ഐടിയിൽ നിന്ന് പൗൾട്രിയിലേക്ക്
KARSHAKASREE|March 01, 2023
 പക്ഷികൾ വരുമാനം നൽകി, വിദേശജോലിയെന്ന സ്വപ്നം ഉപേക്ഷിച്ചു
ഐടിയിൽ നിന്ന് പൗൾട്രിയിലേക്ക്

പത്താം ക്ലാസിലെത്തിയപ്പോൾ പഠനം ഉഴപ്പാതിരിക്കാൻ വീട്ടുകാർ സ്റ്റോപ് മെമ്മോ നൽകുന്നതുവരെ മുയലും കോഴിയുമൊക്കെ കോട്ടയം ഏഴാച്ചേരി പാറേമാക്കൽ വീട്ടിൽ ജോസിന്റെ കൂട്ടുകാരായിരുന്നു. പിന്നീട് എംസിഎ പാസായി നാട്ടിലും യൂറോപ്പിലുമൊക്കെ ജോലി ചെയ്തപ്പോഴും ആ ഇഷ്ടം വിട്ടുപോയില്ല. അതുകൊണ്ടാണ് 10 വർഷം മുൻപ് യുകെയിൽ നിന്നു തിരിച്ചെത്തി കൊച്ചിയിൽ ജോലി ചെയ്യുമ്പോൾ ജോസ്  30 ബിവി 380 കോഴികളെ വളർത്തിത്തുടങ്ങിയത്. വൈകാതെ കാടവളർത്തലും തുടങ്ങി. അവയും 300 എണ്ണം മാത്രം. കാടമുട്ടയും കോഴിമുട്ടയുമൊക്കെ തുടക്കത്തിൽ തൊട്ടടുത്ത രാമപുരം ടൗണിൽ തന്നെ വിറ്റു തീർന്നു.  സ്വയം നിർമിച്ച ഷെഡിലെ പ്രതി ദിന ഉൽപാദനം 3000 കാടമുട്ടയിലേക്ക് വളരാൻ ഏതാനും വർഷമേ വേണ്ടിവന്നുള്ളൂ. മുട്ടയുടെ എണ്ണം കൂടുന്നതനുസരിച്ച് സമീപ പട്ടണങ്ങളിലെ മൊത്തക്കച്ചവടക്കാർക്ക് എത്തിച്ചു തുടങ്ങി.

ഒരു ദിവസം പ്രായമായ കാടക്കഞ്ഞുങ്ങളെ 28 ദിവസം വളർത്തി വിൽക്കുന്ന സംരംഭമായിരുന്നു അടുത്തത്. മുട്ടവണ്ടിയിൽ തന്നെ കാടക്കുഞ്ഞുങ്ങളുടെ വിതരണവും നടന്നതിനാൽ അധികച്ചെലവ് വേണ്ടിവന്നില്ല. ജോലിയിൽ തുടർന്നുകൊണ്ടാണ് ജോസിന്റെ സംരംഭം ഇത്രയും വളർന്നത്. കാടക്കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറിയതോടെ സ്വന്തമായി കുഞ്ഞുങ്ങളെ വിരിയിച്ചാലെന്താണെന്നായി ചിന്ത. സ്വന്തമായി വിരിയിക്കുമ്പോൾ ഒരു കുഞ്ഞിനു ചെലവ് 3 രൂപയോളം കുറയുമെന്നു ജോസ്.

ആഴ്ചയിൽ 6000 കാടമുട്ട വിരിയുന്ന ഇൻകുബേറ്റർ വാങ്ങി സംരംഭം അടുത്ത ഘട്ടത്തിലേക്ക് കടന്നതും കൊറോണ വന്നതും ഏറക്കുറെ ഒന്നിച്ചായിരുന്നു. ലോക്ഡൗൺ കാലത്ത് കേരളമാകെ കാടയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറി. എല്ലാവരും വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരുന്നപ്പോൾ പൊലീസിന്റെ അനുമതിയോടെ ജില്ലതോറും കോഴിക്കുഞ്ഞുങ്ങളെയും കാടക്കുഞ്ഞുങ്ങളെയും എത്തിച്ചു.

ഇന്ന് പൗൾട്രിമേഖലയിൽ ജോസിനു 4 സംരംഭങ്ങൾ മുട്ടക്കാട വളർത്തൽ, 28 ദിവസം വളർത്തിയ 2000 മുട്ടക്കാടകളുടെ വിതരണവും വിപണനവും, ഇൻഡ് ബ്രൗൺ പൂവൻകോഴികളെ രണ്ടര മാസം (75 ദിവസം) വളർത്തി നാടൻ കോഴിയിറച്ചിക്കായി നൽകൽ. ഒപ്പം നാടൻകോഴി, ഗിനി, ടർക്കി എന്നിവയെ 40 ദിവസം വളർത്തി വിൽക്കലും.

Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KARSHAKASREEAlle anzeigen
നെല്ലി നടാം
KARSHAKASREE

നെല്ലി നടാം

ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.

time-read
1 min  |
October 01, 2024
തുടങ്ങാം ശീതകാലക്കൃഷി
KARSHAKASREE

തുടങ്ങാം ശീതകാലക്കൃഷി

ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം

time-read
1 min  |
October 01, 2024
പച്ചടി
KARSHAKASREE

പച്ചടി

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി

time-read
1 min  |
October 01, 2024
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
KARSHAKASREE

എന്തുമുണക്കാൻ ഡ്രീം ഡ്രയർ

വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ

time-read
1 min  |
October 01, 2024
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
KARSHAKASREE

കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ

മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം

time-read
1 min  |
October 01, 2024
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
KARSHAKASREE

ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ

കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്

time-read
1 min  |
October 01, 2024
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
KARSHAKASREE

കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം

ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും

time-read
2 Minuten  |
October 01, 2024
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
KARSHAKASREE

അമ്മ കോവൽ, അമ്മാവൻ മത്തങ്ങ

കൃഷിവിചാരം

time-read
1 min  |
October 01, 2024
വിപണി വാഴും വാഴപ്പഴങ്ങൾ
KARSHAKASREE

വിപണി വാഴും വാഴപ്പഴങ്ങൾ

സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.

time-read
2 Minuten  |
September 01,2024
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
KARSHAKASREE

അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ

ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ

time-read
2 Minuten  |
September 01,2024