![കടൽതാണ്ടിയെത്തും ശിശിരകാലാതിഥികൾ കടൽതാണ്ടിയെത്തും ശിശിരകാലാതിഥികൾ](https://cdn.magzter.com/1347858309/1677664398/articles/LH8v-BFIW1678798798911/1678807342139.jpg)
കടൽ മഹത്തായൊരു ജീവിത പ്രമാണമാണ്. അനന്തമായ ജലരാശിയുടെ അഗാധത കളിൽ പരശതം ജീവജനുസ്സുകളെ ഗർഭത്തിൽ വഹിക്കുന്ന അമ്മ, കടലമ്മയുടെ വിരിമാറിൽ തുടിച്ചു പറന്നും ചെറുമത്സ്യങ്ങളെ വേട്ടയാടിയും അറിയാത്തീരങ്ങളിൽ പ്രജനനം നടത്തിയും വൻപാറക്കൂട്ടങ്ങളുടെ നിഗൂഢത കളിൽ രാവുറങ്ങിയും അതിജീവനം തേടുന്ന പതംഗജാലചാരുതയും കടലിന്റെ ഓമനകൾ തന്നെ.
ഈ കടൽപ്പക്ഷിക്കൂട്ടങ്ങൾ, കടൽ പ്രക്ഷുബ്ധമാകുമ്പോഴോ ഭക്ഷണ ലഭ്യത കുറയുമ്പോഴോ കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായോ, ചേക്കേറാച്ചില്ലകളില്ലാത്ത കടൽപ്പരപ്പ് താണ്ടി തീരംതേടിയെത്തുന്ന ദേശാടകരാണ്. അതിദീർഘപഥങ്ങൾ താണ്ടി കാനഡയിൽനിന്ന് തെക്കൻ അമേരിക്കൻ തീരങ്ങൾ വരെ പറന്ന ണയുന്ന ഫ്രാങ്ക്ലിൻസ് ഗൾ (Franklin's Gull) മുതൽ ഹ്രസ്വദൂരദേശാടകർ വരെ തീരം തേടിയെത്തുന്നു.
നവംബർ മുതൽ ഏതാണ്ട് മാർച്ച് മാസം വരെ യൂറോപ്പിന്റെയും ഏഷ്യയുടെയും വാസഗേഹം വിട്ട് കേരളതീരം തേടിയെത്തുന്ന ശിശിരകാലസന്ദർശകരായ (Winter visitors) കടൽപ്പക്ഷികളെത്തേടിയായിരുന്നു യാത്ര. ചാവക്കാട്ടെ പുത്തൻകടപ്പുറം മുതൽ, പൊന്നാനി വഴി, കടലുണ്ടി വരെ. കൂടെ പക്ഷിനിരീക്ഷണത്തിൽ അഗാധമായ അറിവുള്ള സുഹൃത്ത് ശശിധരൻ മനേക്കരയും. നിശ്ശബ്ദരായി, ഈ തീരം തങ്ങളുടെ സുരക്ഷിതതാവളമെന്നു കരുതി പറന്നെത്തുന്ന അതിഥികളെ ഒരുതരത്തിലും അലോസരപ്പെടുത്താതെയായിരുന്നു ഓരോ ചുവടും മുന്നോട്ടുവെച്ചത്.
ചാവക്കാടിന്റെ മണൽപ്പരപ്പിൽ നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന വലിയ കടൽക്കാക്കകളുടെ (Greater black backed gull) വൻകൂട്ടത്തെ കണ്ടപ്പോൾത്തന്നെ മനസ്സിൽ ആഹ്ലാദത്തിരയുയരുകയായി ഇത്രയേറെ കടൽക്കാക്കകളെ മുൻപെങ്ങും നേരിട്ടുകാണാനായിട്ടില്ല. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏതോ കൗഞ്ചദ്വീപിലെത്തിയ പ്രതീതി. കൂടെ കേരളതീരത്ത് ചെറുകൂട്ടങ്ങളായി മാത്രം വിരുന്നെത്തുന്ന ആളച്ചിന്നന്മാരും മംഗോളിയൻ മണൽക്കോഴികളും തെറ്റിക്കൊക്കൻമാരും ആറ്റുമണൽ കോഴിയും ചോരക്കാലിയും വാൾക്കൊക്കൻമാരുമെല്ലാമടങ്ങുന്ന വിരുന്നുകാർ, തദ്ദേശവാസികളായ തിരമുണ്ടിയും നീർക്കാക്കയും കാലിമുണ്ടിയും ചിന്നമുണ്ടിയുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു.
Diese Geschichte stammt aus der March 2023-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 2023-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം](https://reseuro.magzter.com/100x125/articles/1421/1294537/C-WjacSeB1684304132766/1684305830855.jpg)
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
![മലമ്പുഴയുടെ തീരങ്ങളിലൂടെ മലമ്പുഴയുടെ തീരങ്ങളിലൂടെ](https://reseuro.magzter.com/100x125/articles/1421/1294537/OZsFNeZoY1684229984023/1684303473338.jpg)
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
![തളിർത്തും തപിച്ചും കാനനഭാവങ്ങൾ തളിർത്തും തപിച്ചും കാനനഭാവങ്ങൾ](https://reseuro.magzter.com/100x125/articles/1421/1294537/YQeYpg4JN1684217307735/1684217900879.jpg)
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
![പണിതീരാത്ത മരക്കൊട്ടാരത്തിൽ... പണിതീരാത്ത മരക്കൊട്ടാരത്തിൽ...](https://reseuro.magzter.com/100x125/articles/1421/1294537/FsTvumwsg1684215572999/1684216974414.jpg)
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
![തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി](https://reseuro.magzter.com/100x125/articles/1421/1294537/hGulDUJ4Q1683790758755/1683815792960.jpg)
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
![കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ](https://reseuro.magzter.com/100x125/articles/1421/1294537/pUAYBuwzn1683790661155/1683815280371.jpg)
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
![തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ](https://reseuro.magzter.com/100x125/articles/1421/1294537/TjtiHeF9j1683790540955/1683802630719.jpg)
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
![പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ](https://reseuro.magzter.com/100x125/articles/1421/1294537/5J6M5ROJW1683790422771/1683801989968.jpg)
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
![മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി](https://reseuro.magzter.com/100x125/articles/1421/1294537/D4himbtSb1683619091738/1683631382030.jpg)
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
![ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക് ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്](https://reseuro.magzter.com/100x125/articles/1421/1294537/TqQmYu3Q21683618300006/1683629184617.jpg)
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി