സാന്ത്വനത്തിലെ ജയന്തി കുശുമ്പും വില്ലത്തരവുമൊക്കെയായി ആകെ നെഗറ്റീവാണ്. പക്ഷേ, സീരിയലിൽ ജയന്തിയായി മിന്നുന്ന അപ്സര രത്നാകരനെ ജീവിതം പഠിപ്പിച്ചത് വില്ലത്തരമല്ല, തന്റേടമാണ്. ഒരിക്കൽ തോൽപ്പിച്ച ജീവിതത്തെ അതിജീവിച്ച കരുത്തുണ്ട് ആ വാക്കുകൾക്ക് തിരുവനന്തപുരത്തെ വീട്ടിൽ വച്ചു കണ്ടപ്പോൾ, സീരിയൽ കഥ പോലെ ട്വിസ്റ്റും കണ്ണീരുമൊക്കെയുള്ള ആ കഥ അപ്സര പറഞ്ഞു.
ഈ വില്ലത്തി പ്രേക്ഷകഇഷ്ടം നേടിയല്ലോ ?
നേരത്തെയും നെഗറ്റീവ് റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും കഥാപാത്രത്തിനപ്പുറം ആളുകളുടെ സ്നേഹം കിട്ടിയതു സാന്ത്വനം സീരിയലിലെ ജയന്തിയായ ശേഷമാണ്. നേരിട്ടു കാണുമ്പോൾ നല്ല അടി വച്ചുതരാൻ തോന്നുന്നു' എന്നു പറഞ്ഞാണ് അമ്മമാർ അടുത്തു വരുന്നത്. കുശുമ്പി പാറു, നീ എന്തിനാ ആ കുടുംബം തകർക്കാൻ അങ്ങോട്ടു പോകുന്നത്' എന്നു ചോദിച്ചു ചിലർ പിച്ചു. സോഷ്യൽ മീഡിയയിൽ പോലും എന്നെക്കുറിച്ചുള്ള വാർത്തകളുടെ ടൈറ്റിൽ സാന്ത്വനത്തിലെ ജയന്തി പങ്കുവച്ച വിശേഷം എന്നൊക്കെയാകും. അതെല്ലാം നടിയെന്ന നിലയിൽ അംഗീകാരമാണ്.
ലൊക്കേഷനിൽ എല്ലാവരും ഒരുമിച്ചെത്തുന്ന ദിവസമാണ് ഏറ്റവും സന്തോഷിക്കുന്നത്. ഷെഡ്യൂൾ ബ്രേക്കിലായാലും ഏതു വിശേഷം വന്നാലും ആശംസ നേരാൻ ആദ്യം വിളിക്കുന്നത് നിർമാതാവ് കൂടിയായ ചിപ്പി ചേച്ചിയാണ്.
ശരിക്കും സ്വഭാവം ജയന്തിയെ പോലെയാണോ ?
എല്ലാവരുടെയും ഉള്ളിൽ കുറച്ചൊക്കെ കുശുമ്പും കുന്നായ്മയും ഉണ്ടല്ലോ. ഇഷ്ടമല്ലാത്ത കാര്യം ആരു പറഞ്ഞാലും മുഖത്തുനോക്കി പ്രതികരിക്കുന്ന ആളാണു ജയന്തി. ആ ശീലം എനിക്കുമുണ്ട്.
എന്തെങ്കിലും കേട്ടാൽ അതു മനസ്സിൽ വച്ചു വിഷമിക്കുന്നവരുണ്ട്. ചിലർ അവസരം കിട്ടുമ്പോൾ തിരിച്ചു പണി കൊടുക്കും. പക്ഷേ, ഇഷ്ടക്കേടു മനസ്സിൽ വച്ചു പിണക്കവും ശത്രുതയുമൊന്നും ഞാൻ കാണിക്കില്ല. മറ്റൊരു നല്ല സ്വഭാവം കൂടിയുണ്ട്, കഠിനാധ്വാനം. കഷ്ടപ്പെട്ടു ജോലി ചെയ്തില്ലെങ്കിൽ ജീവിതം മുന്നോട്ടുപോകില്ല എന്നു നന്നായി അറിയാം.
അതെന്താ അത്രയും കഷ്ടപ്പാട്
Diese Geschichte stammt aus der January 21, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 21, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ