റീലുകളും ഫാൻ വിഡിയോസും പോസ്റ്റ് ചെയ്തുള്ള ആഘോഷം. അതിനിടയിലാണ് ഇൻസ്റ്റഗ്രാമിൽ രക്ഷ രാജ് വിവാഹ വാർത്തയുടെ പൂത്തിരി കത്തിച്ചത്.
"ഞാൻ ദാ, കല്യാണം കഴിക്കാൻ പോകുന്നു സേവ് ദ് ഡേറ്റ് കേട്ടോ' എന്നായിരുന്നു അത്.
“യ്യോ... കൊച്ച് കല്യാണം കഴിക്കാൻ പോകാണോ.. അപ്പൊ ഞങ്ങളുടെ അപ്പു എന്ത് ചെയ്യും എന്നായിരുന്നു സീരിയൽ പ്രേമികൾക്ക് അറിയേണ്ടത്. "സാന്ത്വനം' സീരിയലിലെ അപ്പു മോളുടെ സ്ഥാനത്ത് രക്ഷ അല്ലാതെ വേറൊരാളെ സങ്കൽപിക്കാൻ പറ്റാത്ത വിധം അപർണയെന്ന അപ്പുവിനെ പ്രേക്ഷകർ ഹൃദയത്തിലേറ്റിയിരുന്നു.
“വിവാഹത്തോടെ അഭിനയം നിർത്തുമെന്ന് കരുതിയാകാം അത്തരം കമന്റുകൾ. വിവാഹശേഷവും കരിയർ തുടരാൻ തന്നെയാണ് എന്റെ തീരുമാനം.
തിരിച്ചറിയപ്പെടുന്നതിനു മുൻപേ
പ്രേക്ഷകരുടെ സ്നേഹവും പ്രതികരണങ്ങളും കണ്ടപ്പോൾ മൂന്നു വർഷം മുൻപെടുത്ത തീരുമാനം രക്ഷയുടെ മനസ്സിലേക്ക് ഓടി വന്നു. നടി എന്ന നിലയിൽ ആളുകൾ പറയാതെ മനസേസിലാക്കുന്ന നാൾ വരുമ്പോഴേ ഇനി ഉദ്ഘാടനങ്ങൾക്ക് പോകുന്നുള്ളൂ എന്നതായിരുന്നു ആ തീരുമാനം. അഭിനേത്രി എന്ന നിലയിൽ മലയാളികൾ തിരിച്ചറിയുന്ന വളർച്ച നേടിയിട്ടേ വിവാഹം കഴിക്കൂ എന്നും നിശ്ചയിച്ചിരുന്നു.
തിരിച്ചറിയുന്ന നടിയാകുക എന്ന എന്റെ സ്വപ്നം നടപ്പിലാകുമോ എന്ന് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. പക്ഷേ, എന്റെ തീരുമാനം നടപ്പിലാക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു.
കോഴിക്കോട് ഉള്ളരിയാണ് എന്റെ നാട്. പൂക്കാട് കലാലയത്തിലാണ് നൃത്തം പഠിച്ചത്. ക്ഷേത്രങ്ങളിലും കലാമേളകളിലും നൃത്ത പരിപാടികൾ ചെയ്തിരുന്നു. അങ്ങനെയൊരു പ്രോഗ്രാം കണ്ട സഹോദരൻ രഗിന്റെ സുഹൃത്തായ കാസ്റ്റിങ് മാനേജരാണ് "ലോലിപോപ്പ്' സിനിമയിലേക്ക് നിർദേശിച്ചത്. ചെറിയ റോൾ ആയിരുന്നു. അതിനു ശേഷം മലയാളി' എന്ന സിനിമ.
"തൊപ്പി' ആയിരുന്നു ആദ്യ തമിഴ് സിനിമ. ഡെല്ല രാജ് എന്ന പേര് തമിഴ്നാട്ടിൽ അത്ര സ്വീകാര്യമാകില്ല എന്ന തോന്നലിലാണ് രക്ഷ രാജ് എന്നാക്കിയത്.
എന്റെ അച്ഛൻ രാജൻ കോൺട്രാക്റ്റർ ആണ് അമ്മ രമ വീട്ടമ്മ. അച്ഛനും അമ്മയും ഒറ്റയ്ക്ക് എന്നെ ഒരിടത്തും വിടില്ല. കേരളത്തിനു പുറത്ത് ഷൂട്ടിന് അച്ഛനും നാട്ടിലെ ഷൂട്ടുകൾക്ക് അമ്മയും കൂടെ വരും. ഇവർക്ക് രണ്ടു പേർക്കും സാധിക്കാതെ വന്നാൽ മാത്രം ചേട്ടൻ രഗിൻ വരും.
Diese Geschichte stammt aus der August 20, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 20, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ