മഹാലക്ഷ്മി ഈ വിവാഹ ഫോട്ടോ ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒപ്പം പ്രണയത്താലി പോലെ രണ്ടു വരിക്കുറിപ്പും. നീ ജീവിതത്തിലേക്കു കടന്നു വന്നത് എന്റെ ഭാഗ്യമാണ്. ലവ് യൂ.'
പക്ഷേ, മഹാലക്ഷ്മി വിവാഹം കഴിച്ച രവിന്ദർ ചന്ദ്രശേഖരന്റെ ഭാരം ചിലരുടെ മനസ്സിനു താങ്ങാനായില്ല. പിന്നെ, നടന്നത് ബോഡി ഷെയ്മിങിന്റെ ബോംബിങ്. അച്ഛനും മകളും' 'പണം മോഹിച്ചുള്ള വിവാഹം തുടങ്ങി മനോരോഗത്തിന്റെ പല തരം ഭാവങ്ങൾ സോഷ്യൽ മീഡിയയിലിരുന്നു പരിഹാസച്ചിരി ചിരിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള മാധ്യമങ്ങളിൽ വരെ വാർത്തകൾ നിറഞ്ഞു.
സോഷ്യൽമീഡിയയിലെ കമന്റേ കൊണ്ട് ആരും തകർന്നു പോയേക്കാം. പക്ഷേ, അത് എഴുതിയവരുടെ മുഖമടച്ചൊന്നു പൊട്ടിച്ചു കൊണ്ടാണു ലിബാ പ്രൊഡക്ഷൻസ് നിർമാണക്കമ്പനിയുടെ ചെന്നൈയിലെ ഓഫിസിലിരുന്നു രവിന്ദറും മഹാലക്ഷ്മിയും സംസാരിച്ചു തുടങ്ങിയത്.
“കമന്റിട്ടവരുടെ മനസ്സിനാണു കുഴപ്പം. എന്താകാം അവർക്കു സഹിക്കാൻ പറ്റാതെ വന്നത് ? എന്റെ വണ്ണം. പിന്നെ, മഹാലക്ഷ്മി എന്ന സുന്ദരിയെ പങ്കാളിയായി ലഭിച്ചത്. ശരീരവണ്ണം കൂടിയവർക്കു വിവാഹമേ പാടില്ല എന്നു ചിന്തിക്കുന്നവരാണു പലരും. അപ്പോഴാണു പ്രശസ്തയായ സുന്ദരിയായ നടിയെ വിവാഹം കഴിക്കുന്നത്. അതെങ്ങനെ സംഭവിച്ചു എന്നാണവരുടെ ചിന്ത. അതുകൊണ്ടാണ് ഒൻപതാമത്തെ ലോകാദ്ഭുതമായി ഇതിനെ കാണുന്നത്. ആ ചിന്ത ഒരു സമൂഹത്തിന്റെ രോഗമാണ്. അതിനാണു ചികിത്സ വേണ്ടത്. ആ രോഗികളെ ഓർത്തു ഞങ്ങളുടെ സന്തോഷം എന്തിനു നഷ്ടപ്പെടുത്തണം. രവിന്ദർ പൊട്ടിച്ചിരിച്ചു.
സൂപ്പർ ഹിറ്റ് വിഡിയോ ജോക്കി
മഹാലക്ഷ്മി എന്ന വിഡിയോ ജോക്കിയുടെ പേരു കൗമാരത്തിലേ രവി കേട്ടിട്ടുണ്ടായിരുന്നു. മിക്ക ചെറുപ്പക്കാരുടെയും ക്രഷ് ആയിരുന്നു അന്ന് ആ ക്യൂട്ട് അവതാരക. മ്യൂസിക് ചാനലുകൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. സൺ മ്യൂസിക്കിൽ പിറന്നാൾ ആശംസിച്ചു പാട്ടുകൾ ഡെഡിക്കേറ്റു ചെയ്യുന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നതു മഹാലക്ഷ്മി ആയിരുന്നു. സംഭവം വൻ ഹിറ്റ്. ധാരാളം ആരാധകർ.
മഹാലക്ഷ്മി: ഒരു വാശിക്കാരി കുട്ടിയായിരുന്നു ഞാൻ. വീട്ടിൽ അത്ര ലാളിച്ചാണു വളർത്തിയത്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതിനിടയ്ക്ക് ഒൻപതു സ്കൂളുകൾ മാറി. "ടീച്ചർ അടിച്ചു. കൂടെയുള്ള കുട്ടികൾ കളിയാക്കി അങ്ങനെ പല കാരണങ്ങൾ കൊണ്ടു സ്കൂളുകൾ മാറിക്കൊണ്ടിരുന്നു.
Diese Geschichte stammt aus der March 04, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 04, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ