പാർലമെന്റ് പാസാക്കിയ പുതിയ നാലു ലേബർ കോഡുകളടക്കം രാജ്യത്ത് പുതിയ തൊഴിൽ നിയമം ഈ മാസം മുതൽ നടപ്പാക്കു മെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം അടക്കം 23 സംസ്ഥാനങ്ങൾ ആവശ്യമായ നടപടികൾ പൂർത്തിയാക്കി വരുന്നു. അതെ, രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ വരുകയാണ്. പക്ഷേ, ഇതു നടപ്പാക്കാനുള്ള ചട്ടങ്ങൾക്ക് അവസാനരൂപമായിട്ടില്ല എന്നു മാത്രം. അതുകൂടി വന്നെങ്കിലെ ചിത്രം വ്യക്തമാകൂ. എന്നാൽ, നരേന്ദ്ര മോദി സർക്കാരിന് പൊതുവേ കാര്യങ്ങൾ പെട്ടെന്നു നടപ്പാക്കി ഞെട്ടിക്കുന്ന രീതിയാണുള്ളത്. ഈ റിപ്പോർട്ട് തയാറാക്കുന്ന സമയത്തും നിയമം നടപ്പാക്കുന്ന തീയതി മാറ്റിയിട്ടുമില്ല. അതുകൊണ്ടു തന്നെ പുതിയ തൊഴിൽ നിയമം ഇപ്പോൾ നടപ്പാക്കി എന്നു വരാം. കൂടുതൽ വ്യക്തത വരുത്താനായി നീട്ടിവച്ചാൽ തന്നെ അടുത്ത സാമ്പത്തിക വർഷാരംഭത്തിലോ അടുത്ത ഒരു വർഷത്തിനകമോ നടപ്പാക്കും എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. പുതിയ നിയമം തൊഴിൽരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്നുവെന്ന് പറയുമ്പോഴും പല കാര്യങ്ങളിലും ഇപ്പോഴും വ്യക്തത ഇല്ലെന്നതും യാഥാർഥ്യമാണ്. എന്തായാലും പുതിയ നിയമം നടപ്പാകുന്നതോടെ രാജ്യത്തെ ഓരോ വ്യക്തിയെയും അത് ഏതെങ്കിലും തരത്തിൽ ബാധിക്കും. അവധി ദിവസങ്ങൾ കൂടും, കയ്യിൽ കിട്ടുന്ന ശമ്പളം കുറയും, ലീവ്, ഓവർ ടൈം എന്നിവയിൽ പുതിയ ചട്ടങ്ങൾ വരും എന്നിവയടക്കം പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർഥ്യമെന്ത്? സർക്കാർ ജീവനക്കാർക്കു ബാധകമാകുമോ? സ്വകാര്യമേഖലയെ എങ്ങനെ ബാധിക്കും? ഏതുതരം സ്ഥാപനങ്ങൾക്കാണ് ഇതു നടപ്പാക്കാൻ ബാധ്യത? ഇതെക്കുറിച്ചാണ് ഈ ലക്കം കവർ സ്റ്റോറിയിൽ. കൃത്യമായ ചട്ടങ്ങൾ വന്ന ശേഷമേ എല്ലാറ്റിനും വ്യക്തത വരികയുള്ളൂ. എങ്കിലും, നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചു മനസ്സിലാക്കാം.
ആഴ്ചയിൽ 4 ദിവസം ജോലി
കിട്ടുമോ 3 ദിവസം അവധി?
ദിവസം 12 മണിക്കൂർ ജോലി ചെയ്യണം, ആഴ്ചയിൽ മൂന്നു ദിവസം അവധി ലഭിക്കും എന്നീ റിപ്പോർട്ടുകളുടെ സത്യാവസ്ഥ എന്താണ്?
ആഴ്ചയിൽ നാലു ദിവസം ജോലി ചെയ്താൽ മൂന്നു ദിവസം അവധി എന്ന രീതിയാകും പുതിയ നിയമത്തോടെ പ്രാബല്യത്തിൽ വരികയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്..
Diese Geschichte stammt aus der July 01, 2022-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 01, 2022-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
അനുകരണം കട കാലിയാക്കും
സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.