നീളൻ മുടി മുറിച്ചതിന്, തനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ചതിന്, വണ്ണം കൂടിയതിന്, കുറഞ്ഞതിന്, 20 വയസ്സിനുള്ളിൽ സൈബർ ബുള്ളിയിങ് പല രൂപത്തിലും ഭാവത്തിലും നേരിടേണ്ടി വന്നിട്ടുണ്ട് അനശ്വര രാജൻ എന്ന മിടുക്കിക്ക്.
ഉദാഹരണം സുജാത എന്ന ആദ്യ ചിത്രം മുതൽ പ്രണയവിലാസം എന്ന പുത്തൻ സിനിമ വരെയെത്തി നിൽക്കുന്ന കരിയറിലെ വിശേഷങ്ങളും അധിക്ഷേപങ്ങൾക്കുള്ള മറുപടിയുമായി അനശ്വര രാജൻ, .
ബോൾഡ് ആയ പെൺകുട്ടി എന്ന ഇമേജാണല്ലോ ഇപ്പോൾ അനശ്വരയ്ക്ക് ?
പുറത്തു നിന്നു നോക്കുന്നവർക്കു ബോൾഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. “യെസ് വീ ഹാവ് ലെഗ്സ്' വിവാദത്തിലും ഐസോഗ്രാഫി ഫോട്ടോഷൂട്ടിനു ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, “ചാൻസ് കിട്ടാൻ വേണ്ടിയാണോ അനശ്വര ഇതു ചെയ്തത്. ചേച്ചിയോടു ചോദിക്കുന്നു അനുജത്തിക്കു വേണ്ടതു പറഞ്ഞുകൊടുത്തു കൂടേ...
ഇന്നു ഷോർട്സ് ഇടുന്നത് എനിക്കൊരു ‘ബിഗ് ഡീൽ' അല്ല. എന്തു പറഞ്ഞാലും കു ഴപ്പമില്ല' എന്ന തലത്തിലേക്കു വളർന്നു. തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണു ഞാൻ. ചില അവസരങ്ങളിൽ വളരെ കംഫർട്ടബിൾ ആയ വസ്‍ത്രമാണെങ്കിലും ഷോർട്സ് ഇട്ടു നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. വിവാദത്തിനു ശേഷമാണു ധൈര്യം വന്നത്. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന തോന്നലുളവാക്കുന്ന കഥാപാത്രത്തിലൂടെയാണു ഞാൻ തുടങ്ങുന്നത്. മുന്നോട്ടു പോകുമ്പോൾ അഭിനേതാവ് എന്ന നിലയിൽ എന്നെത്തന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണം എന്ന് എനിക്കു തോന്നുന്ന കാര്യങ്ങളുണ്ട്. അതു ഞാൻ ചെയ്യുമ്പോൾ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ല. ഒരു വ്യക്തിയുടെ സ്വാതന്ത്യത്തിൽ മറ്റുള്ളവർ ഇത്രയധികം കടന്നു കയറുന്നത് എന്തിനാണ്.
നീളൻ മുടി മുറിച്ചത് ആത്മവിശ്വാസം കൂട്ടി എന്നു പറഞ്ഞിരുന്നു
Diese Geschichte stammt aus der March 04, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 04, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ