മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
മ്യൂറൽ ചിത്രരചനയോടും ചിത്രങ്ങളോടുമെല്ലാം ചെറുപ്പം മുതലെ ഒരാവേശമായിരുന്നു സുനിജയ്ക്ക്. ശാസ്ത്രീയമായി പഠിക്കാൻ അന്നൊന്നും അവസരങ്ങളുണ്ടായില്ല. പാലക്കാട് ആലത്തൂരിനടുത്തുള്ള പാടൂർ സ്വദേശിയായ സുനി വിവാഹശേഷം കൊച്ചിയിൽ വന്നതോടെയാണ് മ്യൂറൽ ചിത്രരചനയുമായി ഇണങ്ങിച്ചേരാൻ അവസരം കിട്ടിയത്.
എറണാകുളത്തെ വീടിനോട് ചേർന്നുള്ള രവിപുരം ആർട്സ് സ്ക്കൂളിൽ മ്യൂറൽ പെയിന്റിംഗ് പഠിക്കാൻ തുടങ്ങി. പഠിച്ചു തുടങ്ങിയതോടെയാണ് ചുമർചിത്രകലയുടെ അഗാധതലങ്ങളിൽ എത്തിപ്പെട്ടാലെ പൂർണ്ണത ലഭിക്കൂ എന്ന് സുനിജയ്ക്ക് മനസ്സിലായത്. പിന്നെ അതിനുവേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങളായിരുന്നു. നല്ല ക്ഷമയും അർപ്പണബോധവും ചിന്താശക്തിയും ഭാവനയും കഴിവും ഒക്കെ ഉണ്ടെങ്കിലെ ചുമർ ചിത്രകല നൂറ് ശതമാനവും ഹൃദിസ്ഥമാക്കാൻ കഴിയുള്ളൂവെന്ന് സുനിജ തിരിച്ചറിഞ്ഞത് വേഗത്തിലാണ്. മ്യൂറൽ പെയിന്റിംഗിനോടുള്ള ഇഷ്ടം കൊണ്ടുതന്നെ പുതിയ ഒരാശയവും ഈ കലാകാരിയുടെ മനസ്സിലുദിച്ചു. ചുമർചിത്രങ്ങളോട് താൽപ്പര്യമുള്ള വേറെയും ഒട്ടേറെപ്പേരുണ്ടാകാം. അവർക്കും കാണും സംശയങ്ങൾ. ഈ രംഗത്തേയ്ക്ക് പുതിയതായി വരുന്നവർക്ക് സംശയങ്ങൾ ഇല്ലാതിരിക്കാനും പുതിയ അറിവുകൾ നൽകാനുമായി ചുമർചിത്ര കല സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകമിറക്കിയാൽ നന്നായിരിക്കില്ലേയെന്ന് തോന്നിയപ്പോൾ ആ സംശയം അക്ഷരങ്ങളായി പിറക്കാൻ തുടങ്ങി.
Diese Geschichte stammt aus der August 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.