ഒരമ്മ മകളെയും കാത്തു

വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത നിമിഷങ്ങളെന്നു നാം പറയാറില്ലേ? അത്തരമൊരു നിമിഷത്തിലായിരുന്നു ആ പുനഃസമാഗമം. വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ നീണ്ട 12 വർഷത്തെ ഇടവേളക്കുശേഷം സ്വന്തം അമ്മ പ്രേമകുമാരി കണ്ടു മുട്ടിയ നേരം. മകളുടെ മോചനത്തിനായി തന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യാൻ ഏറെ കഠിനതകളും ദുർഘടപാതകളും താണ്ടി ആ മാതാവ് യമനിലെത്തിയിരിക്കുകയാണ്.
നിമിഷപ്രിയയുടെ മോചനത്തിനായി രൂപവത്കരിച്ച 'സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിലി'ന്റെ സഹായത്തോടെ മകളെ തിരികെയെത്തിക്കാനുള്ള പരിശ്രമങ്ങൾ യമനിലിരുന്നും തുടരുകയാണവർ. മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെ ന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 20നായിരുന്നു പ്രേമകുമാരി മകൾക്കായി യമനിലേക്ക് തിരിച്ചത്. സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമിനൊപ്പമാണ് അമ്മയുടെ യാത്രയും തുടർ നടപടികളുമെല്ലാം.
നിമിഷ പ്രിയക്ക് സംഭവിച്ചത്...
2012ലാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശി നിമിഷ പ്രിയക്ക് യമനിൽ നഴ്സായി ജോലി ലഭിച്ചത്. നിമിഷക്കൊപ്പം പോയ തൊടുപുഴ സ്വദേശിയായ ഭർത്താവ് ടോമി യമനിൽ സ്വകാര്യ സ്ഥാപനത്തിലും ജോലിയാരംഭിച്ചു. അവർക്കൊരു മകളും പിറന്നു. മിഷേൽ. ഇതിനിടെ യമനി പൗരനായ തലാൽ അബ്ദുൽ മഹ്ദിയുമായി പരിചയപ്പെട്ട് അവിടെ ഇരുവരും ചേർന്ന് ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി നിമിഷയും ഭർത്താവും കൂടി അരക്കോടിയിലധികം രൂപ ചെലവഴിച്ചിരുന്നു. കൂടുതൽ തുക ആവശ്യമുള്ളതിനാൽ അത് കണ്ടെത്താൻ ഭർത്താവ് കുഞ്ഞിനൊപ്പം നാട്ടിലേക്ക് വന്നു. ഇതിനിടെ, 2015ൽ യമൻ -സൗദി അറേബ്യ യുദ്ധം ആരംഭിക്കുകയും ടോമി തിരിച്ചു മടങ്ങാനാവാതെ നാട്ടിൽ തന്നെ കുടുങ്ങുകയുമായിരുന്നു.
Diese Geschichte stammt aus der July 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...