്കുന്ന ഒരാളോട് കാട്ടേണ്ട ഒരു സാമാന്യ മര്യാദയുണ്ടല്ലോ. അതുപോലും പലരും കാട്ടാറില്ല. നിർമ്മാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ട്. അതുകൊണ്ട് അവരെ എത്ര വെറുപ്പിച്ചാലും അവർ പിന്നെയും നമ്മുടെ പിന്നാലെ വന്നുകൊള്ളും എന്ന് ചിലരൊക്കെ ചിന്തിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്.
നല്ല ചിത്രങ്ങൾ പലപ്പോഴും ഉണ്ടാകാതെ പോകുന്നതിന് പിന്നിലും ഈ മനോഭാവമാണോ?
ചുരുക്കം ചിലരുടെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള സിനിമകളാണ് പലപ്പോഴും തയ്യാറാ ക്കപ്പെടുന്നത്. ചില സംവിധായകർക്ക് താരങ്ങളുടെ അടുത്ത് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കണമെന്നില്ല. ചിലർക്ക് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാനാകും. പക്ഷേ, അത് എക്സിക്യൂട്ട് ചെയ്തെടുക്കാൻ അവർക്കാകില്ല. അങ്ങനെ വരുമ്പോൾ ചില ടൈറ്റ് പാറ്റേൺ സിനിമകൾ ആവർത്തിക്കപ്പെടും. അതിന്റെ ദോഷവശങ്ങൾ അടുത്തിടെയായി നാം കാണുന്നുണ്ട്.
Diese Geschichte stammt aus der March 16-31, 2025-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 16-31, 2025-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

ശ്രീദേവിയുടെ 'MOM' രണ്ടാം ഭാഗത്തിൽ മകൾ ഖുഷി കപൂർ...
ഖുഷി അവളുടെ അമ്മയുടെ പാത പിന്തുടരാൻ ശ്രമിക്കുകയാണ്

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്

മൂക്കുത്തി അമ്മൻ-2
ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു

ധീരം
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'ധീരം' പാക്കപ്പ് ആയി.