ഐശ്വര്യ അനിൽ കഴിഞ്ഞവർഷം ഇതേസമയം ഒരു സാധാരണ പെൺകുട്ടി മാത്രമായിരുന്നു. എന്നാൽ, ഈ വർഷം അങ്ങനെയല്ല, ഒരു അസാധാരണത്വം തന്നെയുണ്ട്.
അതെന്താണെന്ന് പറയുംമുമ്പേ മറ്റൊരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ കഴിഞ്ഞ വർഷം ഇതേസമയം, അതായത് കഴിഞ്ഞ തിരുവോണനാളിൽ തന്റെ പുതിയ സിനിമയിലെ നായികയോട് പറഞ്ഞ ഒരു വെടിക്കെട്ട് ഡയലോഗുണ്ട്..
"സാധാരണക്കാരിയായ ഐശ്വര്യയുടെ അവസാനത്തെ ഓണം അല്ലേ?'
ആ വാക്കുകൾ എന്റെ മനസ്സിൽ വല്ലാതെ സ്ട്രൈക്ക് ചെയ്തുവെന്ന് ഐശ്വര്യ അനിൽ പറയുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ചേർന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് "വെടിക്കെട്ട്. ആ സിനിമയിലെ നായിക ഐശ്വര്യയാണ്. അന്ന് വിഷ്ണു പറഞ്ഞ വാക്കുകൾ ശരിയായിരിക്കുന്നു. ഈ ഓണം വെടിക്കെട്ട് സിനിമയിലെ നായികയുടെ പുതിയ ഓണമാണ്. അതിന്റെ പൊൻതിളക്കവും പൊൻ വെട്ടവും ഐശ്വര്യയുടെ കുടുംബത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
വിഷ്ണുവിന്റെ കാര്യത്തിലുമുണ്ട് ഈ പുതുമ. കഴിഞ്ഞ ഓണക്കാലം വരെ വിഷ്ണു നടനായിരുന്നു. തിരക്കഥാ കൃത്തായിരുന്നു. ഈ വർഷം സംവിധായകൻ കൂടിയാണെന്ന വിശേഷതയുമുണ്ട്.
ഐശ്വര്യ അനിൽ തുടർന്നു.
"പോയവർഷം എന്നെ ആർക്കും അറിയില്ലായിരുന്നു. ഇത്തവണ അഞ്ചു പേരിൽ മൂന്നുപേർക്കെങ്കിലും എന്നെ അറിയാമെന്നാണ് ഞാൻ കരുതുന്നത്.
ഐശ്വര്യയുടെ വാക്കുകൾ കേട്ടിരിക്കുകയായിരുന്നു റിങ്കു രണധീറും സിജാറോസും. അവരുടെ മുഖത്തും ആ വാക്കുകളുടെ പ്രതിഫലനം സന്തോഷമായി കാണുന്നുണ്ടായിരുന്നു.
സിജു റിങ്കുവിനോട് ചോദിച്ചു. ഈ വർഷത്തെ ഓണത്തിന് റിങ്കുവിന് എന്തെങ്കിലും വിശേഷതകളുണ്ടോ...?
ഉണ്ടെന്നു പറഞ്ഞ് റിങ്കു ചിരിക്കുന്നുണ്ടായിരുന്നു. എന്നിട്ട് സൂചിപ്പിച്ചു.
ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ രാജസ്ഥാനിൽ ആയിരുന്നു. എന്റെ പേരന്റ്സ് അവിടെ വർക്ക് ചെയ്യുകയായിരുന്നു പണ്ട്. ഞങ്ങളുടെ സ്വദേശം കൊടുങ്ങല്ലൂരാണ്. നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തു വന്നിട്ടിപ്പോൾ രണ്ടു വർഷമെ ആയിട്ടുള്ളൂ.
അതുകൊണ്ടുതന്നെ ഇവിടെ മലയാളികൾ ഓണം ആഘോഷിക്കുന്നതു പോലെയുള്ള അനുഭവങ്ങളൊന്നും എനിക്ക് പറയാനില്ല. എല്ലാ ഓണക്കാലവും രാജസ്ഥാനിലായിരുന്നു എന്നുതന്നെ പറയാം. ഉച്ചയ്ക്ക് ഓണസദ്യയുണ്ടാക്കും. അവിടുത്തെ ഞങ്ങളുടെ ഓണം അത് മാത്രമായി ചുരുങ്ങും.
Diese Geschichte stammt aus der August 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.