![മാതൃഹൃദയങ്ങളിൽ ഓണവില്ല് തീർക്കുന്ന മാരിയത്ത് മാതൃഹൃദയങ്ങളിൽ ഓണവില്ല് തീർക്കുന്ന മാരിയത്ത്](https://cdn.magzter.com/1346912781/1667283174/articles/zyN6YGw8a1669398585597/1669399778664.jpg)
കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ കടലും പുഴയും കുടിച്ചേരുന്ന മനോഹരമായ കാഴ്ച. അതാസ്വദിച്ച് കണ്ടൽക്കാടിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ദേശാടനപ്പക്ഷികളെ കണ്ട് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് റോഡരികിലെ സ്നേഹാലയം എന്ന ബോർഡ് കണ്ണിൽ ഉടക്കിയത്.
തട്ടമിട്ട് പുഞ്ചിരിച്ചുകൊണ്ട് ഒരാൾ സ്വയം പരിചയപ്പെടുത്തി. ഞാൻ മാരിയത്ത്. ഞാനും എന്റെ കുറച്ച് അമ്മമാരുമാണ് ഇവിടെയുള്ളത്. ഞങ്ങളുടെ സന്തോഷത്തിൽ നിങ്ങൾക്കും പങ്കു ചേരാം. നിങ്ങളെപ്പോലെയുള്ളവർ വരുമ്പോഴാണ് ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നുന്നത്. അത് ഞങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു. വരൂ.. അമ്മമാരെ പരിചയപ്പെടാം.
വീടിനകത്തേക്ക് കടന്നപ്പോൾ സെറ്റും മുണ്ടും ഉടുത്ത് നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ സുന്ദരി യായ അമ്മ വന്ന് മക്കളെ എന്നുവിളിച്ച് ഞങ്ങളുടെ കൈപിടിച്ച് അവരുടെ കട്ടിലിൽ പിടിച്ചിരുത്തി.
മക്കളേ.. എത്രനാളായി നിങ്ങളെ കണ്ടിട്ട്. ഇപ്പോഴെങ്കിലും ഈ അമ്മയെ കാണാൻ വന്നുവല്ലോ. ഓണക്കോടിയുമായിട്ടാകും വന്നതല്ലേ... എന്ത് രസമായിരുന്നു നമ്മുടെ വീട്ടിലെ ഓണം. ഓണക്കോടിയുമുടുത്ത് എല്ലാവരും ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചതുമെല്ലാം. മുഖം പൊത്തി ആ അമ്മ വിതുമ്പാൻ തുടങ്ങി.
ആ അമ്മയെ മാറോട് ചേർത്ത് മരിയത്ത് ആശ്വസി പ്പിക്കാൻ ശ്രമിച്ചു. അമ്മേ ഇതല്ലേ അമ്മയുടെ വീട്. നമുക്ക് ഓണക്കോടി വാങ്ങി ഓണസദ്യയുമുണ്ട് മുറ്റത്ത് വലിയ പൂക്കളവുമൊരുക്കി ഓണമാഘോഷിക്കാം. അതുകേട്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി. മുഖത്ത് പുഞ്ചിരി വിടർന്നു. പാവം അമ്മ. അറിയപ്പെടുന്ന തറവാട്ടിലാണ് ജനിച്ചത്. മക്കളെ വളർത്തി വലുതാക്കി. അമ്മയ്ക്ക് വയസ്സായപ്പോൾ മക്കൾക്ക് അവരൊരു ഭാരമായി. ഉള്ളതെല്ലാം മക്കളുടെ പേരിലെഴുതിയതിനാൽ അസുഖം വന്നപ്പോൾ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത് അവർ പോയി. ആരോരുമില്ലാതെ ആശുപത്രി വരാന്തയിൽ കിടന്നു. അമ്മയെ ഞാൻ ഏറ്റെടുക്കുകയായിരുന്നു. ബന്ധുക്കളുമായി ബന്ധപ്പെ ടുമ്പോൾ അവർക്കാർക്കും അവരെ നോക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചു. അങ്ങനെ നിയമപരമായി അമ്മയെ ഞാൻ സ്നേഹാലയത്തിലേക്ക് കൊണ്ടുവന്നു. ഇവിടെ ആര് വന്നാലും ആ അമ്മ ഓടിവരും. ഞാൻ നൊന്തു പ്രസവിച്ച എന്റെ മക്കൾ എന്നെങ്കിലും എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന പ്രതീക്ഷയിലാണ് പാവം.
Diese Geschichte stammt aus der November 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![ഞാൻ അപ്ഡേറ്റഡാണ് ശിവദ ഞാൻ അപ്ഡേറ്റഡാണ് ശിവദ](https://reseuro.magzter.com/100x125/articles/1345/1945277/NtN5pRcxF1736593568079/1736596450727.jpg)
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
![എച്ച്.ഐ.വി സത്യവും മിഥ്യയും എച്ച്.ഐ.വി സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/1345/1945277/xv2jllnDc1736583334826/1736583550055.jpg)
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
![കാപ്പി : വിഷവും ഔഷധവും കാപ്പി : വിഷവും ഔഷധവും](https://reseuro.magzter.com/100x125/articles/1345/1945277/dRmS0nno21736506415935/1736583325552.jpg)
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
![മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും](https://reseuro.magzter.com/100x125/articles/1345/1945277/HOjPzVGHf1736506141982/1736506406173.jpg)
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
![സന്തുലിത ആഹാരം സന്തുലിത ആഹാരം](https://reseuro.magzter.com/100x125/articles/1345/1945277/wj-WuoNEY1736505905806/1736506126664.jpg)
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
![നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ? നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?](https://reseuro.magzter.com/100x125/articles/1345/1945277/yHsahL9Zj1736496603150/1736505817872.jpg)
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
![ചില വാർദ്ധക്യകാല ചിന്തകൾ ചില വാർദ്ധക്യകാല ചിന്തകൾ](https://reseuro.magzter.com/100x125/articles/1345/1945277/QfCN7jBpk1736496249782/1736496557383.jpg)
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
![ഫാഷൻ ലോകത്തെ ചിത്രശലഭം ഫാഷൻ ലോകത്തെ ചിത്രശലഭം](https://reseuro.magzter.com/100x125/articles/1345/1945277/_S-684zTm1736495823037/1736496232678.jpg)
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
![മെഹന്തിയിൽ വിടരുന്ന കനവുകൾ മെഹന്തിയിൽ വിടരുന്ന കനവുകൾ](https://reseuro.magzter.com/100x125/articles/1345/1945277/TrrmU6I2Y1736495346172/1736495782986.jpg)
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
![അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ' അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'](https://reseuro.magzter.com/100x125/articles/1345/1945277/k3B3GukVz1736495005212/1736495324892.jpg)
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി