ഇന്നത്തെക്കാലത്ത് പ്രായമൊന്നും ഒരു തടസ്സമല്ലെന്നേ. ചെയ്യണമെന്നുറച്ച് ഇറങ്ങിയാൽ എല്ലാം വിരൽതുമ്പിലെത്തുന്ന കാലമല്ലേ... 11 ലൈസൻസ് സ്വന്തമായുള്ള, മണിയമ്മ എന്ന് ചുറ്റുമുള്ളവർ വിളിക്കുന്ന എറണാകുളം തോപ്പുംപടിക്കാരി രാധാമണിയമ്മ പറഞ്ഞു തുടങ്ങി.
1981ലാണ് ഫോർവീലർ 23 ലൈസൻസ് എടുത്തത്. അന്നൊന്നും സ്ത്രീകൾ അധികം വണ്ടിയോടിക്കുന്ന കാലമല്ല. ഭർത്താവിന്റെ പ്രോത്സാഹനം കൊണ്ടാണ് ഡ്രൈവിങ് പഠിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഹെവി ഡ്രൈവിങ് സ്കൂൾ കൊച്ചിയിൽ തുടങ്ങിയ ആളാണ് ഭർത്താവ് ലാലൻ. എ ടു സെഡ് ഡ്രൈവിങ് സ്കൂൾ. ഞാനും ഡ്രൈവിങ് പഠിപ്പിക്കാൻ തുടങ്ങി. പെണ്ണ് വണ്ടി ഓടിക്കുന്നല്ലോ എന്ന ആശ്ചര്യനോട്ടമുള്ള കാലമായിരുന്നു അന്ന്.
സന്തോഷത്തിന്റെ സ്റ്റിയറിങ്
“എസ്എസ്എൽസി പരീക്ഷ എഴുതിക്കഴിഞ്ഞായിരുന്നു കല്യാണം. ഇത്രയും വണ്ടിയൊക്കെ കാണുന്നതും കയറുന്നതും കല്യാണശേഷമാണ്. ജെസിബി ഓടിച്ചിട്ടും സൈക്കിൾ ചവിട്ടാനറിയാത്തതിന്റെ കാരണവും അതാണ്. എന്റെ ആവശ്യത്തിന് ഇപ്പോഴും ടൂ വീലറിലാണ് യാത്ര. ഇഷ്ടമുള്ള വണ്ടിയും ടൂവീലറാണ്. ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ട്രെയിലർ ഓടിക്കാനാണ്. വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടാണ് വണ്ടി പോവുക. ഒന്ന് തെറ്റിയാൽ നേരെയാക്കാൻ ഭയങ്കര പാടും.
ക്രയ്ൻ, ഫോർക്ലിഫ്റ്റ്, ജെസിബി, റോഡ് റോളർ, ട്രാക്ടർ തുടങ്ങിയവയുടെ ലൈസൻസ് ഒരുമിച്ചാണ് എടുത്തത്. പിന്നെ, ഹസാഡസ് വണ്ടികളുടെ പരീക്ഷയെഴുതി പാസായി. ഓരോ ലൈസൻസ് എടുക്കുമ്പോഴും സന്തോഷം ഇരട്ടിക്കും. ഡ്രൈവിങ് സ്ഥാപനമുണ്ട്. നല്ല പ്രോത്സാഹനം തന്ന് മരിക്കും വരെ ഭർത്താവും ഇപ്പോൾ മക്കളും മരുമക്കളുമൊക്കെ ഒപ്പമുണ്ട്. എല്ലാ വണ്ടികളും ഓടിക്കാനുള്ള സാഹചര്യം ഒത്തുവന്നതും ഗുണം ചെയ്തിട്ടുണ്ട്.
ഈയടുത്ത് കിട്ടിയ യെല്ലോ ഡോട്ട് അവാർഡും ജെസിബി ഇന്ത്യയുടെ അംഗീകാരവും നിറഞ്ഞ സദസിൽ വല്യ ഉദ്യോഗസ്ഥരിൽ നിന്നാണ് സ്വീകരിച്ചത്. ഇത്രയും സാധിച്ചതിൽ സംതൃപ്തയാണ്.
Diese Geschichte stammt aus der June 25, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 25, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ