ചിലരങ്ങനെയാണ്. ജോലിഭാരവും ഉത്തരവാദിത്തവുമൊക്കെ കൂടുന്നത് അവർക്ക് വലിയ ഹരമാണ്. തങ്ങളുടെ കഴിവുകൾ പരമാവധി പുറത്തെടുക്കുവാനും വിനി യോഗിക്കുവാനുമുള്ള ഏറ്റവും നല്ല അവസരമായാണ് അവർ അതിനെ കാണുന്നത്. അങ്ങനൊരു സവിശേഷ സ്വഭാവത്തിനുടമയാണ് കൊല്ലം തങ്കശ്ശേരി സ്വദേശിനി ഡാർലി ഡിക്രൂസ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് എഞ്ചിനീയർ എന്ന നിലയിൽ പൊതുമരാമത്ത് വകുപ്പിലെ ആദ്യവനിതാ ചീഫ് എഞ്ചിനീയർ) പിടിപ്പത് ജോലിഭാരമുള്ള ഡാർലി, കിഫ്ബിയുടെ പ്രോജക്ട് എക്സിക്യൂഷന്റെ അധികച്ചുമതല കൂടി ഏറ്റെടുക്കുവാനുള്ള നിർദ്ദേശം സന്തോഷത്തോടെ സ്വീകരിച്ചത്. അധികഭാരം വെല്ലുവിളിയായി ഏറ്റെടുക്കുവാനുള്ള താൽപര്യം ഒന്നുകൊണ്ടു മാത്രമാണ് സംസ്ഥാനത്തുടനീളം ഏതാണ്ട് 650 കോടി രൂപയോളം എസ്റ്റിമേറ്റുള്ള പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത് എന്നറിഞ്ഞാലേ ആ അധികഭാരത്തിന്റെ ഭാരം ഊഹിക്കാനാകൂ. കാസർഗോഡ് മുതൽ പാറശ്ശാല വരെ യുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ മുതൽ എം.എൽ.എമാർ വരെ, കിഫ്ബിയെ കൊണ്ട് പദ്ധതികൾ ഏറ്റെടുപ്പിക്കുവാനായി നിരന്തര മെന്നോണമാണ് ഫോണിലും നേരിട്ടും ഡാർലിയെ ബന്ധപ്പെടുന്നത്. പലപ്പോഴും ഊണുപേക്ഷിച്ചു. നേരം ഏറെ വൈകുവോളവും ആ കൂടിക്കാഴ്ചകൾക്ക് സമയം കണ്ടത്തുവാൻ ഡാർലിക്ക് വിഷയമേതുമില്ല. സന്തോഷമേയുള്ളൂ എന്നാണ് സഹപ്രവർത്തകർ പറയുന്നത്.
അതിന്റെ കൂടെയാണ് കണ്ണൂർ, കോഴിക്കോ ട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലക ളുടെ സിറ്റിറോഡ് ഇംപ്രൂവ്മെന്റ് പ്രോജ ക്ടിന്റെ സി.ഇ.ഒയുടെ ചുമതലയും ഡാർലി ഡിക്രൂസിന്റെ ചുമതലയിൽ തന്നെ വന്നത്. അതും പക്ഷേ ജോലിയുടെ ഒരു ഭാഗമായിക്കണ്ട് ആസ്വദിക്കുകയാണ് ഡാർലി.
പുതുതായി ഓരോ ചുമതലകൾ ഏറ്റെടുക്കേണ്ടി വരുമ്പോഴും അതൊരു വെല്ലുവിളിയായിട്ടാണ് ഞാൻ കാണുന്നത്. ഒരിക്കലും പ്രശ്നങ്ങളുടെ മുന്നിൽ ഞാൻ പതറാറില്ല. ഒന്നിനുപിറകെ ഒന്നായി ചുമതല കളും പ്രശ്നങ്ങളും വരുമ്പോൾ വല്ലാത്തൊരു ഊർജ്ജം എന്നിൽ നിറയും. ആ ഊർജ്ജം പ്രദാനം ചെയ്യുന്നത് സ്പോർട്സാണ്. അതുകൊണ്ടാണല്ലോ പെൻഷൻ പറ്റാറായ ഈ പ്രായത്തിലും ഇൻഡ്യൻ ടീമിനെയും നയിച്ച് ലോക മാസ്റ്റേഴ്സ് ഗെയിമിനായി ക്രൊയേഷ്യയിൽ പോയതും, ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്തതും എന്നാണ് ഡാർലി ചോദിക്കുന്നത്. ഒപ്പം, നാൽപ്പതിലും അമ്പതിലും അറുപതിലുമൊക്കെ എത്തുമ്പോഴും കായിക വിനോദങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു.
Diese Geschichte stammt aus der July 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.