കാപ്പിയും തേയിലയും കുരുമുളകും ഇഞ്ചിയും സമൃദ്ധമായി വളരുന്ന വയനാടിന്റെ മണ്ണിൽ നിന്ന് കേരളത്തിന്റെ സമതല ഭൂമികയിലേക്ക് ചന്ദനത്തിന്റെ സുഗന്ധം പരത്താനുള്ള കർഷകരുടെ കൂട്ടായ്മയ്ക്ക് പിന്നിൽ ഒരു പെൺകരുത്തുണ്ട്. എംബിഎയും ബിബിഎയും പോലെയുള്ള ഉന്നത ബിസിനസ്സ് ബിരുദങ്ങളൊന്നുമില്ലാത്ത ഒരു വീട്ടമ്മ, ജീവിതം പകർന്നു നൽകിയ പ്രായോഗിക ബിസിനസ്സ് തന്ത്രങ്ങളിലൂടെ വിജയത്തിന്റെ ഏണിപ്പടികൾ താണ്ടുകയാണ്. വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്. സർക്കാർ സ്ഥാപനമായ വുഡ്സ് സയൻസ് ടെക്നോളജിയുടെ മേൽനോട്ടത്തിലും സാങ്കേതിക സഹായത്തോടെയും പാടിച്ചിറയിലെ ഒന്നരയേക്കറിൽ 30 പ്ലോട്ടുകളിലായി 30 സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ ഇക്കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ ചന്ദനമര ഗ്രൂപ്പ് ഫാമിംഗ് കേരളത്തിൽ ഇതാദ്യ സ്വകാര്യ സംരംഭമാണ്. ഈ കൂട്ടായ്മയിൽ അംഗങ്ങളായ കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ച സാൻഡൽവുഡ് ഗ്രൂപ്പ് ഫാമിംഗ് വെൽഫെയർ അസ്സോസിയേഷന്റെ സെക്രട്ടറിയാണ് 54 കാരിയായ ലിസിയാമ്മ സണ്ണി.
കബനി നദിയുടെ തീരത്ത് നിന്ന് പാടിച്ചിറയിലേക്ക് .
വയനാട്ടിലെ കബനി നദിക്ക് ഭൂമിശാസ്ത്രപരമായും ചരിത്രപരമായും പ്രാധാന്യമേറെയാണ്. കബനി നദിയുടെ തീരത്തുള്ള കബനിഗിരിയെന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലെ സാധാരണ കർഷക കുടുംബത്തിൽ അംഗമായിരുന്നു ലിസിയാമ്മ. 30 വർഷം മുൻപ് പാടിച്ചിറയിലെ കെ.സി.സണ്ണിയുടെ വധുവായി ഭർതൃഗൃഹത്തിൽ കാല് കുത്തിയത് ആർക്കും ബാധ്യതയാകരുതെന്ന ഉറച്ച മനസ്സുമായിട്ടാണ്. ജീവിതത്തിൽ പിന്നീടങ്ങോട് ഓരോ മേഖലയിലും കൈവെയ്ക്കുമ്പോഴും കരുത്ത് പകർന്നത് ആ ഉറച്ച മനസ്സായിരുന്നു. ഒപ്പം ജീവിതപങ്കാളിയുടെ കട്ട സപ്പോർട്ടും. “ദൈവം എല്ലാവർക്കും ധാരാളം കഴിവുകൾ നൽകിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്നത് ഓരോ മനുഷ്യന്റെയും ധർമ്മമാണ് “മഹിളാരത്ന'ത്തോട് സംസാരിക്കവെ ലിസിയാമ്മ പറഞ്ഞു.
പശുപരിപാലനം മുതൽ പട്ടുനൂൽപ്പുഴു വരെ
Diese Geschichte stammt aus der October 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സ്പെഷ്യൽ വെജിറ്റബിൾ കറികൾ
ഈ കറികൾ ചപ്പാത്തിയുടെ കൂടെ കഴിക്കാം
കളരിപ്പയറ്റും റൈഫിൾ ഷൂട്ടും പിന്നെ പൈലറ്റും....?
കേരളത്തിന്റെ തനത് ആയോധനകലയാണ് 'കളരിപ്പയറ്റ്. സ്വയം പ്രതിരോധിക്കാൻ കഴിയുന്നു, മാനസികവും ആത്മീയവുമായ വികസനം ഉണ്ടാകുന്നു എന്നുതുടങ്ങിയ സവിശേഷതകൾ ഈ അഭ്യാസമുറയുടെ പിന്നിലുണ്ട്
സ്ത്രീകൾക്ക് അവരുടേതായ ഐഡന്റിറ്റി വേണം
നർത്തകിയും കൊറിയോഗ്രാഫറും, സോഷ്യൽ മീഡിയ താരവുമായ രഞ്ജിനി തോമസ് മനസ്സ് തുറക്കുന്നു
ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക
ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമാണെങ്കിലും തനിക്കുണ്ടാകുന്ന നീണ്ട ഇടവേളകളെക്കുറിച്ച് വിമലാരാമൻ മനസ്സ് തുറക്കുന്നു
പ്രമേഹവും വ്യായാമവും
പ്രമേഹം ഇപ്പോൾ ആഗോളതലത്തിൽ, വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെയാണ് ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത്
അമൃത് ചുരത്തുന്ന മാലാഖ
മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.
ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ
വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്
ഷാജി പാപ്പൻ പ്രണയത്തിലാണ്
സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ കല്യാണം
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'
ടൈം മാനേജ്മെന്റ്
ടൈം മാനേജ്മെന്റിനെ മെച്ചപ്പെടുത്തുവാനുള്ള ചില കുറിപ്പുകൾ...