ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന, സി. ബാലഗോപാൽ എന്ന ഇരുപത്തൊമ്പതുകാരൻ ഐ.എ.എസ് ഉപേക്ഷിച്ച് രക്ത ബാഗുകൾ നിർമ്മിക്കുന്ന വ്യവസായം തുടങ്ങാൻ കാരണമായത് ഡോ. എം.എസ്. വല്യത്താനുമായുള്ള കൂടിക്കാഴ്ചയാണ്. വൈദ്യശാസ്ത്ര രംഗത്ത് പിന്നീട് കേരളത്തെ മാത്രമല്ല, ഇന്ത്യയെത്തന്നെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കാനിടയാക്കിയ ആ കൂടിക്കാഴ്ചയെ എപ്പിഫാനി' (epiphany) എന്നാണ് സി. ബാലഗോപാൽ വിശേഷിപ്പിക്കുന്നത്. ദൈവശാസ്ത്രത്തിന്റെ ഭാഷയിൽ epiphany എന്നാൽ ദൈവദർശനം' എന്നർത്ഥം. തികഞ്ഞ ദൈവവിശ്വാസിയായ ഡോ. വല്യത്താനിൽ നിന്ന് വിശ്വാസിയേയല്ലാത്ത ബാലഗോപാലിലേയ്ക്ക് പ്രസരിച്ച ആ ദർശനപ്പൊരുൾ ആതുര ശുശ്രൂഷാ രംഗത്ത് ഇന്ന് അനേകർക്ക് അത്താണിയാണ്.
മണിപ്പൂർ കേഡറിൽ ഉദ്യോഗസ്ഥനായിരുന്നു, കൊല്ലം തേവള്ളി സ്വദേശിയായ ബാലഗോപാൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവധിക്ക് വന്ന സമയം. അന്നവിടെ അമ്മയുടെ രോഗവിവരം അന്വേഷിക്കാനെത്തിയ പല സുഹൃത്തുക്കളും ഡോ. എം.എസ്. വല്യത്താനെക്കുറിച്ച് പറഞ്ഞു. ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡയറക്ടറായിരുന്നു ഡോ. വല്യത്താൻ. ശ്രീചിത്ര തിരുന്നാൾ ഹോസ്പിറ്റൽ തൊട്ടടുത്താണ്. ചെറുപ്പത്തിന്റെ അന്വേഷണത്വര ഉള്ളിലുള്ളതു കൊണ്ടാവണം, ഡോ. വല്യത്താനെ ഒന്നു കണ്ടാൽ കൊള്ളാമെന്ന് തോന്നി. - കൊച്ചി തേവരയിലെ ഫ്ലാറ്റിൽ വിശ്രമജീവിതം നയിക്കുന്ന ബാലഗോപാൽ ഓർത്തെടുത്തു.
Diese Geschichte stammt aus der July 29, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 29, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
ഡൽഹി ഡയറി
ട്രംപിനെ ആര് പിടിച്ച് കെട്ടും?
യു.എസ്. ഇലക്ഷൻ
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
ഡോ. എം.എസ്. വല്യത്താൻ (1934-2024)
സമന്വയങ്ങളുടെ ആചാര്യൻ
ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന വിശേഷണം ഡോ. എം. എസ്. വല്യത്താനെ സംബന്ധിച്ചിടത്തോളം വളരെ സങ്കുചിതമായ ഒന്നാണ്
കല്പതരു
ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷമാണ് കല്പതരു. അറിവ് പകർന്നു തരികയാണ് വല്യത്താൻ സാർ എപ്പോഴും ചെയ്തിരുന്നത്. ഈ വലിയ മനുഷ്യനെ മനസ്സിലാക്കാൻ ഒരു ജീവിതം പോരാ എന്ന് മനസ്സിൽ ഓർത്തു.
അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
ജയപ്രകാശ് നാരായണിന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനം' ആണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്.
നിതീഷ് - നായിഡു ബജറ്റോ?
ഡൽഹി ഡയറി
പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടി ഒന്നാം ചരമദിനം ജൂലായ് 18
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
വിവാഹം
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
യാത്ര