വടക്കൂട്ട് തറവാടിന്റെ മുറ്റത്തു കോട്ടൻ സാരി വടിവോടെയുടുത്ത രണ്ടു സുന്ദരിക്കുട്ടികൾ. വത്സലയും രമണിയും ചേച്ചിയും അനിയത്തിയും പ്രായം പതിനേഴ്...
അല്ല, എൺപത്തിമൂന്നും എൺപത്തൊന്നും.
ശ്ശൊ... ഞങ്ങളെപ്പറ്റി ചോദിക്കാൻ പോവാണോ എന്നൊരു നാണം ഇരുവരുടെയും കവിളുകളെ തുടുപ്പിച്ചു. യാത്രാ പ്രേമികളാണല്ലേ എന്ന ചോദ്യം ചന്ദനവും കുങ്കുമവും ചേർത്തു കുറിവരച്ച് നെറ്റിക്കു താഴെ കണ്ണുകൾക്കു നക്ഷത്രത്തിളക്കമേകി.
ഈ നക്ഷത്രത്തിളക്കമാണ് ഇവരുടെ യഥാർഥ പ്രായം. വാർധക്യം ഒതുങ്ങിക്കൂടേണ്ട കാലമല്ല എന്നു പറയാതെ പറഞ്ഞ് ഇവർ ലോകം ചുറ്റുന്നു.
“യാത്രചെയ്യാനുള്ള ഒരവസരവും വെറുതേ കളയാറില്ല. ചിലതു നാരായണീയം വായിക്കാൻ ഒത്തുകൂടുന്ന സംഘത്തോടൊപ്പമാകും. ചിലപ്പോൾ കുടുംബത്തോടൊപ്പം സ്വയം പ്ലാൻ ചെയ്തു മറ്റുള്ളവരെക്കൂടെ കൂട്ടി പോയ യാത്രകളുമുണ്ട്.'' വത്സലയും രമണിയും ആവേശത്തോടെ പറയുന്നു.
ഗൂഗിൾ പേ ചെയ്യാനും ജിപിഎസ് ഉപയോഗിക്കാനും വൈകിയ പ്രായത്തിലും പഠിച്ചെടുത്തു മുന്നേറുകയാണ് "സൂപ്പർ ഗ്രാൻമാസ്'.
ദ്വാരകാപുരി കാണാൻ
“യാത്ര ചെയ്യണം എന്ന മോഹം പണ്ട് ഉണ്ടായിരു ന്നു. പല കാരണങ്ങൾ കൊണ്ടു നടന്നില്ല. രമണി ഭർ ത്താവുമൊത്ത് കുറേയൊക്കെ യാത്ര ചെയ്തിട്ടുണ്ട്. പണ്ടൊക്കെ പെൺകുട്ടികളായാൽ കല്യാണം കഴിക്കുക, കുട്ടികളെ നോക്കുക, വീട് നോക്കുക ഒക്കെ ആയിരുന്നല്ലോ മുഖ്യം. പഠിപ്പു പോലും പ്രധാനമായിരുന്നില്ല. പെൺകുട്ടികളൊക്കെ എന്തിനാപ്പൊ പഠിച്ചിട്ട് എന്നാണ് കാരണവന്മാർ ചോദിക്കുക. അന്ന് ആ ചിന്തയ്ക്ക് കുഴപ്പമൊന്നും ആർക്കും തോന്നിയിരുന്നില്ല.
പതിനെട്ടാം വയസ്സിലാണു ഞങ്ങൾ രണ്ടുപേരുടെയും വിവാഹം നടക്കുന്നത്. എന്റെ ഭർത്താവ് രാജകുമാര മേനോന് തിരുവനന്തപുരത്തായിരുന്നു ജോലി. അദ്ദേഹം മരിക്കുന്നതിനു കുറച്ചു കാലം മുൻപ് തൃശൂർ ഓട്ടുപാറയിലുള്ള വടക്കൂട്ട് എന്ന തറവാട്ടു വീട്ടിലേക്കു ഞങ്ങൾ വന്നു. അമ്മ ഉണ്ടായിരുന്നു അന്നു തറവാട്ടിൽ. അദ്ദേഹം മരിച്ച ശേഷം അദ്ദേഹത്തിന്റെ ജോലി ലഭിച്ചിരുന്നു, തൃശൂർ ഏജീസ് ഓഫിസിൽ.
Diese Geschichte stammt aus der November 26, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 26, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ