ഞങ്ങളുടെ ആചാരപ്രകാരം അമ്മാവനാണ് ഓണക്കോടി തരേണ്ടത്. ഓണത്തിന് മുൻപേ അമ്മയുടെ വീട്ടിൽ പോയാൽ അമ്മാവൻ ഓണ ക്കോടി തരും. ആദ്യമൊക്കെ മുണ്ടായിരുന്നു തന്ന ത്. കാലം മാറിയതോടെ കാശ് തരും അല്ലെങ്കിൽ ഇഷ്ടമുള്ള വസ്ത്രങ്ങൾ എടുത്തുതരും. അധികവും കാശാണ് തന്നുകൊണ്ടിരുന്നത്. അതാകുമ്പോൾ കുട്ടികൾക്ക് ഇഷ്ടമുള്ളത് എടുക്കാമല്ലോ എന്ന അഭിപ്രായമായിരുന്നു അമ്മാവന്.
ഇല്ലത്തെ പെൺകുട്ടികളുടെ വേളി കഴിയുന്നതു വരെ ഓണക്കോടി നൽകാനുള്ള അവകാശം അവരവരുടെ അമ്മാവൻമാർക്കുള്ള തന്നെയാണ്. കുഞ്ഞുന്നാളിലേ ഞാനതാണ് കണ്ടുവളർന്നത്. ആ ലമ്പാടി ഇല്ലത്തുനിന്നും കൈതപ്രം കണ്ണാടി ഇല്ലത്തെ മരുമകളാകുന്നതുവരെ എനിക്ക് എന്റെ അമ്മാവനാണ് ഓണക്കോടി നൽകിയിരുന്നത്.
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗാനരചിയാവും നടനും സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനും സംഗീത സംവിധായകനും കർണ്ണാടക സംഗീതജ്ഞനുമായിരുന്ന കൈതപ്രം വിശ്വനാഥന്റെ പത്നി ഗൗരി അന്തർജനം ഇല്ലത്തെ ഓണവും തന്റെ പ്രിയതമന്റെ ഓർമ്മകളും വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
ഒരുമയുടെ പൂക്കളം
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമത്തിലെ ആലമ്പാടി ഇല്ലത്താണ്. അച്ഛൻ വാസുദേവ പട്ടേരി, അമ്മ ഗൗരി അന്തർജ്ജനം, മാധവ പട്ടേരി, പത്മനാഭ പട്ടേരി, വാസുദേവ് പട്ടേരി എന്നീ മൂന്ന് സഹോദരങ്ങളും അടങ്ങിയതായിരുന്നു കുടുംബം. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തന്ത്രിവര്യനായിരുന്നു വാസുദേവേട്ടൻ. ഏട്ടൻ ഇന്ന് ഞങ്ങളോടൊപ്പമില്ല. കഴിഞ്ഞ ഏപ്രിൽ ആണ് ഏട്ടൻ പോയത്. അതിപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണുകൾ തുടച്ചുകൊണ്ട് ഇല്ലത്തെ പൂക്കള ത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി.
ഇല്ലത്തിന് ചുറ്റും വയലാണ്. മഴക്കാലമായതിനാൽ വെള്ളത്തിന് നടുവിൽ ഒരു ദ്വീപ്പോലെയുള്ള സ്ഥലമാണ്. വീടിനടുത്തൊക്കെ പൂക്കൾ കുറവാ ണ്. വയൽ കടന്നുപോയാൽ പിന്നെയുള്ളത് പാറയാണ്. പാറയിടുക്കിലുള്ള കാക്കപ്പൂവും വഴി യരികിലും വയൽക്കരയിലുമുള്ള പൂക്കളുമെല്ലാം ഞങ്ങൾ കുട്ടികൾ പറിച്ചെടുക്കും. ചിങ്ങം പിറക്കുന്നതോടെ മുറ്റത്തും അകത്തും പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.
Diese Geschichte stammt aus der September 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും