ദ്വാപരയുഗത്തിൽ ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസം രാത്രി ഗ്രഹങ്ങളും നക്ഷത്രങ്ങളും തെളിഞ്ഞുനിന്ന പുണ്യമുഹൂർത്ത ത്തിൽ ഭഗവാൻ തന്റെ അമ്മാവനായ കംസന്റെ കൊട്ടാരത്തിലെ കാരാഗൃഹത്തിൽ ജനിച്ചു. കംസനെ ഭയന്ന് വസുദേവൻ കൃഷ്ണനെ ഗോകുലത്തിലേക്ക് കൊണ്ടുപോയി. വളർത്തമ്മയും വളർത്തച്ഛനുമായ യശോദയുടെയും നന്ദഗോ പരുടെയും പുത്രനായി കൃഷ്ണൻ വളർന്നു. തന്നെ കൊല്ലാൻ വന്ന പൂതനയെന്ന രാക്ഷസിയെ നിഗ്രഹിച്ചുകൊണ്ട് ദുഷ്ടസംഹാരത്തിന് ഭഗവാൻ തുടക്കം കുറിച്ചു. തൃണാവർത്തൻ, കേശികൻ, ബകൻ, ദേനുകൻ, അഘാസുരൻ, ഇമിഷ്ടാസുരൻ ഇങ്ങനെയുള്ള അനേകം അസുര ന്മാരെ ബാലനായിരിക്കുമ്പോൾ തന്നെ കൃഷ്ണൻ നിഗ്രഹിച്ചു. കാളിയമർദ്ദനം ചെയ്ത് കാളിയനെന്ന ഘോരസർപ്പത്തിന്റെ അഹങ്കാരത്തെ ശമിപ്പിച്ചു. ഗോവർദ്ധന പൂജ, വൃന്ദാവനത്തിലെ രാസലീല ഇവയെല്ലാം കൃഷ്ണന്റെ ജീവിതത്തിലെ അനിർവചനീയമായ മുഹൂർത്തങ്ങളാണ്.
സ്യമന്തകം എന്ന രത്നം മൂലം ഭഗവാൻ അപമാനിതനാവുകയും, പിന്നീട് സത്യാവസ്ഥ തെളി യിക്കുകയും ചെയ്തു. ഭൂമിദേവിയുടെ മകനായ നരകാസുരനെ വധിച്ച് പതിനാറായിരം രാജകുമാരിമാരെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ച് ദ്വാരകയിൽ കൊണ്ടുവന്ന് അവരെ പത്നിമാരായി സ്വീകരിച്ചു.
ശ്രീകൃഷ്ണൻ ബാണാസുരനോട് യുദ്ധം ചെയ്ത് ഉഷാഅനിരുദ്ധന്മാരെ ദ്വാരകയിലേക്ക് കൊണ്ടുപോയി. കൃഷ്ണന്റെ നിർദ്ദേശപ്രകാരം ജരാസന്ധനോട് ഭീമൻ യുദ്ധം ചെയ്ത് ജരാസന്ധനെ വധിച്ചു.
പഴയ സഹപാഠിയായ സുദാമാവെന്ന കുചേലൻ ദ്വാരകയിൽ സ്നേഹിതനായ കൃഷ്ണനെ കാണാൻ വന്നപ്പോൾ അദ്ദേഹം കൊണ്ടുവന്ന ഒരുപിടി അവിലിന് പകരമായി സമ്പത്ത് വാരിക്കോരി നൽകി. അർജ്ജുനന് ഗീതോപദേശം മഹാഭാരത യുദ്ധഭൂമിയിൽ വെച്ച് ഭഗവാൻ നൽകുകയുണ്ടായി.
കുറച്ചുകാലം കഴിഞ്ഞ് കുരുക്ഷേത്രത്തിൽ പരശുരാമൻ നിർമ്മിച്ച സ്യമന്തക പഞ്ചക തീർത്ഥത്തിലേക്ക് ഭഗവാൻ പുറപ്പെട്ടു. ബന്ധുക്കളും കൂടെ ഉണ്ടായിരുന്നു. അവിടെവച്ച് ഗോപി കമാരെ ഉപദേശിച്ച് ജ്ഞാനികളാക്കി തീർത്തു. പാഞ്ചാലിയും, ഗോപസ്ത്രീകളും ശ്രീകൃഷ്ണ ഭാര്യമാരും പരസ്പരം സ്നേഹം പങ്കിട്ടു. നന്ദഗോപരും വസുദവരും ദേവകിയും യശോ ദയും കൃഷ്ണനെക്കണ്ട ആഹ്ലാദത്തിൽ മതിമറന്നു. പിന്നീട് ദ്വാരകയിൽ തിരിച്ചെത്തിയ കൃഷ്ണനും ബലരാമനും സുതലത്തിൽ ചെന്ന് കംസൻ കൊന്നുകളഞ്ഞ തന്റെ സഹോദരന്മാർ ആറുപേരെയും കൊണ്ടുവന്ന് മാതാവായ ദേവകിയെ കാണിച്ചശേഷം സുതലത്തിലേക്ക് തിരിച്ചയച്ചു.
Diese Geschichte stammt aus der August 16-31, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 16-31, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം