ആദ്യത്തെ കൺമണിയായി മകൾ "ധ്വനി കൃഷ്ണ' എത്തിയതിന്റെ ആനന്ദത്തിലാണ് തിരുവനന്തപുരത്തെ സൃഷ്ടി' എന്ന വീട്. മലയാളികളുടെ പ്രിയതാരദമ്പതികളായ യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും സ്നേഹഭവനം.
13 വാടകവീടുകളിലെ താമസത്തിനു ശേഷം മകളുമൊത്ത് സ്വന്തം വീട്ടിൽ താമസം തുടങ്ങിയതിന്റെ സന്തോഷവും പുതിയ വിശേഷങ്ങളുമായി മൃദുല. “എന്റെ അച്ഛൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സമ്പാദ്യം വളരെ കുറവ്. ഞാൻ ജനിച്ചതും വളർന്നതും വാടക വീടുകളിലാണ്. എന്റെ പതിനാറാമത്തെ വയസ്സിൽ അച്ഛന്റെ ടെൻഷൻ എന്നെയും ബാധിച്ചു തുടങ്ങി.
കുറേക്കാലം കഴിഞ്ഞാൽ എന്തായിരിക്കും ഞങ്ങളുടെ സാഹചര്യം എന്ന ചിന്തയാണ് അലട്ടിയത്. എന്റെയും അനിയത്തിയുടെയും പഠനം, ജീവിത ചെലവുകൾ, ഞങ്ങളുടെ വിവാഹം, സ്വന്തമായി വീട്... അതൊക്കെ മനസ്സിലുണ്ടായിരുന്നു. എന്തു ചെയ്യാൻ പറ്റും എന്നു ചിന്തിക്കാൻ തുടങ്ങി. അതെന്റെ ജീവിതത്തിനു തെളിച്ചമുള്ള ലക്ഷ്യബോധം നൽകി.
പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കുമ്പോൾ അറിയാതെ കണ്ണുനനഞ്ഞു. അപ്പോൾ എന്റെ മനസ്സിൽ ഒന്നു മാത്രമായിരുന്നു. അച്ഛനെയും അമ്മയെയും സ്വന്തം വീട്ടിലേക്കു കൈപിടിച്ചു കയറ്റാനായല്ലോ. “സിംഗിൾ സ്റ്റാറ്റസി'ലാണു വീടു പണി തുടങ്ങിയത്. ഗൃഹപ്രവേശത്തിനു മുൻപ് വിവാഹം നടന്നു. അങ്ങനെ ഉണ്ണിയേട്ടനുമൊത്ത് (യുവ) പുതിയ വീട്ടിലേക്ക്.
മകൾ വന്ന ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്തൊക്കെയാണ് ?
എപ്പോഴും മോളുടെ കൂടെത്തന്നെയാകുമ്പോൾ അതിന്റേതായ എല്ലാ മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാകുമല്ലോ. ഉത്തരവാദിത്തങ്ങൾ കൂടി. സമയം കൈകാര്യം ചെയ്യാൻ നന്നായി പഠിച്ചു. ഉറക്കം, ഭക്ഷണം കഴിക്കുന്ന സമയം, യാത്രകൾ എന്നിങ്ങനെ ചിട്ടകളൊക്കെ മോളെ ചുറ്റിപ്പറ്റിയാണ്. മോൾക്ക് വലിയ ശാഠ്യങ്ങളൊന്നുമില്ല. പക്ഷേ, രാത്രിയിൽ രണ്ടു മണിക്കൂർ ഇടവിട്ട് ഉണരും. അമ്മ എപ്പോഴും അടുത്തു വേണം എന്നില്ല. വിശക്കുമ്പോൾ കണ്ടാൽ മതി.
Diese Geschichte stammt aus der January 07, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 07, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ